മുംബൈ; വിവാഹമോചനത്തിന് ശേഷം വരുമാനമാർഗമില്ലെന്നു പാരാതിപ്പെട്ട മുൻഭർത്താവിന് സ്‌കൂൾ അദ്ധ്യാപിക ജീവനാശം നൽകണമെന്ന കീഴ്‌ക്കോടതി ഉത്തരവ് ബോംബെ ഹൈക്കോടതി ശരിവെച്ചു.
ഹിന്ദു വിവാഹനിയമപ്രകാരം ഭാര്യയോ ഭർത്താവോ വിവേചനമില്ലാതെ ദാരിദ്രമുള്ള ജീവിതപങ്കാളിക്ക് ജീവനാശം ആവശ്യപ്പെടാമെന്ന് ജസ്റ്റിസ് ഭാരതി ഡാംഗ്ര നിരീക്ഷിച്ചു.
119 ൽ വിവാഹിതരായ ദമ്പതികളിൽ ഭാര്യയുടെ അപേക്ഷ പ്രകാരം 2015 ലാണു വിവാഹമോചനം അനുവദിച്ചത്. തുടർന്ന് ഭാര്യയിൽ നിന്നു പ്രതിമാസം 15,000 രൂപ ജീവനാശം ആവശ്യപ്പെട്ട് ഭർത്താവ് കീഴ്‌ക്കോടതിയിൽ ഹർജി നൽകി. ഹർജി തീർപ്പാകും വരെ പ്രതിമാസം 3,00 രൂപ ഭർത്താവിനു നൽകാൻ കീഴ്‌ക്കോടതി ഉത്തരവിട്ടു.
ഇതിനെതിരെ ഹൈക്കോടതിയിലെത്തി അദ്ധ്യാപിക,ഭർത്താവിന് വേറെ വരുമാനമാർഗമുണ്ടെന്ന് വാദിച്ചു. എന്നാൽ വിവാഹമോചനം തന്നെ കടുത്ത നിരാശയിലേക്ക് നയിച്ചെന്നും ജോലി ചെയ്യാനാകാത്ത വിധം അനാരോഗ്യമുണ്ടെന്നും ഭർത്താവ് കോടതിയെ ബോധിപ്പിച്ചു. തുടർന്നാണ് ഹൈക്കോടതിയുടെ നിർണായക നടപടി.
Comments