ന്യൂഡൽഹി : ഇന്ത്യ അഞ്ചു വർഷം മുൻപ് നാടുകടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ ഭീകരനാണ് കാബൂൾ സ്ഫോടനത്തിനു നിയോഗിക്കപ്പെട്ടതെന്ന് റിപ്പോർട്ട് .കശ്മീർ വിഷയത്തിൽ പ്രതികാരം ചെയ്യാനായി ഗോക്കളെ ആരാധിക്കുന്ന ഹൈന്ദവരെ ലക്ഷ്യമിട്ടാണ് ഇന്ത്യയിൽ എത്തിയതെന്നും ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഖൊറസാൻ പുറത്തിറക്കിയ മാഗസിനിൽ പറയുന്നു .
5 വർഷം മുമ്പാണ് ഭീകരൻ അബ്ദുർ റഹ്മാൻ അൽ ലോഗ്രി ഡൽഹിയിൽ ചാവേറാക്രമണം നടത്താൻ എത്തിയത് . എന്നാൽ അതിനു മുൻപ് അറസ്റ്റിലായി . അബ്ദുർ റഹ്മാൻ അൽ ലോഗ്രിയെ ജയിൽ ശിക്ഷ കഴിഞ്ഞ് അഫ്ഗാനിസ്ഥാനിലേക്ക് നാടുകടത്തി- മാഗസിനിൽ പറയുന്നു.
അമേരിക്കൻ സൈന്യവുമായി സഹകരിച്ചതിന് ഖൊറാസൻ താലിബാനെ ‘മുർതാദ്’ എന്നും ലേഖനത്തിൽ വിളിക്കുന്നുണ്ട് . ജിഹാദി സംഘടനകളുടെ അഭിപ്രായത്തിൽ ‘മുർതാദ്’ എന്ന വാക്കിന് വിശ്വാസവഞ്ചന എന്നാണ് അർത്ഥം, വിശ്വാസവഞ്ചക്കുള്ള ശിക്ഷ മരണമാണ്.
സമീപകാലത്ത് ഖൊറാസൻ ഭീകരർ ഇന്ത്യയിൽ വളരെ സജീവമായിരുന്നു . ഡൽഹിയിൽ പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം എന്ന പേരിൽ ഇസ്ലാം മത വിശ്വാസികളെ രാജ്യത്തിനകത്ത് ഭീകരാക്രമണം നടത്താൻ പ്രേരിപ്പിച്ചതിന് ദമ്പതികൾ അറസ്റ്റിലായിരുന്നു .
തോക്ക് ലൈസൻസിനായി എങ്ങനെ അപേക്ഷിക്കാമെന്ന് മുസ്ലീങ്ങളെയും ദളിതരെയും പഠിപ്പിക്കുമെന്ന് പ്രഖ്യാപിച്ച അഭിഭാഷകൻ മഹമൂദ് പരചയും വിവാദത്തിലായി. ഇരകൾക്ക് തോക്കുകൾ ഉണ്ടായിരുന്നെങ്കിൽ ‘ആൾക്കൂട്ടക്കൊല’ നടക്കില്ലെന്നായിരുന്നു പരചയുടെ അഭിപ്രായം. പിന്നീട്, ലക്നൗവിലെ ഒരു മസ്ജിദിനുള്ളിൽ ഇത്തരമൊരു പരിശീലന ക്യാമ്പ് നടത്തുന്നതായും കണ്ടെത്തിയിരുന്നു .
Comments