മുംബൈ: അഖ്ബറുദ്ദീൻ ഒവൈസി ഹൈന്ദവ സമൂഹത്തെ പരസ്യമായി നിന്ദിച്ചെന്ന കടുത്ത വിമർശനവുമായി ബിജെപി-ശിവസേനാ നേതാക്കൾ. ഇന്ത്യയുടെ സാംസ്‌കാരിക ചിഹ്നങ്ങളാണ് ഹൈന്ദവ പൗരാണിക ക്ഷേത്രങ്ങളും വീരന്മാരും. ഇന്ത്യയുടെ മണ്ണിൽ ഹൈന്ദവ ക്ഷേത്രങ്ങളേയും വീരന്മാരേയും ഇല്ലാതാക്കിയവരെ ബഹുമാനിക്കുന്നത് ഈ നാടിനോട് കാണിക്കുന്ന നിന്ദയാണെന്നും ശിവസേനയും ബിജെപിയും ആരോപിച്ചു.
ഹൈന്ദവ ക്ഷേത്രങ്ങൾ തകർത്തെറിഞ്ഞ ഔറംഗസേബിന്റെ ഖബറിൽ പ്രാർത്ഥന നടത്തിയ അഖ്ബറുദ്ദീൻ ഒവൈസിയുടെ നടപടി ഹൈന്ദവ നിന്ദയും രാജ്യനിന്ദയാണെന്നും നേതാക്കൾ പറഞ്ഞു. അടിമത്തകാലത്തെ മഹത്വവൽക്കരിക്കാൻ നടത്തുന്ന ശ്രമങ്ങളെ എന്തുവില കൊടുത്തും നേരിടുമെന്ന് ശിവസേനാ നേതാക്കൾ പറഞ്ഞു.
‘അഖ്ബറുദ്ദീൻ ഒവൈസി ഔരംഗസേബിനെ മഹത്വവൽക്കരിക്കാനാണ് ശ്രമിക്കുന്നത്. ഈ നാട്ടിലെ ഒരു മുസ്ലീം സഹോദരങ്ങൾക്കും മാതൃകയാക്കാൻ പറ്റുന്ന വ്യക്തിത്വമല്ല ഔറംഗസേബ്. സംഭാജിയെന്ന ഛത്രപതി ശിവാജിയുടെ അമ്മാവനെ അതിക്രൂരമായി പൂഠിപ്പിച്ച് വധിച്ച വിദേശ അക്രമകാരിയെ മഹാരാഷ്‌ട്രയുടെ മണ്ണിൽ ആദരിക്കാൻ ശ്രമിച്ചത് ഹൈന്ദവ നിന്ദയാണ്’ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
ഔറംഗസേബ് ഇന്ത്യയുടെ ആത്മാഭിമാനത്തിന് ഏൽപ്പിച്ചിട്ടുള്ളത് കനത്ത മുറിവുകളാണ്. അത്തരം ഒരാളെ ആദരിക്കാൻ ഒരു ജനപ്രതിനിധിയും മതനേതാവുമായ ഒരാൾ മഹാരാ ഷ്‌ട്രയുടെ മണ്ണിൽ നടത്തുന്ന പരിശ്രമം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ഫഡ്‌നാ ഫിസ് പറഞ്ഞു.
മഹാരാഷ്‌ട്രയുടെ മണ്ണ് രാജ്യത്തിന്റെ അഭിമാനം തിരികെ പിടിച്ച ഛത്രപതി ശിവാജിയുടെ മണ്ണാണ്. ഇവിടെ ഔറംഗസേബിന്റെ ഖബറിന് പ്രാധാന്യം കൊടുത്ത് ആദരിക്കുക എന്നാൽ ശിവാജിയുടെ പോരാട്ടത്തെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത് വിമർശിച്ചു.
Comments