ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയിൽ തകർന്ന് നിൽക്കുന്ന പാകിസ്താനിലെ ജനങ്ങൾക്ക് ഇടിതീയായി ഇന്ധന വില വർധനയും. പെട്രാളിന് നാല് രൂപയും, ഹൈസ്പീഡ്ഡീസലിന് രണ്ട് രൂപയുമാണ് ഇമ്രാൻഖാൻ സർക്കാർ വർധിപ്പിച്ചത്.
ഇതിനുപുറമെ മണ്ണെണ്ണയ്ക്ക് 7 രൂപയും ഡീസലിന് 8.82 രൂപയും വില കൂട്ടി. സെപ്തംബറിൽ പെട്രോളിന് 6 രൂപ വരെ വർധിപ്പിച്ചിരുന്നു. ഇതോടെ രാജ്യത്ത് പെേട്രാളിന്റെ വില 127.30 രൂപയായി. ഹൈസ്പീഡ് ഡീസലിന് 122.04 രൂപയും മണ്ണെണ്ണയ്ക്ക് 99.51 രൂപയുമായി ഉയർന്നു. വിലവർധന ഇന്നു മുതൽ നടപ്പിലാക്കും.
അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വിലവർധനവും പാകിസ്താൻ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് വിലവർധനവിന് കാരണമെന്ന് ധനകാര്യ വിഭാഗം പ്രസ്താവനയിൽ അറിയിച്ചു. പാകിസ്താനിൽ മാസം തോറുമാണ് ഇന്ധനവില പുതുക്കി നിശ്ചയിച്ചിരുന്നത്. എന്നാൽ ഇമ്രാൻ സർക്കാർ ഇപ്പോൾ അത് രണ്ട് ആഴ്ചയിൽ ഒരിക്കൽ ആക്കിയിരിക്കുകയാണ്. വരം നാളുകളിലും ഇന്ധന വിലവർധനവിനുണ്ടാകുമെന്ന് പാക് മാദ്ധ്യമങ്ങൾ അറിയിച്ചു.
Comments