സോനിപ്പട്ട്: സിംഘു അതിർത്തിയിൽ ലഖ്ബീർ സിംഗ് എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഹരിയാന പോലീസ് കസ്റ്റഡിയിലെടുത്ത രണ്ട് നിഹാംഗുകളെ ഒപ്പമുണ്ടായിരുന്നവർ യാത്രയാക്കിയത് പൂമാലയിട്ടും കാൽ തൊട്ടു വന്ദിച്ചും. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടു.
കുന്തവും വാളുമൊക്കെ കൈയ്യിലെടുത്ത് നിൽക്കുന്ന ഒരു സംഘം നിഹാംഗുകളെയും ഇവർക്ക് ഒപ്പം കാണാം. ഇവർ യാത്രയാകുന്നതിന് തൊട്ടുമുൻപാണ് സംഘത്തിലൊരാൾ ഇരുവരുടെയും കാലുകൾ തൊട്ട് വന്ദിക്കുന്നത്. ക്രൂരമായി നടന്ന കൊലപാതകത്തിൽ അൽപം പോലും ഖേദിക്കുന്നില്ലെന്നാണ് ഇവരുടെ ഈ പ്രവർത്തിയിൽ നിന്ന് വ്യക്തമാകുന്നതെന്ന് വിമർശനം ഉയരുന്നുണ്ട്.
ഭഗവത് സിംഗ്, ഗോവിന്ദ് സിംഗ് എന്നിവരാണ് കസ്റ്റഡിയിലായ രണ്ട് നിഹാംഗുകൾ. ഇന്നലെ സരവ് ജീത് സിംഗ് എന്നയാൾ പോലീസിൽ കീഴടങ്ങിയിരുന്നു. ഇയാളെ കോടതി ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. നാല് പേരുടെ പേരുകളാണ് ഇയാൾ പോലീസിനോട് വെളിപ്പെടുത്തിയത്. ഇവർക്കായി പോലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ദിവസമാണ് കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സമരവേദിക്കരികെ പോലീസ് ബാരിക്കേഡിൽ കൈപ്പത്തിയും കാലുകളും വെട്ടിമാറ്റിയ നിലയിൽ 35 കാരനായ ലഖ്ബീർ സിംഗിന്റെ മൃതദേഹം കണ്ടത്. പിന്നീടാണ് കൃത്യത്തിന് പിന്നിൽ നിഹാംഗുകളാണെന്ന് വ്യക്തമായത്. സിഖ് മതഗ്രന്ഥം തീവെച്ചുവെന്ന് ആരോപിച്ചാണ് ദളിത് വിഭാഗത്തിൽപെട്ട ലഖ്ബീർ സിംഗിനെ ഇവർ കൊലപ്പെടുത്തിയത്. കൊലപാതകം നടത്തുന്നതിന് മുൻപുളള വീഡിയോയും പുറത്തുവന്നിരുന്നു. അവസാന ആഗ്രഹം നിറവേറ്റാൻ അനുവദിക്കണമെന്ന യുവാവിന്റെ അപേക്ഷ പോലും ഇവർ അംഗീകരിച്ചിരുന്നില്ല.
അതിക്രൂരമായ കൊലപാതകമാണ് നടന്നതെന്നും പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് തുടർ നടപടി സ്വീകരിക്കുന്നുണ്ടെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ആവർത്തിച്ചു.
#WATCH | Singhu border: Two more Nihangs detained by Police in connection with Singhu border incident where the body of a man, Lakhbir Singh was found hanging with hands, legs chopped yesterday.
Visuals show detainees as garlanded, with one of the Nihangs touching their feet. pic.twitter.com/jinjrlWjDr
— ANI (@ANI) October 16, 2021
Comments