കവരത്തി : ലക്ഷദ്വീപിലെ സ്‌കൂള്‍ യൂണിഫോമില്‍ മാറ്റം വരുത്താനുള്ള തീരുമാനത്തെ എതിർത്ത് എസ്ഡിപിഐ . പുതിയ അധ്യയന വര്‍ഷത്തേക്കുള്ള യൂണിഫോമിന് വിദ്യാഭ്യാസ ഡയറക്ടര്‍ ക്വട്ടേഷന്‍ ക്ഷണിച്ചിരുന്നു . ഇതിലാണ് യൂണിഫോം മാറ്റം തീരുമാനിച്ചത് . നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ ആണ്‍കുട്ടികള്‍ക്ക് പാന്റും ഷർട്ടും , പെണ്‍കുട്ടികള്‍ക്ക് ചുരിദാറുമാണ് യൂണിഫോം.
എന്നാൽ നിലവിൽ പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്ക് സ്റ്റിച്ച്ഡ് ട്രൗസറും അരക്കൈ ഷർട്ടും, ആറുമുതല്‍ പ്ലസ് ടു വരെയുള്ള ആണ്‍കുട്ടികള്‍ക്ക് പാന്റ്‌സും അരക്കൈ ഷര്‍ട്ടുമാണ് വേഷം. പെണ്‍കുട്ടികള്‍ക്ക് പ്രീ സ്‌കൂള്‍ മുതല്‍ അഞ്ചാം ക്ലാസ് വരെ ഹാഫ് പാവാടയും അരക്കൈ ഷര്‍ട്ടുമാണ് യൂണിഫോം. ആറുമുതല്‍ പ്ലസ് ടു വരെയുള്ള പെണ്‍കുട്ടികള്‍ക്ക് ഡിവൈഡര്‍ സ്‌കേര്‍ട്ടാണ് നോട്ടീസില്‍ പറയുന്നത്.
എന്നാല്‍, പുതിയ യൂണിഫോമിനെതിരേ എസ്ഡിപിഐയും മതമൗലികവാദികളും രംഗത്തെത്തി. അനിസ്ലാമിക വേഷധാരണമാണ് പുതിയ യൂണിഫോം എന്നാണ് എസ് ഡി പി ഐയുടെ ആരോപണം . യൂണിഫോം നടപ്പാക്കാനുള്ള തീരുമാനം അനുവദിക്കില്ലെന്നും പ്രതിഷേധിക്കുമെന്നുമാണ് എസ് ഡി പി ഐ യുടെ ഭീഷണി.
Comments