ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പു വരുത്തി; ശ്രീനിവാസനെ കൊന്നത് പരിശീലനം കിട്ടിയ ക്രിമിനലുകൾ; കൊലപാതകം നടന്നത് പോലീസ് സ്‌റ്റേഷന് അര കിലോമീറ്റർ അകലെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 16, 2022, 05:07 pm IST
FacebookTwitterWhatsAppTelegram

പാലക്കാട്: പാലക്കാട് ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ അക്രമികൾ വകവരുത്തിയത് ക്രൂരമായി. ആദ്യം കാലിൽ വെട്ടി ഓടില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശരീരമാസകലം വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. തലയിൽ ഉൾപ്പടെ വെട്ടി മരണം ഉറപ്പുവരുത്തിയ ശേഷമായിരുന്നു അക്രമികൾ പോയത്.

ബിജെപിക്ക് സ്വാധീനമുളള മേഖലയാണ് മേലാമുറി. ഇരുചക്ര വാഹനങ്ങളുടെ കച്ചവടം നടത്തുകയായിരുന്നു ശ്രീനിവാസൻ. ഈ കടയിലേക്കാണ് അക്രമികൾ പകൽവെളിച്ചത്തിൽ എത്തിയത്. മൂന്ന് ബൈക്കുകളിലായി അക്രമികൾ എത്തുന്നതും ബൈക്കുകൾക്ക് പിന്നിൽ ഇരുന്നവർ കടയിലേക്ക് ഓടിക്കയറി കൊലപാതകത്തിന് ശേഷം തിരികെ ബൈക്കിൽ കയറി പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

റോഡിന്റെ എതിർഭാഗത്ത് നിന്നും എത്തിയ ഇവർ ബൈക്കുകൾ തിരിച്ച് ശ്രീനിവാസന്റെ കടയോട് ചേർത്ത് നിർത്തിയ ശേഷമായിരുന്നു അക്രമം നടത്തിയത്. ആദ്യം ഒരു ബൈക്കിന് പിന്നിലിരുന്ന ആൾ ഇറങ്ങി. ഇയാൾ അക്രമത്തിന് തുടക്കമിട്ടതോടെ ബാക്കി രണ്ട് പേർ കൂടി ഇറങ്ങി കടയിലേക്ക് കയറുകയായിരുന്നു.

സമീപത്തുണ്ടായിരുന്നവർ സംഭവം മനസിലാക്കി കടയിലേക്ക് ഓടിയെത്താൻ തുടങ്ങിയപ്പോഴേക്കും കൃത്യം നടത്തി പ്രതികൾ ബൈക്കിൽ കയറി മടങ്ങിയിരുന്നു. പാലക്കാട് നോർത്ത് പോലീസ് സ്‌റ്റേഷനിൽ നിന്നും 500 മീറ്റർ മാത്രമാണ് ഇവിടേക്കുളള ദൂരം. അതുകൊണ്ടു തന്നെ പോലീസിന്റെ ഭാഗത്ത് നിന്നുളള വീഴ്ച പ്രകടമായി തെളിയുകയാണ്. കൊലപാതകത്തിന്റെ ക്രൂരമായ രീതി വിലയിരുത്തിയാണ് പരിശീലനം സിദ്ധിച്ച ക്രിമിനലുകളാണ് കൊല നടത്തിയതെന്ന് സംശയം ഉയരുന്നത്.

ഇന്നലെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനെ കൊലപ്പെടുത്തിയ ശേഷം ജില്ലയിൽ ആർഎസ്എസ്, ബിജെപി പ്രവർത്തകർക്കെതിരെ പല കോണുകളിൽ നിന്നും ഭീഷണിയുണ്ടായിരുന്നു. പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകത്തിൽ പങ്കില്ലെന്ന് ബിജെപി ജില്ലാ നേതൃത്വം നേരിട്ട് വ്യക്തമാക്കിയിട്ടും നവമാദ്ധ്യമങ്ങളിലടക്കം രാഷ്‌ട്രീയ കൊലവിളികൾ ഉയർന്നിരുന്നു. ഭീഷണികളുടെ പശ്ചാത്തലത്തിൽ സുരക്ഷ ഉയർത്തിയെന്നായിരുന്നു പോലീസിന്റെ അവകാശവാദം.

പോപ്പുലർ ഫ്രണ്ട് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് ഇന്നലെ തന്നെ
ബിജെപി പ്രവർത്തകരുടെ വീടുകൾ കയറുകയും പരിശോധനകൾ നടത്തുകയും ചെയ്തിരുന്നു. തുടർ സംഘർഷങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന വ്യക്തമായ മുന്നറിയിപ്പുകൾ പോലീസിന് ലഭിച്ചിട്ടും വേണ്ടത്ര ജാഗ്രത പാലിച്ചില്ലെന്ന് വേണം കരുതാൻ.

Tags: ബിജെപിആർഎസ്എസ്ശാരീരിക് ശിക്ഷൺ പ്രമുഖ്Palakkadu Murderശ്രീനിവാസൻ
ShareTweetSendShare

More News from this section

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies