വാഷിംഗ്ടൺ: അഫ്ഗാനിലെ താലിബാന്റെ സ്ത്രീവിരുദ്ധ നയങ്ങൾക്ക് മൂക്കുകയറിടാൻ അമേരിക്ക. സ്ത്രീകളനുഭവിക്കുന്ന ദുരിതങ്ങൾ കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളാക്കി ഉയർത്തിക്കാട്ടാനാണ് ശ്രമം.വിദേശകാര്യവകുപ്പിൽ നിന്നുള്ള റീനാ അമീറിയെയാണ് നിയോഗിച്ചിട്ടുള്ളത്. അഫ്ഗാൻ സ്ത്രീവിഷയങ്ങൾക്കായി പ്രത്യേകം നിയമനമാണ് വാഷിംഗ്ടൺ നടത്തിയിരിക്കുന്നത്.
‘റീനാ അമീറിയെ ഏറെ സന്തോഷത്തോടെയാണ് ചുമതല ഏൽപ്പിച്ചിട്ടുള്ളത്. അഫ്ഗാൻ വിഷയത്തിൽ സ്ത്രീകളുടെ മേഖലയിലേക്ക് റീനാ അമീറിയെ സ്വാഗതം ചെയ്യുന്നു. അവിടെ സ്ത്രീകളും പെൺകുട്ടികളും പൊതു മനുഷ്യാവകാശങ്ങളും പ്രതിസന്ധിയിലാണ്. ഇരുപത് വർഷമായി അഫ്ഗാൻ വിഷയത്തിൽ ഏറെ പരിചയ സമ്പന്നയായ ഉദ്യോഗസ്ഥയാണ് റീന അമീറി. ജനാധിപത്യപരമായ ശാന്തിയും സമാധാനവും അഫ്ഗാനിൽ പുലരുക എന്നതാണ് അമേരിക്കയുടെ ലക്ഷ്യം.’ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.
അഫ്ഗാനിൽ സ്ത്രീകൾ മാത്രമല്ല, ന്യൂനപക്ഷ സമൂഹങ്ങളടക്കം കടുത്ത ഭീഷണിയിലാണ്. ജനാധിപത്യപരമായ എല്ലാം മരവിപ്പിച്ചിരിക്കുന്ന അവസ്ഥയാണ് അഫ്ഗാനിലേത്. ലോകത്തിലെ എല്ലാ രാജ്യങ്ങളിലേതും പോലെ അഫ്ഗാനിലെ ഓരോ പൗരനും അവന്റെ ആശയം പറയാനും പ്രചരിപ്പിക്കാനും കുടുംബമായി ജീവിക്കാനും സാധിക്കണം. അതിന് അവർ ലോകസമാധാ നത്തിന്റെ പാതയാണ് പിന്തുടരേണ്ടത്. എന്നാൽ നിലവിലെ നിയമങ്ങൾ അതിന് എതിരാണ്. ഈ നയം മാറ്റേണ്ടത് താലിബാനാണെന്നും ബ്ലിങ്കൻ വ്യക്തമാക്കി.
















Comments