രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല ശക്തം :കശ്മീർ റിക്രൂട്ട്മെന്റ് നടന്നത് അൽഖ്വയ്‌ദക്ക് വേണ്ടി; ഇന്ത്യയിലെ അൽഖ്വയ്‌ദ പ്രവർത്തനം പാകിസ്താനിലിരുന്ന് നിയന്ത്രിക്കുന്നത് നായനാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കെ പി സാബിർ
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല ശക്തം :കശ്മീർ റിക്രൂട്ട്മെന്റ് നടന്നത് അൽഖ്വയ്‌ദക്ക് വേണ്ടി; ഇന്ത്യയിലെ അൽഖ്വയ്‌ദ പ്രവർത്തനം പാകിസ്താനിലിരുന്ന് നിയന്ത്രിക്കുന്നത് നായനാരെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കെ പി സാബിർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2022, 04:01 pm IST
FacebookTwitterWhatsAppTelegram

കൊച്ചി :രാജ്യത്ത് അൽഖ്വയ്‌ദ ശൃംഖല അതീവ ശക്തം എന്ന് റിപ്പോർട്ടുകൾ .അൽഖ്വയ്‌ദ തീവ്രവാദികൾക്കായി ഡൽഹിയിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു . രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന അഞ്ച് പേരാണ് നോട്ടീസിൽ ഉള്ളത് . രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബോംബ് സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിടുന്നതായാണ് സൂചന .ഡൽഹിയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ പ്രവർത്തിക്കുന്നതെന്നാണ് വിവരം .ഇതിന്റെ അടിസ്ഥാനത്തിൽ ആണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത് . ഇന്ത്യ -ഉപ ഭൂഖണ്ഡത്തെ ലക്ഷ്യമിട്ടുള്ള ഗസ്‌വ -ഇ -ഹിന്ദ് – എന്ന അൽഖ്വയ്‌ദ വിഭാഗത്തിന്റെ പ്രവർത്തകർക്കായാണ് ലുക്ക് ഔട്ട് നോട്ടീസ്.

അതെ സമയം കശ്‍മീർ റിക്രൂട്മെന്റ് നടന്നത് അൽഖ്വയ്‌ദയ്‌ക്ക് വേണ്ടിയായിരുന്നുവെന്ന വ്യക്തമായ വിവരം ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട് . കശ്മീർ റിക്രൂട്മെന്റ് നടന്നത് ലഷ്‌കർ ഇ തോയ്‌ബയ്‌ക്ക് വേണ്ടി ആയിരുന്നുവെന്നാണ് ഇത് വരെ അന്വേഷണ ഏജൻസികൾ കരുതിയിരുന്നത് .പിടിയിൽ ആയ ചില ഭീകരരിൽ നിന്നുമാണ് കേരളത്തിൽ നിന്നടക്കം ആളുകളെ റിക്രൂട് ചെയ്തത് അൽഖ്വയ്‌ദയിലേക്കായിരുന്നുവെന്ന വിവരം ലഭിക്കുന്നത് .ഡൽഹി പോലീസ് പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസിലുള്ള ഫൈസൽ കശ്മീർ റിക്രൂട്മെന്റ് കേസിലെ മുഖ്യ പ്രതി സാബിറുമായി അടുത്ത ബന്ധം ഉള്ള വ്യക്തിയാണെന്നും ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട് .

കശ്മീർ റിക്രൂട്മെന്റ് കേസ് :

2008 ഒക്‌ടോബറില്‍ കശ്മീരില്‍ വെച്ച് സൈന്യവുമായി നടത്തിയ ഏറ്റുമുട്ടലില്‍ മലയാളികൾ കൊലപ്പെട്ടതോടെയാണ് കേരളത്തിലെ തീവ്രവാദ ശൃംഖലയിലേക്ക് വെളിച്ചം വീശിത്തുടങ്ങിയത് .നാല് മലയാളികളാണ് പരിശീലനങ്ങൾക്കായി പാകിസ്താനിലേക്ക് കടക്കവേ അതിർത്തിയിൽ സുരക്ഷാ സേനയുടെ വെടിയേറ്റ് മരിച്ചത് .കേസില്‍ ഉള്‍പെട്ട 24 പ്രതികളില്‍ ലഷ്‌കറെ തൊയിബയുടെ ദക്ഷിണേന്ത്യന്‍ കമാന്റര്‍ തടിയന്റവിട നസീര്‍ ഉള്‍പെടെ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍.ഐ.എ കോടതി കണ്ടെത്തിയിരുന്നു .മുഹമ്മദ് നൈനാന്‍, ബദറുദീന്‍, പി.കെ അനസ്, സിനാജ്, അബ്ദുള്‍ ഹമീദ് എന്നിവർക്കെതിരെയുള്ള കുറ്റങ്ങള്‍ പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചിരുന്നില്ല .കേസിലെ മുഖ്യ പ്രതികളായ പാകിസ്താന്‍ സ്വദേശി വാലി എന്ന അബ്ദുര്‍ റഹിമാന്‍, കണ്ണൂര്‍ സ്വദേശി മുഹമ്മദ് സാബിര്‍ എന്നിവരെ ഇതുവരെയും പിടികൂടാനായിട്ടില്ല. ബാക്കിയുള്ള 18 പേർ ശിക്ഷിക്കപ്പെട്ടു

കേരളത്തിൽ നിന്നും നൂറോളം ആളുകളെയാണ് ആയുധ പരിശീലനത്തിനും തീവ്രവാദ പ്രവർത്തങ്ങൾക്കുമായി കാശ്മീരിലേക്ക് റിക്രൂട് ചെയ്തത് .പ്രതികള്‍ക്ക് പാകിസ്താന്‍ വഴി ലക്ഷങ്ങളുടെ ഫണ്ട് ലഭിച്ചിരുന്നുവെന്നും എന്‍.ഐ.എ. കണ്ടെത്തിയിരുന്നു .ലഷ്‌കറെ തൊയിബയുമായി ബന്ധപ്പെട്ട് എല്ലാ പ്രതികളും പ്രവര്‍ത്തിച്ചിരുനിന്നുവെന്നാണ് എന്‍.ഐ.എ. കണ്ടെത്തിയത് . കേരളത്തില്‍ 100 പേര്‍ക്കാണ് തീവ്രവാദ പരിശീലനം നല്‍കിയതെന്നും ഇവരെ ഉപയോഗിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്തുകയായിരുന്നു ലക്ഷ്യമെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ പറയുന്നു. റിക്രൂട്മെന്റിന്റെ പ്രധാന ഇടനിലക്കാരൻ സർഫ്രാസ് നവസായിരുന്നു . കശ്മീർ റിക്രൂട്മെന്റ് കേസിൽ ഡല്‍ഹിയില്‍ പിടിയിലായ അബ്ദുള്‍ഹമീദ് എന്ന അമീറലി പൊലീസിന് നല്‍കിയ മൊഴിയിലാണ് മുൻ മുഖ്യമന്ത്രി നായനാരെ വധിക്കാനുള്ള ഗൂഢാലോചന പുറത്തു വരുന്നത് .ന്യൂഡല്‍ഹിയില്‍ യമുനാവിഹാറില്‍ കഴിയവെയാണ് ഹമീദിനെ പൊലീസ് പിടികൂടിയത് .തടിയന്റവിട നസീറിന്റെയും മുഹമ്മദ് സാബിറിന്റെയും നേതൃത്വത്തിൽ ആണ് ഗൂഢാലോചന നടന്നത് .

ശൃംഖല വർധിപ്പിക്കുന്ന അൽ കൊയ്ദ

ഇന്ത്യയിൽ അൽഖ്വയ്‌ദയുടെ പ്രവർത്തനം ശക്തിപെടുത്താനുള്ള ശ്രമം ആയിരുന്നു 2008 ഇലെ കാശ്മീർ റിക്രൂട്മെന്റ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം . ഇത് സംബന്ധിച്ചു രഹസ്യാനേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട് . അൽഖ്വയ്‌ദക്ക് വേണ്ടി തീവ്ര വാദികളെ റിക്രൂട് ചെയ്യാൻ കരാർ എടുത്ത് സർഫ്രാസ് നവാസ് , റിക്രൂട് ചെയ്തവരെ ലക്ഷ്കർ ഇ തോയിബയിൽ എത്തിക്കുയായിരുന്നു . ഇതിനു കോടികളാണ് പാകിസ്താനിൽ നിന്നും ഒഴുകിയത് . അൽഖ്വയ്‌ദയിൽ ചേരാൻ പോയവർ പിന്നീട് ലഷ്കർ ഇ തോയ്‌ബയിൽ എത്തിച്ചേരുകയായിരുന്നു .

അൽഖ്വയ്‌ദയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായിരുന്ന കെ പി സാബിർ പിനീട് പാകിസ്താനിൽ എത്തുകയും അൽഖ്വയ്‌ദയിൽ ചേരുകയും ചെയ്തു . വ്യാജ പാസ്പോര്ട് ഉപയോഗിച്ച് ചെന്നൈ വഴിയാണ് സാബിർ പാകിസ്താനിലേക്ക് കടന്നത് . പാകിസ്താനിൽ നിന്നും സൗദി അറേബ്യയിൽ സ്ഥിരമായി ഇയാൾ വന്നു പോകുന്നതായി വിവരമുണ്ട് . ഇന്ത്യയിലെ അൽഖ്വയ്‌ദ ശൃംഖല വിപുലീകരണത്തിനു നേതൃത്വം നൽകുന്നതും ഇയാൾ അന്നെന്നാണ് വിവരം .

ഡൽഹിയിൽ പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടിസിൽ ഉൾപ്പെട്ട ഭീകരവാദി ഫൈസലുമായും സാബിർ അടുത്ത ബന്ധം പുലർത്തിയിരുന്നു .മുംബൈ ഭീകരാക്രമണത്തിൽ പങ്കെടുത്ത അജ്മൽ കസ്ബടക്കമുള്ള ഭീകരവാദികളെ സാബിർ പാകിസ്താനിൽ വെച്ച് കണ്ടതായും രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരമുണ്ട് . കൊലപാതകം ,വധശ്രമം ,കലാപ ശ്രമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ സാബിർ പോപുലർഫ്രന്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുമ്പോഴാണ് കശ്മീരിലേക്ക് കടക്കുന്നത്.

ഇന്ത്യയിലെ വിവിധ അന്വേഷണ ഏജൻസികളെ വെല്ലുവിളിച്ചു കൊണ്ടാണ് കുപ്രസിദ്ധ ഭീകരവാദിയായ സാബിർ പാകിസ്താനിലിരുന്ന് ഇന്ത്യയിൽ തീവ്രവാദ പ്രവർത്തങ്ങൾ ഏകോപിപ്പിക്കുകയും ,ഗൾഫ് രാജ്യങ്ങളിൽ സ്വൈര്യ വിഹാരം നടത്തുകയും ചെയ്യുന്നത് .ജയിലിൽ കഴിയുന്ന തടിയന്റവിട നസീറുമായി സാബിർ ബന്ധം പുലർത്തുന്നതായും, റിപ്പോർട്ടുകൾ ഉണ്ട്. ജയിലിൽ കഴിയുന്ന നസീർ ചില ജയിലുദ്യോഗസ്ഥരുടെ സഹായത്തോടെ ഫോൺ ഉപയോഗിക്കുന്നതായും വിവരമുണ്ട് . കേരളത്തിൽ അൽഖ്വയ്‌ദ പ്രവർത്തനം ശക്തമാവുന്നു എന്ന സൂചനകളുടെ അടിസ്ഥാത്തിൽ രഹസ്യാന്വേഷണ ഏജൻസികൾ ജാഗ്രതയിൽ ആണ് .

 

Tags: AQISmianALquida
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies