ന്യൂഡൽഹി : കേരളത്തിലെ വികസനപ്രവർത്തനങ്ങൾ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കരുതെന്ന് എം.പി എ.എം ആരിഫ് . കെ റെയില്‍ പദ്ധതിക്ക് ഫണ്ട് അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വിസമ്മതിച്ചുവെന്നും സംസ്ഥാനത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം തടസം നിൽക്കുകയാണെന്നും ആരിഫ് ലോക്സഭയില്‍ ആരോപിച്ചു.
സിൽവർ ലൈൻ പദ്ധതി നിർമ്മാണം സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും പങ്കാളിത്തത്തോടെ എന്ന തത്വത്തിലുള്ള ധാരണയിൽനിന്ന് കേന്ദ്രസർക്കാർ പിൻവാങ്ങുകയാണിപ്പോൾ . ഈ പദ്ധതിക്കു ആവശ്യമായ സാമ്പത്തിക ഉറപ്പും നൽകുന്നില്ല . തിരുവനന്തപുരം മുതൽ കാസർകോട് വരെ നാല് മണിക്കൂർ കൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന പദ്ധതിയാണിത് .
കേരളത്തെ ആധുനികവത്കരിച്ച് മെച്ചപ്പെട്ട സംസ്ഥാനമായി മാറ്റാൻ ശ്രമിക്കുകയാണ് പിണറായി സർക്കാർ . ഈ സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തകർക്കാൻ കേന്ദ്രസർക്കാർ ശ്രമിക്കരുത് .
കെ റെയിലിന് ഒപ്പം ശബരിമല വിമാനത്താവള പദ്ധതി, തിരുവനന്തപുരം -ചെങ്ങന്നൂര്‍ സബ് അര്‍ബന്‍ റെയില്‍ പദ്ധതി തുടങ്ങിയ കേരളത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങളോടും ഉള്ള കേന്ദ്രത്തിന്റെ മനോഭാവം മാറ്റണമെന്നും ആരിഫ് പറഞ്ഞു .
Comments