കോഴിക്കോട് : സമൂഹമാദ്ധ്യമങ്ങളിൽ മതസ്പർദ്ധ പരത്തുന്ന പോസ്റ്റുകൾ പ്രചരിപ്പിച്ച നാല് പേർക്കെതിരെ കേസ്. കോഴിക്കോട് കസബ, ടൗൺ സ്‌റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പാലക്കാട് നടന്ന ഇരട്ടക്കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
പാലക്കാട് ആർഎസ്എസ് പ്രവർത്തകനും എസ്ഡിപിഐ പ്രവർത്തകനും കൊല്ലപ്പെട്ടതിന് പിന്നാലെ പോലീസ് നിരീക്ഷണം കർശനമാക്കിയിരിക്കുകയാണ്. പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന ഗ്രൂപ്പുകളെയും ഗ്രൂപ്പ് അഡ്മിൻമാരെയുമാണ് പോലീസ് നിരീക്ഷിക്കുന്നത്. ഇത്തരക്കാർക്ക് എതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും പോലീസ് വ്യക്തമാക്കുന്നു.
അതേസമയം ഇരട്ടക്കൊലപാതകങ്ങൾക്ക് പിന്നാലെ കൂടുതൽ അനിഷ്ട സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പാലക്കാട് ആയിരത്തോളം പോലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. കൊലപാതകം നടത്തിയ രീതി, തിരഞ്ഞെടുത്ത സ്ഥലം, സമയം തുടങ്ങി ആലപ്പുഴ ഇരട്ടക്കൊലപാതകത്തിന്റെ തനിയാവർത്തനമാണ് പാലക്കാടും ഉണ്ടായത്. എന്നാൽ കൃത്യമായ വിവരം ലഭിച്ചിട്ടും സംഘർഷ സാദ്ധ്യത നിലനിന്നിരുന്ന പ്രദേശങ്ങളിൽ പോലും പോലീസിന് സംരക്ഷണം ഉറപ്പാക്കാനായില്ല എന്ന ആരോപണങ്ങളാണ് ഉയരുന്നത്.
















Comments