ഗുവാഹട്ടി: അസമിൽ 28 ലക്ഷം പേർക്കായി ബിജെപി ഭരണകൂടം കോടതിയിലേക്ക്. പൗരത്വ പട്ടികാ പ്രശ്‌നത്തിൽ രേഖകൾ സമർപ്പിക്കാൻ സാധിക്കാതിരുന്ന 28 ലക്ഷം പേർക്ക് ആധാർ നൽകാനായിട്ടാണ് ശ്രമം. കേന്ദ്രസർക്കാർ നിശ്ചയിച്ച സമയപരിധിക്ക് ശേഷം തീർപ്പാക്കിയ വിവരങ്ങളിലാണ് 28 ലക്ഷം പേർകൂടി ഔദ്യോഗിക പൗരത്വത്തിനായി അപേക്ഷ നൽകി കാത്തിരിക്കുന്നത്.
കേന്ദ്രസർക്കാർ നൽകുന്ന ആനുകൂല്യങ്ങൾ വൈകുന്നത് ഒഴിവാക്കാനാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ അപേക്ഷ നൽകുന്നത്. എല്ലാവർക്കും ആധാർ നൽകാനാണ് സംസ്ഥാന സർക്കാർ അപേക്ഷിച്ചിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ സംഘടനകളായ ആൾ അസം സ്റ്റുഡന്റ്‌സ് യൂണിയൻ, അസം പബ്ലിക് വർക്‌സ്, അസം ജാതിയാതാബാദി യുബാ ഛാത്ര പരിഷദ് എന്നിവരുടെ അപേക്ഷകൂടി പരിഗണിച്ചാണ് നടപടികൾ വേഗത്തിലാക്കിയത്.
അസമിൽ നിലവിലുള്ള 28 ലക്ഷം ജനങ്ങൾക്ക് ആധാർ ലഭിച്ചിട്ടില്ല. സാധാരണക്കാർക്ക് കേന്ദ്രസർക്കാറിന്റെ എല്ലാ ആനുകൂല്യങ്ങൾക്കും അവകാശമുണ്ട്. മുഖ്യമന്ത്രി ഡോ.ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ഒരു ഇടക്കാല അപേക്ഷ നൽകി സുപ്രീംകോടതിയിൽ നിന്നും ആധാർ കാർഡുകൾ നൽകാനുള്ള അനുമതിവാങ്ങുകയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്ന തെന്നും ഹിമാന്ത അറിയിച്ചു.
Comments