ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആദ്യം ആ ഡോക്ടർക്ക് ഒരു കംപ്യൂട്ടർ വാങ്ങിച്ചുകൊടുക്ക്, എന്നിട്ട് പോരേ കെ റെയിൽ; വാഹനമിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിലെത്തിയ രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 12, 2022, 10:38 pm IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: വാഹനാപകടത്തിൽ പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ച രോഗിയുടെ ചികിത്സ വൈകിപ്പിച്ചതായി പരാതി. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെ പത്തനംതിട്ട റാന്നി ഭാഗത്ത് വെച്ച് വാഹനം ഇടിച്ച് പരിക്കേറ്റ ജോമോൻ എന്ന് വിളിക്കുന്ന തോമസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകളോളം ചികിത്സ നൽകാതെ കിടത്തിയെന്നാണ് ആരോപണം. തോമസിന്റെ ബന്ധു ഫേസ്ബുക്കിലൂടെയാണ് മെഡിക്കൽ കോളജിലുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

പുറകിൽ നിന്നും വന്ന ഒരു പിക്കപ്പ് വാൻ തോമസിനെ ഇടിച്ചിട്ടു നിർത്താതെ പോകുകയായിരുന്നു. ആൾ താമസം കുറഞ്ഞ സ്ഥലം ആയതിനാൽ കുറച്ച് നേരം കിടന്നു. അതുവഴി വന്ന രണ്ടു ചെറുപ്പക്കാർ എടുത്ത് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്നും തോമസ് ഭാര്യയുടെ നമ്പർ കൊടുത്ത് വീട്ടിലേക്കു വിളിച്ച് വിവരം അറിയിച്ചു. അവർ
എത്തിയ ഉടനെ ഇവിടെ നിന്നും ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

ആറ് മണിയോടെ മെഡിക്കൽ കോളജിൽ എത്തിച്ചു. വിവരമറിഞ്ഞ് ഏഴ് മണിയോടെ ബന്ധുക്കൾ മെഡിക്കൽ കോളജിൽ എത്തുമ്പോൾ സ്റ്റീൽ സ്ട്രക്ച്ചറിൽ ഒരു ഷീറ്റുപോലും ഇല്ലാതെ തോമസിനെ കിടത്തിയിരിക്കുന്നതാണ് കാണുന്നത്. വേദനക്കുള്ള എന്തോ ഇൻജക്ഷൻ കൊടുത്തിട്ട് ബ്ലഡ് ടെസ്റ്റ്, സിടി സ്‌കാൻ, എക്‌സറേ തുടങ്ങിയവയ്‌ക്ക് കുറിച്ചു നൽകി. പരിശോധനകൾ നടത്തി ഇതിന്റെ റിസൾട്ട് വന്നപ്പോൾ രാത്രി പത്ത് മണിയായി.

റിസൾട്ട് കിട്ടിയത് സിഡിയിലാണ്. കൊടുത്തപ്പോൾ ഡോക്ടർ ചോദിച്ചു ഇത് എവിടെ ഇട്ടു നോക്കാൻ ആണെന്ന്. കാരണം ഡോക്ടർക്ക് കംപ്യൂട്ടർ ഇല്ല. റിസൾട്ട് സിഡിയിൽ മാത്രമേ ലഭിക്കുകയുമുളളൂ. കാര്യം പറഞ്ഞപ്പോൾ ഡോക്ടർമാരുടെ മറുപടി പിആർഒയോട് പറയൂ ഞങ്ങൾക്ക് ഒന്നും ചെയ്യാനില്ല എന്നായിരുന്നു.

രാത്രി പത്തരയ്‌ക്ക് ഒരു കംപ്യൂട്ടർ സെന്റർ പോലും മെഡിക്കൽ കോളജിന്റെ പരിസരത്ത് ഇല്ല. തോമസിന് അതുവരെ മറ്റ് ട്രീറ്റ്‌മെന്റുകൾ ഒന്നും നൽകിയതുമില്ല. കണ്ണിനു താഴെയുളള മുറിവ് ആഴത്തിലാണ്. അതുവരെ കണ്ണിന്റെ ഡോക്ടറും വന്നിട്ടില്ല. ചോദിച്ചപ്പോൾ വരാൻ ലേറ്റ് ആകും വെയിറ്റ് ചെയ്യാനായിരുന്നു മറുപടി.

മുറിവ് ക്ലീൻ ചെയ്യാൻ പോലും ആരും മിനക്കെട്ടില്ല. ഉള്ളിൽ ബ്ലീഡിങ് ഉണ്ടോ എന്ന് റിസൾട്ട് നോക്കിയെങ്കിൽ മാത്രമേ അറിയാനും കഴിയുകയുളളൂ. സിഡി ഡാറ്റ പ്രിന്റ് ചെയ്ത് തരാൻ പറഞ്ഞപ്പോൾ നാളെ ഉച്ചയാകുമെന്നായിരുന്നു മറുപടി. അവിടെയും പിആർഒയെ കാണാനായിരുന്നു നിർദ്ദേശം.

ഒടുവിൽ തോമസിനെ ബന്ധുക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഡിസചാർജ്ജ് ആവശ്യപ്പെട്ടപ്പോൾ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നതെന്ന് എഴുതി തരണമെന്ന് പറഞ്ഞു. എന്നാൽ ആശുപത്രിയുടെ അനാസ്ഥ മൂലം 6 മണിക്ക് കൊണ്ടുവന്ന എമർജൻസി ആക്‌സിഡന്റ് കേസ് വിഭാഗത്തിൽപെട്ട രോഗിയെ രാത്രി 11 വരെ ഒരു ചികിത്സയും നൽകാത്തതുകൊണ്ടു സ്വന്തം ഇഷ്ടപ്രകാരം കൊണ്ടുപോകുന്നു എന്ന് എഴുതി വച്ചിട്ടാണ് ബന്ധുക്കൾ മാറ്റിയത്.

സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ഉടൻ അവർ മുറിവ് ക്ലീൻ ചെയ്തു ടെസ്റ്റുകൾ നടത്തി അതിരാവിലെ അഞ്ചരക്ക് പ്ലാസ്റ്റിക് സർജറിയും നടത്തി മുറിയിലേക്ക് മാറ്റി. കണ്ണിന് താഴെയുളള മുറിവിന്റെ ഉള്ളിൽ മുഴുവൻ കല്ലും മണ്ണും ആയിരുന്നുവെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ബന്ധു വിശദീകരിച്ചു.

ആരോഗ്യമന്ത്രിയോടും അധികാരികളോടും പറ്റുമെങ്കിൽ ഒരു കംപ്യൂട്ടർ ഡോക്ടർക്ക് കൊടുക്കണമെന്നും കെ-റെയിൽ ഒക്കെ പിന്നേം ഇടല്ലോ എന്നാണ് പറയാനുളളതെന്നും കുറിപ്പിൽ പറയുന്നു. ആദ്യം ഈ സിഡി റിസൾട്ട് ഇട്ടു നോക്കാൻ ഉള്ള കമ്പ്യൂട്ടർ അല്ലേ വേണ്ടത്. അല്ലെങ്കിൽ ആക്‌സിഡന്റ് പറ്റുന്ന രോഗികൾ ഒരു കംപ്യൂട്ടറും പ്രിന്ററും ആയി പോണം. കാരണം റിസൾട്ട് സിഡി ആക്കി മാത്രമേ തരൂ. ഇനിയെങ്കിലും ഇതിനു ഒരു മാറ്റം വേണ്ടേയെന്നും ഈ നാട് എന്ന് നന്നാകുമെന്നും പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഇന്നലെ ( 10 -05 -2022 )ഏകദേശം ഒരു നാലുമണിയോട് കൂടി റാന്നി ഭാഗത്തു വച്ച് എന്റെ കസിൻ ബ്രദറിനെ (ജോമോൻ എന്ന് വിളിക്കുന്ന…

Posted by Haris Xavier on Tuesday, May 10, 2022

Tags: KOTTAYAM MEDICAL COLLEGE
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies