മരിച്ചവർ ഇനി വോട്ടു ചെയ്യില്ല ; കള്ളവോട്ടിടാൻ വരുന്നവർക്ക് എട്ടിന്റെ പണി;പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ഇനി എന്ത് ചെയ്യും ?
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News

മരിച്ചവർ ഇനി വോട്ടു ചെയ്യില്ല ; കള്ളവോട്ടിടാൻ വരുന്നവർക്ക് എട്ടിന്റെ പണി;പാർട്ടി ഗ്രാമങ്ങളിൽ സിപിഎം ഇനി എന്ത് ചെയ്യും ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 23, 2021, 08:11 pm IST
FacebookTwitterWhatsAppTelegram

വോട്ടർ പട്ടികയിലെ പേരുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കുന്നതടക്കമുള്ള തിരഞ്ഞെടുപ്പ് പരിഷ്‌കരണ ബിൽ നിയമം ആവാൻ പോവുകയാണ്. ചില പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനും ബഹളങ്ങൾക്കും ഇടയിലും ഇന്നലെ ബിൽ രാജ്യ സഭയും കടന്നു. ഇനി പ്രഥമ പൗരന്റെ ഒപ്പ് മാത്രം മതി നിയമം ആവാൻ. ഇരട്ടവോട്ടു തടയലും വോട്ടർ പട്ടിക ശുദ്ധീകരിക്കലുമാണ് നിയമത്തിലൂടെ ലക്ഷ്യംവെക്കുന്നതെന്ന് ബിൽ അവതരിപ്പിച്ചുകൊണ്ട് മന്ത്രി കിരൺ റിജിജു വ്യക്തമാക്കി.

എന്നാൽ ചില പ്രതിപക്ഷ പാർട്ടികൾക്ക് ഇതൊന്നും സ്വീകാര്യമല്ല. കള്ളവോട്ടും ബൂത്ത് പിടുത്തവും കേരള ജനതയ്‌ക്ക് പരിചയപ്പെടുത്തിയ സിപിഎമ്മിന്റെ എംപിമാരാണ് പാർലമെന്റിൽ ഏറ്റവും കൂടുതൽ ബഹളംവെച്ചത് എന്നതാണ് ഏറെ കൗതുകം. സിപിഎമ്മിന്റെ പാർട്ടി ഗ്രാമങ്ങളിൽ മരിച്ചവർ വോട്ടു ചെയ്യാനെത്തുന്നത് പതിവായിരുന്നു. മരിച്ച പ്രിയപ്പെട്ടവരെ കാണാൻ തിരഞ്ഞെടുപ്പു നാളിൽ പോളിങ് ബൂത്തിലെത്തിയാൽ മതിയെന്ന ട്രോളുണ്ടായത് അങ്ങനെയാണ്. തികഞ്ഞ അവസരവാദികളും സങ്കുചിത രാഷ്‌ട്രീയം മുന്നോട്ടുവെയ്‌ക്കുന്ന ചില പ്രാദേശിക പാർട്ടികളും സിപിഎമ്മിന്റെ കൂടെ ബില്ലിനെ എതിർത്തു.

കാലങ്ങളായി തങ്ങളുടെ പാർട്ടി ഗ്രാമങ്ങൾ പരീക്ഷിച്ച കള്ളവോട്ടും ഇരട്ടവോട്ടും ഇനി സാധ്യമാകില്ലെന്ന തിരിച്ചറിവ് സിപിഎമ്മിന് വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെയാണ് പുതിയ പരിഷ്‌കാരത്തെ പല്ലും നഖവും ഉപയോഗിച്ച് പാർട്ടിയുടെ അംഗങ്ങൾ പാർലമെന്റിൽ എതിർത്തത്. തൃണമൂൽ കോൺഗ്രസിന്റെ അവസ്ഥയും സമാനം തന്നെ. പശ്ചിമബംഗാളിൽ പല മണ്ഡലങ്ങളിലും മമതയുടെ പാർട്ടി വിജയിക്കുന്നത് തിരഞ്ഞെടുപ്പ് കൃത്രിമം നടത്തികൊണ്ടുതന്നെയാണ്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി കുടിയേറിയവർക്ക് തിരിച്ചറിയൽ കാർഡ് നൽകി വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയെന്ന ആരോപണം നേരത്തെ ഉയർന്നതാണ്. ഇതിനെല്ലാം തടയിടുന്നതിനായി ഒരു നിയമം വരുമ്പോൾ തൃണമൂൽ കോൺഗ്രസ് എതിർക്കുമെന്നത് സ്വാഭാവികം.

ഇരുപത് ലക്ഷത്തോളം വോട്ടർമാരാണ് പുതിയ തെരഞ്ഞെടുപ്പ് നിയമ ഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ കേരളത്തിൽ വോട്ടർ പട്ടികയിൽ നിന്നും അപ്രത്യക്ഷമാവുക. നാലരലക്ഷം ഇരട്ടവോട്ടുകളുണ്ടായിരുന്നുവെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ആധാർ നമ്പർ റേഷൻ കാർഡുമായി ബന്ധിപ്പിച്ചപ്പോഴും സമാനമായ സാഹചര്യമാണ് ഉണ്ടായത്. അന്ന് രാജ്യത്തു നിന്ന് അപ്രത്യക്ഷമായത് 12 ശതമാനം റേഷൻകാർഡുകളാണ്. അനാഥാലയങ്ങളുടെ പേരിലും അഗതിമന്ദിരങ്ങളുടെ പേരിലും തലയെണ്ണി റേഷൻ കൈക്കലാക്കിയത് നിലച്ചു. വോട്ടർ പട്ടികയുടെ കാര്യത്തിലും സംഭവിക്കുക മറിച്ചൊന്നുമല്ല. വോട്ടർ ഐഡി-ആധാർബന്ധനം സത്യത്തിലേക്കൊരു സേതുബന്ധനമാകും. ഇതുവഴി പത്തുശതമാനം വോട്ടുകൾ അപ്രത്യക്ഷമാകും. അതോടെ പലർക്കും അനായാസം ജയിച്ചു കയറുക പ്രയാസം തന്നെയാകും. അതുകൊണ്ടുതന്നെയാണ് പ്രതിപക്ഷകക്ഷികൾ രാജ്യസഭയിൽ പ്രതിഷേധിച്ച് പുറത്തിറങ്ങിയത്. കള്ളവോട്ടു തടയൽ നിയമത്തെ എതിർക്കുന്നവർ കളളത്തരത്തിന് കൂട്ടുനിൽക്കുന്നവരാണെന്ന് കേന്ദ്രമന്ത്രി കിരൺ റിജുജുവിന് പറയേണ്ടി വന്നതും അതുകൊണ്ടാണ്.

പട്ടികയിൽ പേരുള്ളവരും പുതുതായി പേരുചേർക്കുന്നവരും നിശ്ചിത തിയതിക്കുള്ളിൽ ആധാർനമ്പർ നൽകണമെന്നാണ് ഭേദഗതിയിലെ സുപ്രധാന വ്യവസ്ഥ. വോട്ടർപട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നതിന് പുതിയ സെർവറും പോർട്ടലും സോഫ്റ്റ് വെയറും സ്ഥാപിക്കും. പുതിയ സോഫ്ട് വെയറിന്റെ സഹായത്തോടെ കള്ളവോട്ടും വോട്ടിരട്ടിപ്പും ഒഴിവാക്കാൻ നടപടിയെടുക്കും. നാഷണൽ വോട്ടേഴ്സ് സർവ്വീസ് പോർട്ടലിലൂടെയാണ് വോട്ടർ ഐഡിയും ആധാറും ബന്ധിപ്പിക്കുക. വിവരശേഖരണത്തിനും നടപടിക്രമങ്ങൾ അറിയിക്കുന്നതിനുമായി ഓൺലൈൻ, ഓഫ്ലൈൻ എസ്എംഎസ് സംവിധാനം ഏർപ്പെടുത്തുമെന്ന് കിരൺ റിജിജു പറഞ്ഞു.

2015 മുതൽ തുടക്കമിട്ട പദ്ധതിയിൽ ഇതുവരെ 30 കോടി വോട്ടർമാരെ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ നിലവിൽ വോട്ടർമാരുടെ മൂന്നിലൊന്നു മാത്രമെ ആകുന്നുള്ളു. ഇതിനെതിരെ നൽകിയ കേസിൽ സുപ്രീംകോടതി സ്റ്റേനൽകി. പുതിയ തിരഞ്ഞെടുപ്പു പരിഷ്‌കരണ ബിൽ നിയമമാകുന്നതോടെ രാജ്യത്തെ മുഴുവൻ വോട്ടർമാരും ഇതിൽ ഉൾപ്പെടും. വ്യാജവോട്ടും വോട്ടിരട്ടിപ്പും ഒഴിവാകും. ആന്ധ്രയിൽ നടപ്പാക്കിയപ്പോൾ 27 ലക്ഷം പേരാണ് ഒഴിവായത് ഈ സമയത്ത് ഓർമ്മിക്കേണ്ടതുണ്ട്.

Tags: rajya sabhaelection laws amendment billKiren Rijiju
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

Latest News

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies