കെ റെയിൽ അനധികൃത കല്ലിടൽ: റവന്യുമന്ത്രി രാജിവയ്ക്കണം, മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

കെ റെയിൽ അനധികൃത കല്ലിടൽ: റവന്യുമന്ത്രി രാജിവയ്‌ക്കണം, മുഖ്യമന്ത്രി മാപ്പു പറയണം, വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മഹത്യ ചെയ്ത കുടുംബത്തിന് ധനസഹായം നൽകണം

Janam Web Desk by Janam Web Desk
Dec 24, 2021, 07:19 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: കെ റെയിൽ അതിരടയാള കല്ലിടൽ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ജനങ്ങളോട് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി. കേരളത്തിലെ റവന്യൂ വകുപ്പിന്റെ പക്കൽ സൂക്ഷിക്കേണ്ട ഭൂമി സംബന്ധിച്ച വിവരങ്ങൾ കെ റെയിൽ കമ്പനിക്ക് അനധികൃതമായി കൈമാറിയ റവന്യൂ വകുപ്പ് മന്ത്രി രാജിവെക്കണമെന്നും സമിതി ആവശ്യപ്പെട്ടു. മന്ത്രിയുടെ ഇടപെടൽ വിദേശ കമ്പനികൾക്ക് ഭൂരേഖകൾ ചോർത്തിക്കൊടുക്കാൻ അവസരം ഒരുക്കുകയും അനധികൃത സർവേ വഴി ജനങ്ങളുടെ  ജീവിതം ഇല്ലാതാക്കി ആത്മഹത്യാ സാഹചര്യങ്ങളിലേക്ക് തള്ളിവിടുകയും ചെയ്തുവെന്ന് സമതി പറഞ്ഞു.

കഴിഞ്ഞ ഒരു വർഷത്തിലേറെയായി സമരസമിതി, മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും, കെറയിൽ നടത്തുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സംരക്ഷണം നൽകരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നിവേദനങ്ങൾ നൽകിയിരുന്നു. അതൊന്നും പരിഗണിക്കാതെ ജനങ്ങളെ ആകെ ഭീതിയിലും ആശങ്കയിലും മാനസിക സംഘർഷത്തിലും ആക്കികൊണ്ട് നടപടിക്രമങ്ങൾ പാലിക്കാതെ സ്വകാര്യ ഭൂമിയിൽ മതിൽ ചാടിക്കടന്നും പൂട്ടിയിട്ട ഗേറ്റുകൾ തല്ലിത്തകർത്തും രാത്രിയുടെ മറവിലും കല്ലിടുകയാണുണ്ടായത്.

വീട് നഷ്ടപ്പെടുമെന്ന ഭീതിയിൽ ആത്മസംഘർഷം മൂലം ആലുവ തോട്ടു മുഖത്ത് മരണപ്പെട്ട കുട്ടന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം. സിൽവർ ലൈൻ പദ്ധതി കേരളത്തെ സർവ്വനാശത്തിലേക്കാണ് നയിക്കുന്നതെന്ന തിരിച്ചറിവ് ഈ വൈകിയ വേളയിലെങ്കിലും സർക്കാരിന് ഉണ്ടാകണമെന്നും ഈ പദ്ധതിയുടെ എല്ലാ തുടർ നടപടികളും അടിയന്തിരമായി നിർത്തി വെക്കണമെന്നും സംസ്ഥാന കെ റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമിതി ആവശ്യപ്പെടുന്നു.

കോടതി വിധിയുടെ പശ്ചാത്തലത്തിൽ കെ റയിൽ സ്ഥാപിച്ച മുഴുവൻ കോൺക്രീറ്റ് തൂണുകളും നീക്കം ചെയ്യണം. തൂണു സ്ഥാപിച്ച പ്രദേശങ്ങളിലെ മുഴുവൻ കുടുംബങ്ങൾക്കും മതിയായ നഷ്ടപരിഹാരം നൽകണം. നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് കൂട്ടുനിന്നു ജനങ്ങളെ ദ്രോഹിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കണം. കെ റെയിലിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തവർക്കെതിരെ എടുത്ത മുഴുവൻ പോലീസ് കേസുകളും പിൻവലിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

Tags: SILVER LINEkrail
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

Latest News

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies