ഇസ്ലാമിക് സ്‌കൂൾ തുടങ്ങിയത് ദരിദ്രരായ പെൺകുട്ടികളെ പഠിപ്പിക്കാൻ; 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തു ഗർഭിണിളാക്കി, വധശിക്ഷ വിധിച്ച് കോടതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഇസ്ലാമിക് സ്‌കൂൾ തുടങ്ങിയത് ദരിദ്രരായ പെൺകുട്ടികളെ പഠിപ്പിക്കാൻ; 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്തു ഗർഭിണിളാക്കി, വധശിക്ഷ വിധിച്ച് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2022, 03:44 pm IST
FacebookTwitterWhatsAppTelegram

ജക്കാർത്ത: ഇന്തോനേഷ്യയിലെ ഇസ്ലാമിക സ്‌കൂളിൽ 13 വിദ്യാർത്ഥികളെ ബലാത്സംഗം ചെയ്ത കേസിൽ അദ്ധ്യാപകന് വധശിക്ഷ. ഇന്തോനേഷ്യൻ കോടതിയുടേതാണ് നടപടി. സ്‌കൂളിന്റെ സ്ഥാപകനും ഉടമയും അദ്ധ്യാപകനുമായ ഹെറി വിരാവനെയാണ് വധശിക്ഷയ്‌ക്ക് വിധിച്ചത്. 11 മുതൽ 14 വയസ്സ് വരെ പ്രായമുള്ള പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. പാവപ്പെട്ട കുടുംബങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനെന്ന വ്യാജേനയാണ് സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. പടിഞ്ഞാറൻ ജാവയിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്.

ഫെബ്രുവരിയിൽ ബന്ദീങ് നഗരത്തിലെ കോടതി അദ്ധ്യാപകനെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. അതിന് ശേഷം പ്രോസിക്യൂട്ടർമാർ വധശിക്ഷയ്‌ക്ക് വിധിക്കണമെന്ന് ആവശ്യപ്പെട്ട് അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം ഭൂരിപക്ഷ രാജ്യമാണ് ഇന്തോനേഷ്യ. അതിനാൽ തന്നെ നിരവധി മതപഠന കേന്ദ്രങ്ങളും ഇവിടെയുണ്ട്. ഈ കേസിലൂടെ ഇന്തോനേഷ്യൻ മതപഠന കേന്ദ്രങ്ങളിലെ ലൈംഗികാതിക്രമങ്ങളാണ് പുറത്തുവന്നത്.

36കാരനാണ് ഹെറി വിരാവൻ. 2016ലാണ് ഹെറി വിരാവൻ ഈ സ്‌കൂൾ നിർമ്മിക്കുന്നത്. ദരിദ്ര കുടുംബത്തിലെ കുട്ടികൾക്കായാണ് സ്‌കൂൾ പണിതത്. 2016 മുതൽ 2021 വരെയാണ് മതപഠനത്തിന്റെ മറവിൽ പെൺകുട്ടികളെ പീഡിപ്പിച്ചത്. ഇവരിൽ എട്ട് പെൺകുട്ടികൾ ഗർഭിണിയായി. ഇവർ ഒൻപത് കുട്ടികൾക്ക് ജന്മം നൽകുകയും ചെയ്തു. ഹെറിയെ വന്ധ്യംകരണം ചെയ്യണമെന്ന് പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി നിരസിച്ചു.

പ്രതിയുടെ പീഡനത്തെ തുടർന്ന് ഇരകൾ ജന്മം നൽകിയ ഒൻപത് കുഞ്ഞുങ്ങളെ വനിതാ ശിശു സംരക്ഷണ ഏജൻസിക്ക് കൈമാറാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. കുഞ്ഞുങ്ങളെ പരിപാലിക്കാൻ പെൺകുട്ടികൾ മാനസികമായി സജ്ജമാകുന്നത് വരെയോ കുഞ്ഞുങ്ങളെ തിരിച്ചെടുക്കാൻ അവർ സജ്ജമാകുന്നത് വരെയോ ശിശു സംരക്ഷണ ഏജൻസി പരിപാലിക്കണമെന്നാണ് നിർദ്ദേശം. അതേസമയം പാവപ്പെട്ട പെൺകുട്ടികൾക്ക് മതപഠനത്തിന് മുൻതൂക്കം നൽകിയ സ്‌കൂൾ വിദ്യാഭ്യാസം നൽകുക എന്ന പെരിലാണ് ഹെറി സ്‌കൂൾ ആരംഭിച്ചത്.

സൗജന്യ താമസവും ഭക്ഷണവും കൂടാതെ സ്‌കോളർഷിപ്പും ഇവിടുത്തെ കുട്ടികൾക്ക് നൽകിയിരുന്നു. നിരവധി നിബന്ധനകളും സ്‌കൂളിൽ നിലനിന്നിരുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമാണ് കുട്ടികൾക്ക് വീടുകളിലേക്ക് പോകാൻ അനുമതി. കൂടാതെ രക്ഷിതാക്കൾക്കും ഇവിടേയ്‌ക്ക് പ്രവേശനം ഉണ്ടായിരുന്നില്ല. കുട്ടികളുടെ മൊബൈൽ ഫോൺ വാങ്ങിവെച്ചിരുന്നു. ദരിദ്ര കുടുംബത്തിലെ കുട്ടികൾ ആയതിനാൽ തന്നെ അവർ നിബന്ധനകൾ പാലിക്കാൻ നിർബന്ധിതരായി.

പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെയാണ് ഇവർ ഇവിടെ കഴിഞ്ഞിരുന്നത്. വളരെ പാവപ്പെട്ട കുടുംബത്തിലെ കുട്ടികളെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയതും. അവർ വിവരം പുറത്ത് പറയാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. ബോർഡിംഗ് വിട്ട് വീട്ടിലേക്ക് വന്ന പെൺകുട്ടിയിൽ ഒരാൾ ഗർഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം പുറംലോകം അറിയുന്നത്. പെൺകുട്ടിയുടെ കുടുംബം പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് 13 പെൺകുട്ടികളുടെ പീഡന വിവരവും പുറത്തുവരുന്നത്.

Tags: death penaltyschool principal
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

 ഇന്ത്യാ വിരുദ്ധൻ, പാക് പ്രേമി,  ഹമാസ് നൽകിയ പണം കൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണം; ന്യൂയോർക്കിലെ ആദ്യത്തെ മുസ്ലീം മേയർ; ആരാണ് സോഹ്‌റൻ മംദാനി?

ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ അപകടം; യുഎസിലെ കെൻറക്കിയിൽ  വിമാനം തകർന്നു വീണു

ശ്രീ ശ്രീ രവിശങ്കറിന് ആദരവുമായി ബോസ്റ്റൺ ഗ്ലോബൽ ഫോറം

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies