ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ 'പില്ലര്‍ ഓഫ് ഷെയിം' ചൈന പൊളിച്ചടുക്കി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം’ ചൈന പൊളിച്ചടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 03:56 pm IST
FacebookTwitterWhatsAppTelegram

ഹോങ്കോംങ്: ടിയാന്‍മെന്‍ കൂട്ടക്കുരുതിയുടെ ഓര്‍മയ്‌ക്ക് ഹോംഗോങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം” ചൈന പൊളിച്ചു നീക്കി. ചൈനയിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ ടാങ്കറുകള്‍ കയറ്റിക്കൊന്ന കമ്യൂണിസ്റ്റ് കൊടുംക്രൂരതയുടെ അടയാളമാണ് ടിയാന്‍മെന്‍ സ്‌ക്വയര്‍. ആയിരക്കണക്കിന് ജനാധിപത്യപ്രക്ഷോഭകരായ വിദ്യാര്‍ത്ഥികളെ ടാങ്കറുകള്‍ കയറ്റിക്കൊന്നത് ഈ ചത്വരത്തിലായിരുന്നു. 1989ലായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. അതിന്റെ ഓര്‍മയുണര്‍ത്തുന്ന പ്രതിമയാണ് ഹോങ്കോംങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചത്. അന്നത്തെ പ്രക്ഷോഭകരുടെ ശവശരീരങ്ങള്‍ ഈ പ്രതിമയില്‍ പ്രതികാത്മകമായി അനാവരണം ചെയ്തു.

ഹോംഗോങ്ങില്‍ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളില്‍ ഒന്നാണ് പൊളിച്ചുനീക്കിയ ഹോംഗ് ഗോങ്ങിലെ ലജ്ജാ ശില്‍പം. പ്രതിഷേധങ്ങളുടെ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ ചൈന അനുവദിച്ച ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ചൈനയിലെ ഏറ്റവും വൈകാരികമായ വിഷയമായിരുന്നു ടിയാന്‍മെന്‍ സ്‌ക്വയര്‍. ഹോംഗോഗിലെ രാഷ്‌ട്രീയ വിയോജിപ്പികളെ നിഷ്‌കരുണം തല്ലിക്കെടുത്തുന്ന കമ്യൂണിസ്റ്റ് ക്രൂരതയുടെ മറ്റൊരു അടയാളം കൂടിയാവുകയാണ് ഈ സംഭവം.

നിയമോപദേശത്തിന്റെയും അപകടസാഹചര്യവും കണക്കിലെടുത്ത് പ്രതിമ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ബുധനാഴ്ച പ്രതിമപൊളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഒറ്റ രാത്രികൊണ്ട് തൊഴിലാളികള്‍ പ്രതിമ തകര്‍ത്തു. എട്ടുമീറ്റര്‍ ചെമ്പുപ്രതിമ നിഷ്‌കരുണം തച്ചുടച്ചു. പിന്നെ പൊളിച്ചടുക്കി. വെലിക്കെട്ടിനകത്തു നിന്ന് പൊളിച്ചുമാറ്റുന്നതിന്റെ ശബ്ദം കേട്ടിരുന്നുവെങ്കിലും എന്തുസംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് കാണാമായിരുന്നില്ല.

മൂന്നു പതിറ്റാണ്ടുമുന്‍പ് നടന്ന ക്രൂരതയെ അടയാളപ്പെടുത്താന്‍ ജെന്‍സ് ഗാല്‍ഷിയോട്ട് എന്ന ശില്‍പിയാണ് പ്രതിമ പണിതത്. ലോകത്തെ വേദനിപ്പിച്ച സംഭവത്തെ അടയാളപ്പെടുത്താന്‍ കീറിയും മുറിഞ്ഞതുമായ മുഖങ്ങളെയായിരുന്നു പ്രതിമ അനുസ്മരിപ്പിച്ചത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രതിമ. ഇരുപത്തിനാലു വര്‍ഷം ക്യാംപസിന്റെ ഹൃദയത്തുടിപ്പായി സൂക്ഷിച്ച പ്രതിമയാണ് പൊളിച്ചത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് സമാനമായ ക്രൂരതയെന്ന് വിദ്യാര്‍ത്ഥികള്‍ ഈ സംഭവത്തെ അനുസ്മരിച്ചു. ശില്‍പം നശിപ്പിച്ചവര്‍ ചെയ്തത് ശവപ്പറമ്പിലെ മുഴുവന്‍ ശവങ്ങളും പുറത്തെടുത്ത് ശവക്കുഴികള്‍ നശിപ്പിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് അധികാരികള്‍ ചെയ്തതെന്നായിരുന്നു ഈ സംഭവത്തെപ്പറ്റി ശില്‍പിയുടെ വാക്കുകള്‍. സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ക്ക് സമാനതകളില്ലാത്ത തുടര്‍ച്ചയെന്ന് ഈ സംഭവത്തെ വിദ്യാര്‍ത്ഥി സമൂഹം അപലപിച്ചു.

ഹോംഗോങ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സംഭവം പ്രതീകാത്മകം സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി അസോസിയറ്റ് പ്രഫസര്‍ ഡോ.ഇയാങ് ചുങ്ങ് പറഞ്ഞത്. ബീജിങ് അനുകൂലികള്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നടന്ന സംഭവം ഭാവിഎന്തായിരിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനായിരുന്നു പ്രതിമയെ ഇല്ലാതാക്കിയത്. ടിയാന്‍മെന്‍ സ്‌ക്വയറിനെ സംബന്ധിച്ച ഒരു ഓര്‍മയും ബാക്കിയാകരുത്. പ്രക്ഷോഭമായാലും പ്രതിമയായാലും അത് എത്രമാത്രം കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്റെ സാക്ഷ്യം. തീരാപകയുടെ ലജ്ജിപ്പിക്കുന്ന അടയാളമായ ലജ്ജാശില്‍പ്പം പൊളിച്ചു നീക്കിയതിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടം വീണ്ടുംചെയ്തത് മറ്റൊരു ടിയാന്‍മെന്‍ സ്‌ക്വയര്‍.

Tags: hong kongstatue
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

Latest News

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies