ലക്നൗ: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പത്രിക സമർപ്പിച്ചത്. ഗോരഖ്പൂർ മണ്ഡലത്തിൽ നിന്നാണ് യോഗി ആദിത്യനാഥ് ജനവിധി തേടുന്നത്. കേന്ദ്ര മന്ത്രി ധർമ്മേന്ദ്ര പ്രധാനും യുപിയിലെ ബിജെപി നേതാവ് സ്വതന്ത്ര ദേവ് സിംഗും മറ്റ് ഉന്നത നേതാക്കളും ചടങ്ങിൽ പങ്കെടുത്തു.
ഗോരഖ്പൂർ ക്ഷേത്രത്തിൽ രുദ്രാഭിഷേകം നടത്തിയ ശേഷമാണ് അദ്ദേഹം നാമനിർദ്ദേശ പത്രിക സമർപ്പിക്കാനെത്തിയത്. 11 പണ്ഡിറ്റുകൾ ചേർന്നാണ് പൂജ നടത്തിയത്.
അഞ്ച് തവണ ഗോരഖ്പൂർ ലോക്‌സഭാ മണ്ഡലത്തെ യോഗി പ്രതിനിധീകരിച്ചിട്ടുണ്ട്. 1998,1999, 2004,2009,2014 എന്നീ വർഷങ്ങളിൽ നടന്ന പൊതുതെരഞ്ഞെടുപ്പിലാണ് യോഗി ലോക് സഭയിലെത്തിയത്. ആദ്യമായി ലോക്‌സഭയിൽ എത്തുബോൾ 26 വയസ്സായിരുന്നു അദ്ദേഹത്തിന് പ്രായം. 2017ൽ 312 സീറ്റുമായി ബിജെപി അധികാരം നേടിയപ്പോൾ എംപിയായിരുന്ന യോഗിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയോഗിക്കുകയായിരുന്നു.
ഉത്തർപ്രദേശിൽ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 10,14,20,23,27 മാർച്ച് 3,7 തീയതികളിലാണ് വോട്ടെടുപ്പ്. മാർച്ച് പത്തിന് വോട്ടെണ്ണൽ നടക്കും.
















Comments