മുംബൈ: മഹാരാഷ്‌ട്രയിൽ ഡ്യൂട്ടിയിലിരിക്കെ ക്രൂരമർദ്ദനത്തിനിരയായി വനിതാ ഫോറസ്റ്റ് ഗാർഡ്. ദമ്പതികൾ ചേർന്നാണ് സിന്ധു സനപ് എന്ന ഫോറസ്റ്റ് ഗാർഡിനെ ക്രൂരമായി മർദ്ദിക്കുന്നത്. മഹാരാഷ്‌ട്രയിലെ കോലാപൂരിലാണ് സംഭവം. സംഭവത്തിൽ ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്തു. രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയുമാണ് അറസ്റ്റിലായത്. ഇവരുടെ അക്രമത്തിന് ഇരയായ സിന്ധു മൂന്ന് മാസം ഗർഭിണിയായിരുന്നു.
സിന്ധുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കാനായതിനാലാണ് കുഞ്ഞിനെ രക്ഷിക്കാനയതെന്ന് ഡോക്ടർമാർ അറിയിച്ചു. സംഭവത്തിൽ പ്രതികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ക്ലമന്റ് ബെൻ വ്യക്തമാക്കി. പ്രദേശത്ത് ടൈഗർ സെൻസസിനെത്തിയ സിന്ധുവിനെ രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ക്രൂരമർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇരുവരും ചേർന്ന് സിന്ധുവിനെ വലിച്ച് നിലത്തിടുന്നതും മുടിയിൽ പിടിച്ച് വലിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ദമ്പതികൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ രുപാലി ചകൻകറും അറിയിച്ചു.
The #ForestGuard (lady) in the video was on duty when she was brutally attacked at #Satara for doing her job. FIR has been booked against the accused & they've been detained. Hope strict & immediate action is taken against the accused for the barbaric act.https://t.co/XKXUIUjYRd
— Praveen Angusamy, IFS 🐾 (@PraveenIFShere) January 20, 2022
സംഭവത്തെ കുറിച്ച് സിന്ധു വിവരിക്കുന്നത് ഇങ്ങനെ ‘ മൂന്ന് മാസം മുൻപാണ് ഞാൻ പൽസ്വദേയിൽ ഫോറസ്റ്റ് ഗാർഡായി ജോലിയിൽ പ്രവേശിക്കുന്നത്. അന്ന് രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും ഞങ്ങളെ ഭീഷണിപ്പെടുത്തിയിരുന്നു. ടൈഗർ സെൻസസിന് അനുവദിക്കണമെങ്കിൽ പണം നൽകണമെന്നായിരുന്നു അവർ പറഞ്ഞത്. എന്നാൽ പണം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന് ഞങ്ങൾ പറഞ്ഞു.
മൂന്ന് ദിവസം മുൻപ് അവിടെ ടൈഗർ സെൻസസ് ആരംഭിച്ചു. അപ്പോൾ രാമചന്ദ്ര ജങ്കറും ഭാര്യ പ്രതിഭയും എതിർപ്പുമായെത്തി. ബുധനാഴ്‌ച്ച വീണ്ടും ഞാൻ ജോലിയ്‌ക്ക് എത്തി. അപ്പോഴായിരുന്നു അവർ എന്നെ മർദ്ദിച്ചത്. ഈ ടൈഗർ സെൻസസിന് വനപാലകരുമായി വരാൻ നിങ്ങൾക്കാരാണ് അധികാരം നൽകിയതെന്ന് ചോദിച്ചായിരുന്നു മർദ്ദനം’ സിന്ധു പറഞ്ഞു.
Comments