ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട റാന്നി ഭാഗത്ത് വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ ജോമോൻ എന്ന് വിളിക്കുന്ന തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളോളം ചികിത്സ നൽകാതെ കിടത്തിയെന്നാണ് ആരോപണം. തോമസിന്റെ ബന്ധു ഫേസ്ബുക്കിലൂടെയാണ് മെഡിക്കൽ കോളജിലുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

പുറകിൽ നിന്നും വന്ന ഒരു പിക്കപ്പ് വാൻ തോമസിനെ ഇടിച്ചിട്ടു നിർത്താതെ പോകുകയായിരുന്നു. ആൾ താമസം കുറഞ്ഞ സ്ഥലം ആയതിനാൽ കുറച്ച് നേരം കിടന്നു. അതുവഴി വന്ന രണ്ടു ചെറുപ്പക്കാർ എടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും തോമസ് ഭാര്യയുടെ നമ്പർ കൊടുത്ത് വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. അവർ
എത്തിയ ഉടനെ ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആറ് മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചു. വിവരമറിഞ്ഞ് ഏഴ് മണിയോടെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു ഷീറ്റുപോലും ഇല്ലാതെ തോമസിനെ കിടത്തിയിരിക്കുന്നതാണ് കാണുന്നത്. വേദനക്കുള്ള എന്തോ ഇൻജക്ഷൻ കൊടുത്തിട്ട് ബ്ലഡ് ടെസ്റ്റ്, സിടി സ്‌കാൻ, എക്‌സറേ തുടങ്ങിയവയ്‌ക്ക് കുറിച്ചു നൽകി. പരിശോധനകൾ നടത്തി ഇതിന്റെ റിസൾട്ട് വന്നപ്പോൾ രാത്രി പത്ത് മണിയായി.

റിസൾട്ട് കിട്ടിയത് സിഡിയിലാണ്. കൊടുത്തപ്പോൾ ഡോക്ടർ ചോദിച്ചു ഇത് എവിടെ ഇട്ടു നോക്കാൻ ആണെന്ന്. കാരണം ഡോക്ടർക്ക് കംപ്യൂട്ടർ ഇല്ല. റിസൾട്ട് സിഡിയിൽ മാത്രമേ ലഭിക്കുകയുമുളളൂ. കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാരുടെ മറുപടി പിആർഒയോട് പറയൂ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു.

രാത്രി പത്തരയ്‌ക്ക് ഒരു കംപ്യൂട്ടർ സെന്റർ പോലും മെഡിക്കൽ കോളജിന്റെ പരിസരത്ത് ഇല്ല. തോമസിന് അതുവരെ മറ്റ് ട്രീറ്റ്‌മെന്റുകൾ ഒന്നും നൽകിയതുമില്ല. കണ്ണിനു താഴെയുളള മുറിവ് ആഴത്തിലാണ്. അതുവരെ കണ്ണിന്റെ ഡോക്ടറും വന്നിട്ടില്ല. ചോദിച്ചപ്പോൾ വരാൻ ലേറ്റ് ആകും വെയിറ്റ് ചെയ്യാനായിരുന്നു മറുപടി.

മുറിവ് ക്ലീൻ ചെയ്യാൻ പോലും ആരും മിനക്കെട്ടില്ല. ഉള്ളിൽ ബ്ലീഡിങ് ഉണ്ടോ എന്ന് റിസൾട്ട് നോക്കിയെങ്കിൽ മാത്രമേ അറിയാനും കഴിയുകയുളളൂ. സിഡി ഡാറ്റ പ്രിന്റ് ചെയ്ത് തരാൻ പറഞ്ഞപ്പോൾ നാളെ ഉച്ചയാകുമെന്നായിരുന്നു മറുപടി. അവിടെയും പിആർഒയെ കാണാനായിരുന്നു നിർദ്ദേശം.

ഒടുവിൽ തോമസിനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡിസചാർജ്ജ് ആവശ്യപ്പെട്ടപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതി തരണമെന്ന് പറഞ്ഞു. എന്നാൽ ആശുപത്രിയുടെ അനാസ്ഥ മൂലം 6 മണിക്ക് കൊണ്ടുവന്ന എമർജൻസി ആക്‌സിഡന്റ് കേസ് വിഭാഗത്തിൽപെട്ട രോഗിയെ രാത്രി 11 വരെ ഒരു ചികിത്സയും നൽകാത്തതുകൊണ്ടു സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടാണ് ബന്ധുക്കൾ മാറ്റിയത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടൻ അവർ മുറിവ് ക്ലീൻ ചെയ്തു ടെസ്റ്റുകൾ നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സർജറിയും നടത്തി മുറിയിലേക്ക് മാറ്റി. കണ്ണിന് താഴെയുളള മുറിവിന്റെ ഉള്ളിൽ മുഴുവൻ കല്ലും മണ്ണും ആയിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബന്ധു വിശദീകരിച്ചു.

ആരോഗ്യമന്ത്രിയോടും അധികാരികളോടും പറ്റുമെങ്കിൽ ഒരു കംപ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണമെന്നും കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ എന്നാണ് പറയാനുളളതെന്നും കുറിപ്പിൽ പറയുന്നു. ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഉള്ള കമ്പ്യൂട്ടർ അല്ലേ വേണ്ടത്. അല്ലെങ്കിൽ ആക്‌സിഡന്റ് പറ്റുന്ന രോഗികൾ ഒരു കംപ്യൂട്ടറും പ്രിന്ററും ആയി പോണം. കാരണം റിസൾട്ട് സിഡി ആക്കി മാത്രമേ തരൂ. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേയെന്നും ഈ നാട് എന്ന് നന്നാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്നലെ ( 10 -05 -2022 )ഏകദേശം ഒരു നാലുമണിയോട് കൂടി റാന്നി ഭാഗത്തു വച്ച് എന്റെ കസിൻ ബ്രദറിനെ (ജോമോൻ എന്ന് വിളിക്കുന്ന…

Posted by Haris Xavier on Tuesday, May 10, 2022

Tags: KOTTAYAM MEDICAL COLLEGE
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

Latest News

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies