തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരാനുളള നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ വിവിധ രാഷ്‌ട്രീയ കക്ഷികളും പ്രമുഖ വ്യക്തികളും ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്. ലോകായുക്തയുടെ അധികാരങ്ങൾ ഇല്ലാതാക്കി അഴിമതിയ്‌ക്ക് കളമാരുക്കാനുളള നീക്കമായാണ് ഈ നടപടിയെന്നാണ് പ്രധാന വിമർശനം. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ സംരക്ഷിക്കാനുളള നീക്കമാണ് പുതിയ ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്ന് കോൺഗ്‌സ് നേതാവും പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ആരോപിച്ചു.
വാദപ്രതിവാദങ്ങൾ തുടരുന്നതിനിടെ ലോകായുക്തയ്‌ക്കെതിരായ നടപടിയെ വിമർശിച്ച രാഷ്‌ട്രീയ നിരീക്ഷകൻ അഡ്വ. എ ജയശങ്കർ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റ് ശ്രദ്ധേയമാകുകയാണ്. ജയശങ്കറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് താഴെ.
കളളവുമില്ല, ചതിവുമില്ല,
കളളത്തരങ്ങൾ മറ്റൊന്നുമില്ല…
ആദിമദ്ധ്യാന്തം സുതാര്യത, സത്യസന്ധത. ഈ ഭരണത്തിൽ ലോകായുക്ത തന്നെ ആവശ്യമില്ല.
ആനക്കെന്തിന് അണ്ടർ വെയർ? അഴിമതി ഇല്ലാത്ത സർക്കാരിനെന്തിനു ലോകായുക്ത?
അതിനിടെ പൊതുരംഗത്തെ അഴിമതി തടയാനുള്ള ലോകായുക്തയുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കുന്ന സർക്കാർ ഓർഡിനൻസിനെ പ്രതിരോധിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. നടപടി ഐജിയുടെ നിയമോപദേശപ്രകാരമാണെന്ന് കോടിയേരി വാർത്താസമ്മേളനത്തിൽ അറിയിച്ചു. അപ്പീൽ അധികാരമില്ലാത്തതിനാലാണ് ഭേദഗതി നീക്കം ചെയ്യാൻ തീരുമാനിച്ചത്. ഇത് ഭരണഘടനാ പ്രശ്നമാണെന്നുമാണ് കോടിയേരിയുടെ നിലപാട്.
















Comments