തൃശ്ശൂർ : കുതിരാൻ ഇരട്ടക്കുഴൽ തുരങ്കങ്ങളിൽ രണ്ടാമത്തെ തുരങ്കം ഭാഗികമായി തുറന്നു കൊടുത്തു. തൃശൂരിൽ നിന്നും പാലക്കാട്ടേക്കുള്ള വാഹനങ്ങളാണ് ഇതിലൂടെ കടത്തി വിടുന്നത്. നേരത്തെ ഒന്നാം തുരങ്കത്തിലൂടെയായിരുന്നു ഇരുഭാഗത്തേക്കുമുള്ള ഗതാഗതം അനുവദിച്ചിരുന്നത്. ഇത് ഒഴിവാക്കാനാണ് ട്രാഫിക് ഡൈവേർഷനായി രണ്ടാം തുരങ്കം ഭാഗീകമായി തുറന്നത്.
12.30 ഓടെയായിരുന്നു തുരങ്കം വഴി വാഹനങ്ങൾ കടത്തിവിടാൻ ആരംഭിച്ചത്.
തുരങ്കം തുറന്നുകൊടുക്കുന്നതിനു മുന്നോടിയായി രണ്ടാംഘട്ട പരിശോധനകൾ പൂർത്തീകരിച്ചിരുന്നു. കളക്ടർ ഹരിത വി.കുമാർ, കമ്മീഷണർ ആർ ആദിത്യ, ദേശീയപാത അതോറിറ്റി അധികൃതർ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
രാവിലെ മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.രാജൻ, കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു എന്നിവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ദേശീയപാത അതോറിറ്റി നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ ട്രാഫിക് ഡൈവേർഷന് അനുവദിക്കാൻ തീരുമാനിച്ചതായി കളക്ടർ ഹരിത വി.കുമാർ അറിയിച്ചു. ഏപ്രിലോടെ പണികളെല്ലാം പൂർത്തീകരിച്ച് പൂർണമായും തുറന്നു കൊടുക്കാനാവുമെന്നും കളക്ടർ പറഞ്ഞു.
















Comments