തിരുവനന്തപുരം : സംസ്ഥാനത്തെ 42 തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില വോട്ടെണ്ണൽ ഇന്ന്. രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. 182 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്. 78.24 ശതമാനമായിരുന്നു പോളിംഗ്. ഇതിൽ കൊച്ചി കോർപ്പറേഷനിലെ 62 ആം ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പ് ഏറെ നിർണായകമാണ്.
കാസർകോടും വയനാടും ഒഴികെ എല്ലാ ജില്ലകളിലും ഇന്നലെ വോട്ടെടുപ്പ് നടന്നിരുന്നു. 36,490 പുരുഷൻമാരും 41,144 സ്ത്രീകളും ഉൾപ്പെടെ ആകെ 77,634 വോട്ടർമാരാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണത്തേക്കാൾ 250 വോട്ട് കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ട്.
തൃക്കാക്കര തിരഞ്ഞെടുപ്പ് ചൂടിലേക്ക് സംസ്ഥാനം കടക്കുമ്പോഴാണ് തദ്ദേശ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നേരിയ ഭൂരിപക്ഷത്തോടെ എൽഡിഎഫ് ഭരിക്കുന്ന കൊച്ചി കോർപ്പറേഷനിൽ നിർണായകമാണ് തിരഞ്ഞെടുപ്പ് ഫലം. കൊച്ചി മുനിസിപ്പൽ കോർപ്പറേഷനിലെ എറണാകുളം സൗത്ത്, തൃപ്പുണിത്തറ മുനിസിപ്പാലിറ്റിയിലെ പിഷാരി കോവിൽ, ഇളമനത്തോപ്പ്, കുന്നത്ത്നാട് ഗ്രാമപഞ്ചായത്തിലെ വെമ്പിള്ളി, വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ മൈലൂർ, നെടുമ്പാശ്ശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ടൗൺ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.
















Comments