കാബൂൾ: താലിബാൻ ആക്രമണത്തിൽ ഭയന്ന് പലായനം ചെയ്ത അഭയാർത്ഥികളെ ഭീകരർക്ക് തന്നെ വിട്ടുകൊടുത്ത് പാകിസ്താന്റെ ക്രൂരത. അഫ്ഗാൻ പടിക്കാൻ ആളും അർത്ഥവും കൊടുത്ത പാകിസ്താൻ താലിബാന്റെ അഭയാർത്ഥി വിരുദ്ധ നയങ്ങൾക്ക് പൂർണ്ണ പിന്തുണയാണ് നൽകുന്നത്.
ദരിദ്രമേഖലകളിൽ നിന്നും നഗരപ്രദേശങ്ങളിൽ നിന്നും താലിബാൻ ഇറക്കിവിട്ടവരാണ് ഭൂരിഭാഗം പേരും . കൂട്ടക്കൊല ഭയന്നാണ് ആഗസ്റ്റ് മാസം തുടക്കത്തിൽ അഭയാർത്ഥി പ്രവാഹം ഉണ്ടായത്. അഭയാർത്ഥികളെ സ്വീകരിക്കണമെന്ന ഐക്യരാഷ്‌ട്രസഭയുടെ നിർദ്ദേശം നിലനിൽക്കേ പാകിസ്താൻ അതിർത്തി പലതവണ അടയ്‌ക്കുകയും സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു.താലിബാനോട് കൂറില്ലാത്ത അഫ്ഗാൻ പൗരന്മാരോട് യാതൊരു ദയാദാക്ഷിണ്യ വുമില്ലാതെയാണ് പാക് സൈനികർ പെരുമാറുന്നത്. പലരും വെള്ളം പോലും കിട്ടാതെ വലയുകയാണ്. കൊടുംചൂടിലും തണുപ്പിലും താൽക്കാലിക കൂടാരം കെട്ടി താമസിക്കു ന്നതായാണ് അന്താരാഷ്‌ട്രം ഏജൻസികൾ പറയുന്നത്.
അഭയാർത്ഥികൾക്കായി പ്രത്യേകം ക്യാമ്പുകളോ സൗകര്യങ്ങളോ ഒരുക്കിയിട്ടില്ലെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ഷേഖ് റഷീദ് വ്യക്തമാക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെ സ്പിൻ ബോൾദാകിലും ചമനിലും അതിർത്തി കടന്നെത്തിയ 200 പേരടങ്ങുന്ന കുട്ടികളും സ്ത്രീകളുമടങ്ങുന്ന സംഘത്തെ പാക് സൈന്യം തിരികെ താലിബാന് കൈമാറിയ ക്രൂരതയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതേ സമയം രണ്ടു രാജ്യത്തും കയറ്റാത്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടതായി മനുഷ്യാവകാശ സംഘടനകൾ പറയുന്നു. ഇതിനിടെ മൂന്നുലക്ഷ ത്തിലധികം അഫ്ഗാനികൾ പാകിസ്താന്റെ അതിർത്തിപ്രദേശങ്ങളിൽ കാലങ്ങളായി ജീവിക്കു ന്നതായാണ് കണക്ക്. പ്രദേശത്തെ അവരുടെ സുരക്ഷയിൽ യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കാനാകില്ലെന്നാണ് പാകിസ്താൻ ആവർത്തിച്ച് വ്യക്തമാക്കുന്നത്.
കടുത്ത മനുഷ്യാവകാശ ലംഘനമാണ് താലിബാൻ നടത്തുന്നത്. തങ്ങളോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാത്ത ജനങ്ങളെ വധിക്കുകയോ തടവിലാക്കുകയോ ചെയ്യുന്നതാണ് താലിബാന്റെ രീതി. പ്രവിശ്യകൾ പിടിച്ചെടുത്തിരിക്കുന്ന നേതാക്കന്മാരുടെ സ്വഭാവം പോലെയാണ് നടപടികൾ നീങ്ങുന്നത്. അതിനാൽ തന്നെ പാക് അതിർത്തിയിലേക്ക് പലായനം ചെയ്തവരോട് ഒരോ ദിവസവും ഒരോ നയമാണ്. താലിബാൻ ആക്രമണം തുടങ്ങിയ ശേഷം നാലു ലക്ഷം അഫ്ഗാനികളാണ് വീട് വിട്ട് പലായനം ചെയ്തത്. ഇതുകൂടാതെ 20 ലക്ഷത്തോളം ജനത സ്വന്തം രാജ്യത്ത് പലയിടത്തായി അലയുകയാണെന്നും ഐക്യരാഷ്‌ട്രസഭ താലിബാന് മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്.
















Comments