ന്യൂഡൽഹി: ഇന്ത്യയിലെ മതഭീകരതയും ജമ്മുകശ്മീർ അടക്കമുള്ള വിഷയങ്ങളിലെ വ്യാജപ്രചാരണത്തിനും ചുക്കാൻ പിടിക്കുന്നത് പാകിസ്താനും തുർക്കിയുമെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. പാകിസ്താനിൽ പടച്ചുവിടുന്ന വ്യാജ പ്രചാരണങ്ങൾ, മതവിദ്വേ ഷങ്ങൾ എല്ലാം ലോകത്തിന്റെ പലഭാഗത്തേയ്‌ക്കും എത്തിക്കുന്നത് എർദ്ദോഗന്റെ തുർക്കിയിലെ സാങ്കേതിക വിദഗ്ധരാണെന്നാണ് കണ്ടെത്തൽ. കശ്മീർ വിഷയത്തിൽ പാകിസ്താനെ കൂടുതൽ മുന്നോട്ട് പോകാൻ പ്രേരിപ്പിക്കുന്നത് എർദ്ദോഗന്റെ അജണ്ടയാ ണെന്നുമാണ് റിപ്പോർട്ട്.
സൗദിയടക്കമുള്ള ഇസ്ലാമിക രാജ്യങ്ങൾ ചില വിഷയത്തിൽ ഇന്ത്യക്കെതിരെ പ്രസ്താവന നടത്തിയിരുന്നു. എന്നാൽ ഇന്ത്യയുടെ ശക്തമായ നയതന്ത്രബന്ധത്തെ തള്ളിക്കളയാൻ ഇവരാരും തയ്യാറല്ലെന്നതാണ് തുർക്കിയെ കുഴയ്‌ക്കുന്നത്. ഇന്ത്യയ്‌ക്കെതിരായ പല ആരോപണങ്ങളും പിൻവലിക്കുന്നതാണ് തുർക്കിയെ ചൊടിപ്പിക്കുന്നത്. ഇതിനെ തുടർന്നാണ് ബദ്ധ ശത്രുവായ പാകിസ്താൻ വഴി വ്യാജപ്രചാരണങ്ങളും മതവിദ്വേഷവും ഇന്ത്യയ്‌ക്കെതിരെ പ്രയോഗിക്കാനും പ്രവാചക നിന്ദ വിഷയം ആഗോളതലത്തിൽ വ്യാപിപ്പിക്കാനും തുർക്കി നേതൃത്വം കൊടുക്കുന്നത്.
തുർക്കിയുടെ രഹസ്യാന്വേഷണ വിഭാഗമായ എംഐടിയും പാകിസ്താന്റെ ഐഎസ്‌ഐയും കശ്മീരിലെ അതിതീവ്ര സംഘടനകളിലൂടെ യുവാക്കളെ പ്രകോപിപ്പിച്ച് ഭീകരരാക്കി മാറ്റാനുള്ള പരിശ്രമത്തിലാണെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നു. മുൻപ് ഗൾഫ് രാജ്യ ങ്ങളിൽ കേന്ദ്രീകരിച്ചിരുന്ന അതിതീവ്രസംഘടനകൾ ഇപ്പോൾ ഇസ്താംബൂളിലും അംഗാറ യിലുമാണ് തമ്പടിച്ചിരിക്കുന്നത്. ഇന്ത്യയുടെ നയതന്ത്രത്തിൽ ഗൾഫ് രാജ്യങ്ങൾ നയം മാറ്റിയ തോടെയാണ് ഇവരുടെ സ്ഥാനത്തിന് ഇളക്കം തട്ടിയത്.
















Comments