ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഒളിവിൽ കഴിഞ്ഞത് മുസ്ലീം പള്ളിയിൽ; മതപ്രഭാഷണങ്ങൾ നടത്തി; ഹിസ്ബുൾ മുജാഹിദ്ദീൻ കൊടും ഭീകരൻ താലിബ് ഹുസൈന്റെ വിവരങ്ങൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 8, 2022, 06:42 am IST
FacebookTwitterWhatsAppTelegram

ബംഗളൂരു : ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര നേതാവ് താലിബ് ഹുസൈൻ ഗുജ്ജാറിനെ കഴിഞ്ഞ ദിവസമാണ് ബംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെ ഒക്കലിപുരത്ത് കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്ന ഇയാളെ കർണാടക പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസും 17 രാഷ്‌ട്രീയ റൈഫിൾസും ചേർന്നാണ് പിടികൂടിയത്. കശ്മീരി ഹിന്ദുക്കളെ ലക്ഷ്യം വെച്ച് ആക്രമണം നടത്തുന്നതിൽ മുഖ്യകണ്ണിയായ താലിബ് ബംഗളൂരുവിൽ പേര് മാറ്റി ഒളിച്ചു കഴിയുകയായിരുന്നു.

കിഷ്ത്വാർ സ്വദേശിയായ താലിബ് ഹുസൈൻ, താരിഖ് എന്ന പേരിലാണ് ബംഗളൂരുവിൽ കഴിഞ്ഞിരുന്നത്. മുസ്ലീം പള്ളി അധികൃതരുടെ സഹായത്തോടെ കുടുംബത്തോടൊപ്പം പള്ളിയ്‌ക്ക് സമീപമാണ് ഇയാൾ താമസിച്ചത്. തൊഴിലാളിയായി ജോലി ചെയ്തിരുന്ന താലിബ് പള്ളിയിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ഭീകരനെ ജൂൺ 3 ന് അറസ്റ്റ് ചെയ്തതായി കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മയും സ്ഥിരീകരിച്ചു.

‘എ’ കാറ്റഗറി ഭീകരന്മാരുടെ പട്ടികയിലാണ് ഇയാളെ ജമ്മു കശ്മീർ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത്. 2016 ലാണ് ഇയാൾ ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകര സംഘടനയിൽ ചേരുന്നത്. തുടർന്ന് നിരവധി ആക്രമണങ്ങൾക്ക് നേതൃത്വം നൽകി. പാകിസ്താനി തീവ്രവാദ സംഘടനകളുമായി അടുത്ത് ബന്ധമുണ്ടായിരുന്ന ഇയാൾ, കശ്മീരിലെ യുവാക്കളെയും സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്തു. കശ്മീരിലെ ക്രമസമാധാന നില തകർക്കുക എന്നതായിരുന്നു പ്രധാന ലക്ഷ്യം. യുവാക്കളെ പാകിസ്താനിലെത്തിച്ച് പരിശീലനം നൽകാനും ഇയാൾ സഹായിച്ചിരുന്നതായാണ് വിവരം.

ജമ്മു കശ്മീർ പോലീസും സുരക്ഷാ സേനയും തനിക്ക് വേണ്ടിയുള്ള അന്വേഷണം ശക്തമാക്കിയെന്ന് മനസിലായതോടെയാണ് താലിബ് ഭാര്യയും മക്കളുമൊത്ത് നാട് വിട്ട് ബംഗളൂരുവിൽ എത്തിയത്. ഏറെ നാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇയാൾ ബംഗളൂരുവിൽ ഉണ്ടെന്ന് പോലീസിന് വ്യക്തമായത്. തുടർന്ന് ബംഗളൂരു പോലീസിന്റെ സഹായത്തോടെ കശ്മീർ പോലീസെത്തി താലിബിനെ നിരീക്ഷിച്ചു. വിവിധ പേരുകളിൽ അറിയപ്പെടുന്ന താലിബ്, കഴിഞ്ഞ എട്ട് മാസമായി ബംഗളൂരുവിൽ ആണ് താമസിക്കുന്നതെന്ന് കണ്ടെത്തി. പള്ളിയിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ട താലിബ് ചില ദിവസങ്ങളിൽ മതപ്രഭാഷണങ്ങളും നടത്തിയിരുന്നു. ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷമാണ് ഇയാളെ പിടികൂടിയത് എന്നാണ് വിവരം. താലിബ് എന്തിന് ബംഗളൂരുവിലേക്ക് വന്നു എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

Tags: basavaraj bommaiHizbul MujahideenKarnataka Chief Minister
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies