കൊച്ചി: വധശ്രമക്കേസിൽ എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് പിഎം അർഷോയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ജാമ്യത്തിലിറങ്ങി വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി വ്യക്തമായതിനെ തുടർന്നാണ് ഹൈക്കോടതി ഇയാളുടെ ജാമ്യം റദ്ദാക്കിയത്.
നിലവിൽ, അർഷോയ്‌ക്ക് എതിരെ വിവിധ സ്റ്റേഷനുകളിലുള്ള എല്ലാ കേസുകളിലും അറസ്റ്റ് രേഖപ്പെടുത്താനും ഹൈക്കോടതി ഉത്തരവിട്ടു. അതേസമയം, മറ്റൊരു കേസിൽ അർഷോയ്‌ക്ക് അനുകൂലമായി പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദ്ദേശം നൽകി.
ക്രിമിനൽ കേസുകളിൽ പ്രതിയല്ല എന്ന തെറ്റായ പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അർഷോയ്‌ക്ക് എതിരായ മറ്റൊരു കേസ് കോടതി റദ്ദാക്കിയിരുന്നു. കൂടാതെ, എഐഎസ്എഫ് വനിതാ നേതാവിനെ ആക്രമിച്ച സംഭവത്തിലും അർഷോ പ്രതിയായിരുന്നു. എം ജി സർവകാലശാല സെനറ്റ് തിരരെഞ്ഞെടുപ്പിനിടെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ജാതിപരമായ അധിക്ഷേപിക്കുകയും മർദ്ദിക്കുകയും ചെയ്തുവെന്നായിരുന്നു അർഷോയ്‌ക്കെതിരെ വനിതാ നേതാവ് ഉന്നയിച്ച ആരോപണം.
















Comments