ന്യൂയോർക്ക്: ലോകജനത സമാധാനിക്കാൻ വരട്ടെയെന്ന് മൈക്രോസോഫ്റ്റ് സ്ഥാപകനാ യിരുന്ന ബിൽഗേറ്റ്സിന്റെ മുന്നറിയിപ്പ്. കൊറോണ വ്യാപനത്തിൽ നിന്ന് ലോകം രക്ഷപെട്ടെന്ന് കരുതരുതെന്നും വരാനിരിക്കുന്ന വകഭേദം ആഞ്ഞടിക്കുമെന്നുമാണ് ബിൽഗേറ്റ്സ് പറയുന്നത്. ഡെൽറ്റയും ഒമിക്രോണും കാര്യമായ ചലനമൊന്നും ലോകത്തിൽ ഉണ്ടാക്കിയില്ല. എന്നാൽ വരാനിരിക്കുന്നത് വലിയ രീതിയിൽ ബാധിക്കുമെന്നും വൻദുരന്തം വിതയ്ക്കുമെന്നുമാണ് സേവനരംഗത്ത് സന്നദ്ധ സംഘടന രൂപീകരിച്ച് പ്രവർത്തിക്കുന്ന ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകുന്നത്.
‘കൊറോണ ഇല്ലാതായിട്ടില്ല. ഇനിയും വകഭേദങ്ങൾ രൂപപ്പെട്ടുകൊണ്ടേയിരിക്കും. ഇതുവരെയുണ്ടായ ഡെൽറ്റയോ ഒമിക്രോണോ ആഗോളതലത്തിൽ വലിയ ദുരന്തം വിതച്ചിട്ടില്ല. എന്നാൽ ഇനി വരാനിരിക്കുന്ന വകഭേദം വൻദുരന്തം വിതയ്ക്കും.’ ബിൽ ഗേറ്റ്സ് പറഞ്ഞു.
മഹാമാരി നിലവിലെ മനുഷ്യരുടെ പ്രതിരോധ ശേഷിയെ പരീക്ഷിക്കും എന്നതിൽ യാതൊരു സംശയവുമില്ലെന്നാണ് ബിൽ ഗേറ്റ്സ് പറയുന്നത്. ഇനി വേണ്ടത് ആഗോളതലത്തിലെ വിദഗ്ധർ ഒന്നിച്ച് അതിനെ നേരിടാനുള്ള എല്ലാ സംവിധാനങ്ങളെക്കുറിച്ച് ചിന്തിക്കണം. ലോകത്തിലെ വിടെ വകഭേദം പ്രത്യക്ഷപ്പെട്ടലും മണിക്കൂറുകൾക്കുള്ളിൽ തീരുമാനങ്ങളെടുക്കാനാകണം. ലോകാരോഗ്യസംഘടന കാര്യമായ ഫണ്ട് ശേഖരണം നടത്തണമെന്നും മഹാമാരികളെ തടയാൻ ആവശ്യമായ തുക മാറ്റിവയ്ക്കണമെന്നും ബിൽ ഗേറ്റ്സ് അഭ്യർത്ഥിച്ചു.
Comments