മാർക്ക് ലിസ്റ്റിന് കൈക്കൂലി; വിജിലൻസ് പിടികൂടിയ എൽസി എംജി സർവ്വകലാശാലയിലെ ഇടതുയൂണിയന്റെ സജീവ പ്രവർത്തക
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മാർക്ക് ലിസ്റ്റിന് കൈക്കൂലി; വിജിലൻസ് പിടികൂടിയ എൽസി എംജി സർവ്വകലാശാലയിലെ ഇടതുയൂണിയന്റെ സജീവ പ്രവർത്തക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2022, 05:14 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: എംബിഎ മാർക്ക് ലിസ്റ്റ് നൽകാൻ കൈക്കൂലി വാങ്ങിയതിന് വിജലിൻസ് പിടികൂടിയ എംജി സർവ്വകലാശാല സെക്ഷൻ അസിസ്റ്റന്റ് എൽസി ഇടത് യൂണിയന്റെ സജീവ പ്രവർത്തക. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ചും വിജിലൻസ് അന്വേഷണം നടത്തും. അതേസമയം പ്രതി ഇടത് യൂണിയൻ പ്രവർത്തകയായതുകൊണ്ടു തന്നെ രാഷ്‌ട്രീയ സ്വാധീനം ഉപയോഗിച്ച് അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ചേക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.

അറസ്റ്റിലായ എൽസി കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ ഫയലുകളും അടുത്ത ദിവസം വിജിലൻസ് പരിശോധിക്കും. കേസിൽ കൃത്യമായ അന്വേഷണം വേണമെന്നാണ് വിദ്യാർത്ഥി സംഘടനകൾ അടക്കം ആവശ്യപ്പെടുന്നത്. സർവ്വകലാശാലയിലെ സിപിഎം അനുകൂല സംഘടനയായ എംജി സർവ്വകലാശാല എംപ്ലോയീസ് അസോസിയേഷൻ പ്രവർത്തകയാണ് എൽസി.

അതിനിടെ സംഭവത്തിൽ അന്വേഷണം നടത്താൻ സർവകലാശാലയും തീരുമാനിച്ചു. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതിയെ നിശ്ചയിക്കാനാണ് തീരുമാനം.
സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നും വിജിലൻസ് പരിശോധിച്ച് വരികയാണ്. സർവ്വകലാശാലയ്‌ക്ക് വലിയ നാണക്കേട് ഉണ്ടായ സംഭവമായതിനാൽ വിശദമായ അനേഷണം നടത്താനാണ് എംജി സർവകലാശാലയുടെ തീരുമാനം.

എംബിഎ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ഉദ്യോഗസ്ഥ തട്ടിപ്പ് നടത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ ബോധ്യപ്പെട്ടു. 2014-16 കാലത്ത് ഏറ്റുമാനൂരിലെ ഒരു സ്വകാര്യ കോളേജിൽ നിന്ന് എംബിഎ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥിനി പരാജയപ്പെട്ട ഏഴ് വിഷയങ്ങൾ പിന്നീട് എഴുതിയെടുക്കുകയായിരുന്നു. ഒരു വിഷയം മെഴ്‌സി ചാൻസിൽ കഴിഞ്ഞ സെപ്തംബറിലാണ് എഴുതിയത്. പരീക്ഷാഫലത്തെക്കുറിച്ച് വിളിച്ച് അന്വേഷിച്ച വിദ്യാർത്ഥിനിയെ നിങ്ങൾ തോറ്റുപോയി എന്ന് പറഞ്ഞ് കബളിപ്പിച്ച് പണം വാങ്ങുകയായിരുന്നു. പണം നൽകിയാൽ വിജയിപ്പിച്ച് തരാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

മാർക്ക് ലിസ്റ്റുകൾ വേഗത്തിൽ നൽകാമെന്ന് പറഞ്ഞ് എൽസി 1.1 ലക്ഷം രൂപ മുൻപ് വാങ്ങിയിരുന്നു. പ്രൊവിഷണൽ സർട്ടിഫിക്കറ്റിനായി 30,000 രൂപ കൂടി ആവശ്യപ്പെട്ടതോടെ വിദ്യാർത്ഥിനി വിജിലൻസിനെ സമീപിക്കുകയായിരുന്നു. 15,000 രൂപ കൂടി വാങ്ങുന്നതിനിടയിലാണ് വിജിലൻസിന്റെ പിടിയിലായത്.

എൽസിയെ ഇന്നലെ സസ്‌പെൻഡ് ചെയ്തിരുന്നു. പരീക്ഷാഭവൻ ഇ വൺ 7 സെക്ഷനിലെ ജീവനക്കാരിയായിരുന്നു എൽസി. 2010 ൽ പ്യൂണായി ജോലിയിൽ കയറിയ ഇവർ പിന്നീട് തസ്തിക മാറ്റത്തിലൂടെ സെക്ഷൻ അസിസ്റ്റന്റ് ആകുകയായിരുന്നു.

Tags: MG University Bribery case
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

Latest News

“ഭാരം എത്രയുണ്ട്…”; നടി ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies