ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ 'പില്ലര്‍ ഓഫ് ഷെയിം' ചൈന പൊളിച്ചടുക്കി
Tuesday, September 26 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News

ഇനി ലജ്ജയില്ല ഹോങ്കോങ്ങില്‍; ഹോങ്കോങ് സര്‍വ്വകലാശാലയിലെ ടിയാന്‍മെന്‍ സ്‌ക്വയര്‍ പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം’ ചൈന പൊളിച്ചടുക്കി

Janam Web Desk by Janam Web Desk
Dec 23, 2021, 03:56 pm IST
A A
FacebookTwitterWhatsAppTelegram

ഹോങ്കോംങ്: ടിയാന്‍മെന്‍ കൂട്ടക്കുരുതിയുടെ ഓര്‍മയ്‌ക്ക് ഹോംഗോങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ച പ്രതിമ ‘പില്ലര്‍ ഓഫ് ഷെയിം” ചൈന പൊളിച്ചു നീക്കി. ചൈനയിലെ ജനാധിപത്യ അനുകൂല പ്രക്ഷോഭകരെ ടാങ്കറുകള്‍ കയറ്റിക്കൊന്ന കമ്യൂണിസ്റ്റ് കൊടുംക്രൂരതയുടെ അടയാളമാണ് ടിയാന്‍മെന്‍ സ്‌ക്വയര്‍. ആയിരക്കണക്കിന് ജനാധിപത്യപ്രക്ഷോഭകരായ വിദ്യാര്‍ത്ഥികളെ ടാങ്കറുകള്‍ കയറ്റിക്കൊന്നത് ഈ ചത്വരത്തിലായിരുന്നു. 1989ലായിരുന്നു ലോകത്തെ നടുക്കിയ ആ കൊടുംക്രൂരത. അതിന്റെ ഓര്‍മയുണര്‍ത്തുന്ന പ്രതിമയാണ് ഹോങ്കോംങ് സര്‍വ്വകലാശാലയില്‍ സ്ഥാപിച്ചത്. അന്നത്തെ പ്രക്ഷോഭകരുടെ ശവശരീരങ്ങള്‍ ഈ പ്രതിമയില്‍ പ്രതികാത്മകമായി അനാവരണം ചെയ്തു.

ഹോംഗോങ്ങില്‍ അവശേഷിക്കുന്ന ചുരുക്കം ചില പൊതു സ്മാരകങ്ങളില്‍ ഒന്നാണ് പൊളിച്ചുനീക്കിയ ഹോംഗ് ഗോങ്ങിലെ ലജ്ജാ ശില്‍പം. പ്രതിഷേധങ്ങളുടെ സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ ചൈന അനുവദിച്ച ചുരുക്കം ചില സ്ഥലങ്ങളില്‍ ഒന്നാണ് ഇത്. ചൈനയിലെ ഏറ്റവും വൈകാരികമായ വിഷയമായിരുന്നു ടിയാന്‍മെന്‍ സ്‌ക്വയര്‍. ഹോംഗോഗിലെ രാഷ്‌ട്രീയ വിയോജിപ്പികളെ നിഷ്‌കരുണം തല്ലിക്കെടുത്തുന്ന കമ്യൂണിസ്റ്റ് ക്രൂരതയുടെ മറ്റൊരു അടയാളം കൂടിയാവുകയാണ് ഈ സംഭവം.

നിയമോപദേശത്തിന്റെയും അപകടസാഹചര്യവും കണക്കിലെടുത്ത് പ്രതിമ പൊളിച്ചു നീക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ തന്നെ യൂണിവേഴ്‌സിറ്റി തീരുമാനിച്ചിരുന്നു. ബുധനാഴ്ച പ്രതിമപൊളിക്കുമെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്ന് സംരക്ഷണമൊരുക്കിയിരുന്നുവെങ്കിലും ഒറ്റ രാത്രികൊണ്ട് തൊഴിലാളികള്‍ പ്രതിമ തകര്‍ത്തു. എട്ടുമീറ്റര്‍ ചെമ്പുപ്രതിമ നിഷ്‌കരുണം തച്ചുടച്ചു. പിന്നെ പൊളിച്ചടുക്കി. വെലിക്കെട്ടിനകത്തു നിന്ന് പൊളിച്ചുമാറ്റുന്നതിന്റെ ശബ്ദം കേട്ടിരുന്നുവെങ്കിലും എന്തുസംഭവിക്കുന്നുവെന്ന് പുറത്തുള്ളവര്‍ക്ക് കാണാമായിരുന്നില്ല.

മൂന്നു പതിറ്റാണ്ടുമുന്‍പ് നടന്ന ക്രൂരതയെ അടയാളപ്പെടുത്താന്‍ ജെന്‍സ് ഗാല്‍ഷിയോട്ട് എന്ന ശില്‍പിയാണ് പ്രതിമ പണിതത്. ലോകത്തെ വേദനിപ്പിച്ച സംഭവത്തെ അടയാളപ്പെടുത്താന്‍ കീറിയും മുറിഞ്ഞതുമായ മുഖങ്ങളെയായിരുന്നു പ്രതിമ അനുസ്മരിപ്പിച്ചത്. ഇനിയൊരിക്കലും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഓര്‍മകളെ പ്രതിഫലിപ്പിക്കുന്നതായിരുന്നു പ്രതിമ. ഇരുപത്തിനാലു വര്‍ഷം ക്യാംപസിന്റെ ഹൃദയത്തുടിപ്പായി സൂക്ഷിച്ച പ്രതിമയാണ് പൊളിച്ചത്. ടിയാന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിന് സമാനമായ ക്രൂരതയെന്ന് വിദ്യാര്‍ത്ഥികള്‍ ഈ സംഭവത്തെ അനുസ്മരിച്ചു. ശില്‍പം നശിപ്പിച്ചവര്‍ ചെയ്തത് ശവപ്പറമ്പിലെ മുഴുവന്‍ ശവങ്ങളും പുറത്തെടുത്ത് ശവക്കുഴികള്‍ നശിപ്പിക്കുന്നതിന് തുല്യമായ പ്രവൃത്തിയാണ് അധികാരികള്‍ ചെയ്തതെന്നായിരുന്നു ഈ സംഭവത്തെപ്പറ്റി ശില്‍പിയുടെ വാക്കുകള്‍. സമാനതകളില്ലാത്ത കൊടുംക്രൂരതകള്‍ക്ക് സമാനതകളില്ലാത്ത തുടര്‍ച്ചയെന്ന് ഈ സംഭവത്തെ വിദ്യാര്‍ത്ഥി സമൂഹം അപലപിച്ചു.

ഹോംഗോങ് തിരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ നടന്ന സംഭവം പ്രതീകാത്മകം സിംഗപ്പൂര്‍ യൂണിവേഴ്‌സിറ്റി അസോസിയറ്റ് പ്രഫസര്‍ ഡോ.ഇയാങ് ചുങ്ങ് പറഞ്ഞത്. ബീജിങ് അനുകൂലികള്‍ അധികാരത്തില്‍ എത്തിയതിനു പിന്നാലെ നടന്ന സംഭവം ഭാവിഎന്തായിരിക്കുമെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം പറഞ്ഞു. എന്തിനായിരുന്നു പ്രതിമയെ ഇല്ലാതാക്കിയത്. ടിയാന്‍മെന്‍ സ്‌ക്വയറിനെ സംബന്ധിച്ച ഒരു ഓര്‍മയും ബാക്കിയാകരുത്. പ്രക്ഷോഭമായാലും പ്രതിമയായാലും അത് എത്രമാത്രം കമ്യൂണിസ്റ്റ് ഭരണകൂടത്തെ ഭയപ്പെടുത്തുന്നുവെന്നതിന്റെ സാക്ഷ്യം. തീരാപകയുടെ ലജ്ജിപ്പിക്കുന്ന അടയാളമായ ലജ്ജാശില്‍പ്പം പൊളിച്ചു നീക്കിയതിലൂടെ കമ്യൂണിസ്റ്റ് ഭരണകൂടം വീണ്ടുംചെയ്തത് മറ്റൊരു ടിയാന്‍മെന്‍ സ്‌ക്വയര്‍.

Tags: hong kongstatue
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

41 വർഷത്തിനിടെ ആദ്യം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ

41 വർഷത്തിനിടെ ആദ്യം; ചരിത്രം കുറിച്ച് അശ്വാഭ്യാസ ടീം; ഏഷ്യൻ ഗെയിംസിൽ മൂന്നാം സ്വർണം സ്വന്തമാക്കി ഇന്ത്യ

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

കരുവന്നൂരിൽ ഇഡിയുടെ രണ്ടാമത്തെ അറസ്റ്റ്; ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ ജിൽസിനെ അറസ്റ്റ് ചെയ്തു

രാജസ്ഥാനിൽ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു; നഗ്നയാക്കി തല്ലിച്ചതച്ച് റോഡിൽ ഉപേക്ഷിച്ചു

കോഴിക്കോട് 17-കാരിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു; പ്രതി പിടിയിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

യുവതിയുടെ സ്വർണവും പണവും കവർന്നു; പ്രതി അറസ്റ്റിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

സപ്ത നദി സങ്കൽപ്പം; രാമക്ഷേത്രത്തിനോട് ചേർന്ന് ജലധാര; വിടരുന്നത് സപ്തദള താമരയുടെ ആകൃതിയിൽ

വില്ലേജ് ഫീൽഡ് അസിസ്റ്റന്റിന് കൈക്കൂലി; പണം നൽകുന്നത് ഗൂഗിൾ പേ വഴി; എത്തിച്ചു നൽകുന്ന ഏജന്റും അറസ്റ്റിൽ

ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്ന സംവിധാനം ഒരുക്കി ഗൂഗിൾപേ

Load More

Latest News

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

സാരി മാറുന്നു ; കാബിൻ ക്രൂവിന് മോഡേൺ വസ്ത്രങ്ങളുമായി എയർ ഇന്ത്യ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

തുർക്കി , പാകിസ്താൻ, ഇന്തോനേഷ്യ എംബസികൾക്ക് പുറത്ത് ഖുറാൻ കീറി എറിഞ്ഞു ; ഇത്തരം മതനിന്ദ അനുവദിക്കരുതെന്ന് ഇസ്ലാമിക് കോർപ്പറേഷൻ

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

വെളുക്കാൻ ഫെയർനസ് ക്രീം തേച്ചു : മലപ്പുറത്ത് 14 കാരിയടക്കം എട്ട് പേർക്ക് അപൂർവ്വ വൃക്കരോഗം

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

2017 വരെ യുപിയിലുണ്ടായിരുന്നത് രണ്ട് സൈബർ പോലീസ് സ്റ്റേഷനുകൾ; ഇന്ന് എല്ലാ ജില്ലകളിലും സജ്ജം: യോഗി ആദിത്യനാഥ്

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

മന്ത്രി ബിന്ദുവിന് ഉദ്ഘാടനം ചെയ്യാൻ പദ്ധതികൾ വേണം; അടിയന്തരമായി വിവരം തരണം; സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ സർക്കുലർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

അന്തരിച്ച പ്രശസ്ത സംവിധായകൻ കെ.ജി ജോർജിന് അന്ത്യാഞ്ജലി അർപ്പിച്ച് പ്രമുഖർ

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

ഇനിയാണ് കാര്യം!! ചന്ദ്രയാൻ-3ന്റെ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ മുൻ മേധാവി

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

സ്വപ്‌ന നഗരിയിൽ മാഞ്ചസ്റ്റർ സിറ്റിയുടെ കനക കിരീടങ്ങൾ; എത്തിച്ചത് മുംബൈയിലെ ശ്രീരാമ ക്ഷേത്രത്തിൽ

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • Live Audio
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies