ഏറ്റവും കൂടുതൽ ആളുകൾ സ്വപ്‌നം കണ്ട മുഖം; അജ്ഞാത മുഖം രൂപപ്പെട്ടതിന് പിന്നിലെ കഥ ഇങ്ങനെ
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News World

ഏറ്റവും കൂടുതൽ ആളുകൾ സ്വപ്‌നം കണ്ട മുഖം; അജ്ഞാത മുഖം രൂപപ്പെട്ടതിന് പിന്നിലെ കഥ ഇങ്ങനെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2022, 02:28 pm IST
FacebookTwitterWhatsAppTelegram

ലോകത്ത് സ്വപ്‌നം കാണാത്തവരായി ആരുമില്ല. നമ്മളെല്ലാവരും സ്വപ്‌നം കാണാറുണ്ട്. ചിലർ പേടിപ്പിക്കുന്ന സ്വപ്‌നങ്ങളാവും കാണുന്നത്. എന്നാൽ ലോകത്തിൽ ഏറ്റവും കൂടുതൽ പേർ സ്വപ്‌നം കണ്ട മുഖം ഏതാണെന്ന് നിങ്ങൾക്ക് അറിയാമോ? 2008ൽ ഒരു മനശാസ്ത്രജ്ഞൻ പുറത്തുവിട്ട ഈ ചിത്രത്തിലെ ആളുടെ മുഖമാണ് ഏറ്റവും കൂടുതൽ പേർ സ്വപ്‌നം കണ്ട മുഖം. ചിത്രം പുറത്തുവിട്ട സമയത്ത് ഏകദേശം 2000ത്തോളം പേരാണ് ഈ മുഖം സ്വപ്‌നം കണ്ടത്. പിന്നീട് അതിന് ശേഷവും ഒരുപാട് പേർ ഈ മുഖം സ്വപ്‌നം കണ്ടുവെന്ന് പറഞ്ഞ് എത്തിയിരുന്നു. ദിസ് മാൻ എന്ന പേരിലാണ് ഈ ചിത്രം പ്രചരിച്ചത്. എന്നാൽ ഈ മുഖത്തിന് പിന്നിലെ തട്ടിപ്പിന്റെ കഥ എത്രപേർക്കറിയാം. നോക്കാം ഈ അജ്ഞാത മുഖം രൂപപ്പെട്ട കഥ…

ആൻഡ്രേ നാറ്റെല്ല എന്ന വ്യക്തി ഒരു വെബ്‌സൈറ്റ് തുടങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. 2008ൽ നാറ്റെല്ലെ ഒരു അജ്ഞാത വ്യക്തിയുടെ മുഖം സ്വപ്‌നം കണ്ടു. അതിന് മുൻപ് നാറ്റെല്ലേയ്‌ക്ക് പരിചയമുള്ള മുഖമായിരുന്നില്ല ഇത്. ആ മുഖത്തിന് നാറ്റെല്ലെ ‘ദിസ് മാൻ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തന്റെ സ്വപ്‌നങ്ങളിൽ പ്രത്യക്ഷപ്പെട്ട് തനിക്ക് ഉപദേശങ്ങളും നിർദ്ദേശങ്ങളും ഈ മുഖം നൽകിയെന്നാണ് നാറ്റെല്ലെ പറയുന്നത്. സ്വപ്‌നത്തിൽ ഈ അജ്ഞാത മുഖം അധികം സംസാരിച്ചിരുന്നില്ല. ഒരു വെബ്‌സൈറ്റ് തുടങ്ങാൻ ആവശ്യപ്പെടുകമാത്രമാണ് ചെയ്തത്.

അജ്ഞാതന്റെ നിർദ്ദേശപ്രകാരം നാറ്റെല്ലെ ഒരു വെബ്‌സൈറ്റ് തുടങ്ങി. നിങ്ങൾ ഈ മനുഷ്യനെ സ്വപ്‌നം കണ്ടിട്ടുണ്ടോ എന്ന ചോദ്യവും ആ വെബ്‌സൈറ്റിൽ അദ്ദേഹം ഉയർത്തി. അജ്ഞാതന്റെ മുഖവും പങ്കുവെച്ചു. തുടർന്ന് അന്റർട്ടിക്ക ഒഴിച്ചുള്ള എല്ലാ ഭൂഖണ്ഡത്തിലേയും വിവിധ രാജ്യങ്ങളിൽ നിന്ന് ദിസ് മാനെ സ്വപ്‌നം കണ്ടെന്ന് പറഞ്ഞ് ഒരുപാട് പേർ രംഗത്തെത്തി. പലരും അവരുടെ അനുഭവങ്ങളും പങ്കുവെച്ചു.

എല്ലാവർക്കും വിചിത്ര അനുഭവമായിരുന്നു പങ്കുവെയ്‌ക്കാനുള്ളത്. ചിലരെ ദിസ് മാൻ ഭയപ്പെടുത്തി. 2009 ആയപ്പോഴേക്കും വെബ്‌സൈറ്റ് പ്രശസ്തിയാർജ്ജിച്ചു. വെബ്‌സൈറ്റിലേക്ക് ആളുകൾ ഇരച്ചുകയറാൻ തുടങ്ങി. 20 ലക്ഷം വരെ സന്ദർശകൾ വെബ്‌സൈറ്റിനുണ്ടായി. ഈ മുഖം തിരഞ്ഞ് നിരവധി പേർ വിവിധ ഇടങ്ങളിൽ തിരച്ചിൽ നടത്തി. എന്നാൽ ആരേയും കണ്ടെത്താനായില്ല. നാറ്റെല്ലേയും ദിസ് മാനും ആ വെബ്‌സൈറ്റും ലോകപ്രശസ്തി നേടി.

എന്നാൽ സൈബർ വിദഗ്ധർ ദിസ് മാൻ എന്ന സങ്കൽപ്പത്തിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങി. വെബ് സൈറ്റിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെ ആ ഞെട്ടിക്കുന്ന വിവരവും പുറത്തുവന്നു. അതിബുദ്ധി ഉപയോഗിച്ചുള്ള നാറ്റെല്ലെയുടെ തട്ടിപ്പായിരുന്നു ഇതെന്ന്. നാറ്റെല്ലെ ഒരു മാർക്കറ്റിംഗ് വിദഗ്ധനായിരുന്നു. തന്റെ ഒരു ക്ലൈയ്ന്റിന്റെ പ്രൊഡക്ട് നാറ്റെല്ലെയ്‌ക്ക് സെല്ല് ചെയ്യണമായിരുന്നു. അതിനായി വെബ്‌സൈറ്റിലേക്ക് ആളുകളെ കയറ്റുകയും വേണം. അതിനായി നാറ്റെല്ലെ കണ്ടുപിടിച്ച മാർക്കറ്റിംഗ് തന്ത്രമായിരുന്നു ദിസ് മാന്റേത്.

പോലീസും മാദ്ധ്യമ പ്രവർത്തകരും പലകുറി ചോദിച്ചിട്ടും എന്ത് സാധനം മാർക്കറ്റ് ചെയ്യാനാണ് നാറ്റെല്ലെ ഇങ്ങനെ ചെയ്തതെന്ന് മാത്രം കണ്ടെത്താനായില്ല. അതിന്നും അജ്ഞാതമായി തുടരുകയാണ്. ദിസ് മാന്റെ കഥ സാങ്കൽപ്പികമാണെന്നും മാർക്കറ്റിംഗിന് വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നും നാറ്റെല്ലെ 2012ൽ വെളിപ്പെടുത്തിയിരുന്നു. 2012ൽ അദ്ദേഹം എഴുതിയ ഒരു വൈറൽ കെ മാർക്കറ്റിംഗ് എന്ന പുസ്തകത്തിലാണ് ഇത് പറയുന്നത്. മറഞ്ഞിരിക്കുന്ന അജ്ഞാതർ എന്നും ദുരൂഹതയുണ്ടാക്കും. ഈ ദുരൂഹതയെയാണ് നാറ്റെല്ലെ വിപണന തന്ത്രമായി ഉപയോഗിച്ചത്.

Tags: DREAM FACEFakeTHIS MAN
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഡിഎൻഎയുടെ ഘടനയ്‌ക്ക് നോബൽ സമ്മാനം; അമേരിക്കൻ ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ബംഗ്ലാദേശിൽ വീണ്ടും ആഭ്യന്തര കലാപം; BNP സ്ഥാനാര്‍ത്ഥിക്ക് വെടിയേറ്റു

“ഹമാസിനെ തുടച്ചുനീക്കും, മുഴുവൻ ഭീകരകേന്ദ്രങ്ങളും തകർത്തെറിയും”; മുന്നറിയിപ്പുമായി ഇസ്രയേൽ പ്രതിരോധ മന്ത്രി

കര, നാവിക, വ്യോമസേനകളെ ശക്തമാക്കാൻ; പാക് അതിർത്തിയിലെ ത്രിശൂലിന് പിന്നാലെ ചൈനീസ് അതിർത്തിയിലും ഇന്ത്യയുടെ സൈനികാഭ്യാസം

Latest News

ആളെ പറ്റിക്കാൻ ഓരോ പരിപാടി; ക്യാൻസർ ഉൾപ്പെടെ എല്ലാം രോഗങ്ങളും ഭേദമാക്കാമെന്ന് അവകാശവാദം; ആരോഗ്യ സെമിനാറുമായി വിവാദ അക്യുപങ്ചർ ചികിത്സകൻ

ഇടപ്പള്ളിയിൽ കാർ മെട്രോ പില്ലറിലിടിച്ച്‌ അപകടം; ര​ണ്ട് വി​ദ്യാ​ർത്ഥിക​ൾ മ​രി​ച്ചു

കാറിന്റെ ഡോർ വെട്ടിപ്പൊളിച്ചപ്പോൾ കണ്ടത് എംഡിഎംഎ; നിസാറിനെ അറസ്റ്റ് ചെയ്തത് ലഹരി വിതരണത്തിനിടെ

വേണുവിന് ക്രിയാറ്റിൻ കൂടുതലായതിനാൽ ആൻജിയോ​ഗ്രാം ചെയ്തില്ലെന്ന സൂപ്രണ്ടിന്റെ വാദം പൊളിഞ്ഞു; ലാബ് റിപ്പോർട്ട് പുറത്ത്

ഹൈക്കോടതി ഉത്തരവ് ലംഘിച്ചു; ഗുരുവായൂർ ക്ഷേത്ര നടയിൽ വീണ്ടും റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്

ഇനി രാവിലെ കൊച്ചിയിൽ നിന്നും പുറപ്പെട്ടാൽ ഉച്ചയ്‌ക്ക് ബം​ഗളൂരുവിൽ എത്താം; മൂ​ന്നാം വ​ന്ദേ​ഭാ​ര​ത് പ്ര​ധാ​ന​മ​ന്ത്രി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു; കേരളത്തെ ചേർത്ത് പിടിച്ച് മോദി സർക്കാർ

നുഴഞ്ഞുകയറാൻ ശ്രമിച്ചവരെ കാലപുരിക്ക് അയച്ച് സുരക്ഷാസേന; കുപ്‌വാരയിൽ രണ്ട് ഭീകരരെ വധിച്ചു

പശ്ചിമാഫ്രിക്കൻ രാജ്യമായ മാലിയിൽ അഞ്ച് ഇന്ത്യക്കാരെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies