പാലക്കാട്: സഞ്ജിത്തിന്റെ കൊലപാതകക്കേസ് എൻഐഎ അന്വേഷിക്കണമെന്നും, പോപ്പുലർഫ്രണ്ട് എസ്ഡിപിഐ തുടങ്ങിയ ഭീകരസംഘടനകളെ നിരോധിക്കണമെന്നും അഖില ഭാരതീയ സഹസർകാര്യവാഹ് ഡോ.മൻമോഹൻ വൈദ്യ. കേരള സർക്കാർ പോപ്പുലർ ഫ്രണ്ടിന്റെ ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർഎസ്എസ് പ്രവർത്തകനായ സഞ്ജിത്ത് കൊല്ലപ്പെട്ട സംഭവം ദൗർഭാഗ്യകരവും അപലപനീയവുമാണ്. ഇത്തരം ഭീകരവാദപ്രവർത്തനങ്ങൾ ശക്തമായി എതിർക്കപ്പെടേണ്ടതാണ്, ഈ അവസരത്തിൽ സഞ്ജിത്തിന്റെ കുടുംബത്തിന്റെ വിഷമത്തിൽ പങ്കുചേരുകയാണ്. കേരള സർക്കാർ ഇത്തരം ആസൂത്രിത കൊലപാതകങ്ങൾ തടയുന്നതിൽ പരാജയപ്പെട്ടു എന്നത് ഏറെ ദയനീയമായ വസ്തുതയാണ്.
ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങളിൽ സിപിഎമ്മും ഇസ്ലാമിക ശക്തികളും തമ്മിൽ രഹസ്യധാരണയുണ്ടെന്ന് മുൻകാല അനുഭവങ്ങളിൽ നിന്ന് വ്യക്തമാണ്. സഞ്ജിത്തിന്റെ കൊലപാതകത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും, കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. സി.പി.എം സർക്കാരിന് അതിന് സാധിക്കില്ലെങ്കിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്നാണ് ആവശ്യപ്പെടുന്നത്. അക്രമികൾക്ക് തീവ്രവാദ ബന്ധമുണ്ട്. അതുകൊണ്ട് തന്നെ കേസിൽ എൻഐഎ വിശദമായ അന്വേഷണം നടത്തണം. പോപ്പുലർ ഫ്രണ്ടിന്റെ തീവ്രവാദ ബന്ധങ്ങളെ കുറിച്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ശക്തമായ അന്വേഷണം നടത്തണം. നാട്ടിലെ സാമുദായിക ഐക്യവും സമാധാന അന്തരീക്ഷവും തകർക്കണമെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയെ നിരോധിക്കണമെന്നും ഡോ.മൻമോഹൻ വൈദ്യ ആവശ്യപ്പെട്ടു.
Comments