വിഷവിത്തുകൾക്ക് കാവലായി റഷ്യൻ സൈന്യം; ചെർണോബിലിൽ ഇനിയെന്ത് സംഭവിക്കും; ഉറ്റുനോക്കി ലോകം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

വിഷവിത്തുകൾക്ക് കാവലായി റഷ്യൻ സൈന്യം; ചെർണോബിലിൽ ഇനിയെന്ത് സംഭവിക്കും; ഉറ്റുനോക്കി ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2022, 02:08 pm IST
FacebookTwitterWhatsAppTelegram

യുക്രെയ്‌നിൽ യുദ്ധം തുടങ്ങിയതിന് പിന്നാലെ റഷ്യ പിടിച്ചെടുത്ത തന്ത്രപ്രധാന സ്ഥലങ്ങളിലൊന്നാണ് ചെർണോബിൽ. ഇന്നലെയാണ് ചെർണോബിൽ റഷ്യ പിടിച്ചെടുത്തത്. ലോകത്തിലെ ഏറ്റവും വലിയ ആണവ ദുരന്തത്തിന്റെ സ്മരണകൾ പേറുന്ന സ്ഥലമാണ് ചെർണോബിൽ. റഷ്യൻ തലസ്ഥാനമായ കീവിൽ 108 കിലോമീറ്റർ ദൂരം മാത്രമാണ് ചെർണോബിലിലേക്ക് ഉള്ളത്. ഈ ആണവനിലയത്തിലെ നാലാമത്തെ റിയാക്ടറാണ് 1986ൽ ലോകത്തെയാകെ ഞെട്ടിച്ചു കൊണ്ട് പൊട്ടിത്തെറിച്ചത്. സ്‌ട്രോൻഷ്യം, സീസിയം, പ്ലൂട്ടോണിയം തുടങ്ങിയവയുടെ വികിരണം യുക്രെയ്ൻ, ബലാറസ്, റഷ്യയുടെ കിഴക്കൻ ഭാഗങ്ങൾ തുടങ്ങിയ ഇടങ്ങളിലെല്ലാം വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഉണ്ടാക്കിയത്. ഇപ്പോൾ ജനവാസമില്ലാത്ത മേഖലയാണത്.

36 വർഷങ്ങൾക്ക് മുൻപാണ് ഈ ആണവദുരന്തം സംഭവിച്ചതെങ്കിലും അപകടകരമായ വിഷവസ്തുക്കൾ ഇന്നും ഇവിടെ ഉണ്ടെന്നാണ് പറയുന്നത്. നിരവധി പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ നിന്നുയർന്ന ആണവ അവശിഷ്ടങ്ങളും വികിരണങ്ങളും വരുന്ന തലമുറകളുടെ ആരോഗ്യത്തെ കൂടിയാണ് ബാധിച്ചത്. അതുകൊണ്ട് തന്നെ ഇപ്പോഴും ഇവിടേക്ക് സാധാരണക്കാരായ ജനങ്ങൾക്ക് പ്രവേശനം ഇല്ല. നിയോഗിക്കപ്പെട്ട സുരക്ഷാ ജീവനക്കാർക്ക് മാത്രമേ ഇൗ നിരോധിത മേഖലയിൽ അനുമതി ഉണ്ടായിരുന്നുള്ളു. നൂറ് ടണ്ണോളം ഭാരമുള്ള ആണവ അവശിഷ്ടങ്ങൾ റിയാക്ടർ നിലനിന്നിരുന്ന മേഖലയിൽ ഇപ്പോഴും ഉണ്ടെന്നാണ് റിപ്പോർട്ട്.

ആണവവികിരണശേഷിയുള്ള വസ്തുക്കൾ പുറത്തെത്തുന്നത് തടയാനായി സുരക്ഷിതമായ ഒരു ബന്തവസ് ഘടന ചെർണോബിലിൽ ഒരുക്കിയിരുന്നു. 170 കോടി ചെലവിൽ 2017ലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയായത്. ഘട്ടം ഘട്ടമായി ആണവ മാലിന്യങ്ങൾ നീക്കം ചെയ്യുക, വികിരണഭീഷണി ഒഴിവാക്കുക ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ. അതീവ സുരക്ഷാ മേഖല ആയത് കൊണ്ടുതന്നെ റഷ്യൻ സേന ഇവിടെ ഏതെങ്കിലും തരത്തിലുള്ള അതിക്രമങ്ങൾ നടത്തുമോ എന്നാണ് പലരും ആശങ്കയോടെ ഉറ്റു നോക്കുന്നത്. ഏതെങ്കിലും തരത്തിലുള്ള അശ്രദ്ധ ഉണ്ടായാൽ ആണവമാലിന്യം പുറന്തള്ളുന്നതിന് ഇടയാക്കും. ലോകത്തിനാകെ ഭീഷണി ഉയർത്തുന്ന കാര്യമാണത്.

എന്നാൽ വലിയ ആശങ്കയ്‌ക്ക് ഇടയില്ലെന്നാണ് വിദഗ്ധർ സൂചന നൽകുന്നത്. റഷ്യൻ സേന റിയാക്ടർ നിൽക്കുന്നിടത്ത് വലിയ ആക്രമണങ്ങൾ നടത്താൻ സാധ്യത കുറവാണ്. റഷ്യൻ സൈന്യത്തിന് കീവ് കീഴടക്കുക എന്ന ലക്ഷ്യത്തിലാണ് ചെർണോബിൽ പിടിച്ചെടുത്തത് എന്നും ഇവർ പറയുന്നു. ചെർണോബിൽ വഴി കീവ് കീഴടക്കുക എന്നത് റഷ്യയെ സംബന്ധിച്ച് അൽപ്പം കൂടി എളുപ്പമാണ്. ഇതിനപ്പുറം ഒരു പ്രാധാന്യം റഷ്യ ചെർണോബിലിന് നൽകുന്നില്ലെന്നാണ് വിവരം.

Tags: Ukraine Warnuclear power plant
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies