കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

കോമൺവെൽത്ത് ഗെയിംസ്; ഇന്ത്യയുടെ ആദ്യ മെഡൽ നേട്ടം ഈ ചായക്കടക്കാരന്റെ മകനിലൂടെ; സാങ്കേത് മഹാദേവിന്റെ വെളളി മെഡലിന് സ്വർണത്തോളം തിളക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2022, 11:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : 2022 കോമൺവെൽത്ത് ഗെയിംസിൽ സാങ്കേത് സർഗാർ മഹാദേവ വെള്ളി മെഡിൽ നേടി രാജ്യത്തിന് തന്നെ അഭിമാനമായിരിക്കുകയാണ്. മഹാരാഷ്‌ട്രയിലെ സാംഗ്ലിയിൽ നിന്നും ബര്‍മിങ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് വരെയുള്ള സാങ്കേതിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. സാങ്കേതിന്റെ അച്ഛൻ മഹാദേവ് ആനന്ദ സർഗാർ നാട്ടിൽ ചായക്കട നടത്തുകയാണ്. മൂത്ത മകനായ സാങ്കേതിന് ഒരു സഹോദരനും സഹോദരിയുമുണ്ട്. അമ്മ രാജശ്രീയും അച്ഛനൊപ്പം ചായക്കട നടത്താനുണ്ട്.

 

 

സാധാരണ കുടുംബത്തിന് മകന്റെ ഭാരിച്ച പരിശീലന ചെലവുകൾ താങ്ങാൻ കഴിയുമായിരുന്നില്ല. എന്നാൽ 13 ാം വയസ്സിൽ ഭാരോദ്വഹനത്തിൽ സാങ്കേത് താത്പര്യം പ്രകടിപ്പിച്ചപ്പോൾ മാതാപിതാക്കൾ അവനെ പിന്തിരിപ്പിച്ചില്ല. വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായപ്പോഴും മകന്റെ ഡയറ്റിനെക്കുറിച്ചാണ് അച്ഛൻ വേവലാതിപ്പെട്ടത്.

വീട്ടുകാരെ ബുദ്ധിമുട്ടിലാക്കാതെ പരിശീലന ചിലവുകൾക്കുളള പണം കണ്ടെത്താനും സാങ്കേത് ശ്രമിച്ചിരുന്നു. എന്നും രാവിലെ അഞ്ചര മണിക്ക് എഴുന്നേറ്റിരുന്ന സാങ്കേത് അച്ഛനെ കടയിൽ സഹായിക്കും. ചായ ഉണ്ടാക്കുകയായിരുന്നു പ്രധാന ജോലി. ഇത് കഴിഞ്ഞ ശേഷം ജിമ്മിലേക്ക് പോകും. തന്റെ ബാല്യകാലം മുഴുവൻ കുടുംബത്തിനായി ത്യജിച്ച ആ കുട്ടിക്ക് ഒരേയൊരു ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ, ഭാരോദ്വഹനത്തിലൂടെ രാജ്യത്തിന്റെ കീർത്തി ഉയർത്തുക… ആ സ്വപ്‌നം ഇപ്പോൾ സാക്ഷാത്ക്കരിക്കപ്പെട്ടുവെന്ന് സാങ്കേതിന്റെ കുട്ടിക്കാലത്തെ പരിശീലകൻ
മയൂർ സിൻഹാസാനെ പറഞ്ഞു.

ഒന്നാമനായി എത്തുന്നതിന് മുമ്പ് സങ്കേതിന് സ്പോൺസറോ മറ്റോ ഉണ്ടായിരുന്നില്ല. അവന്റെ എല്ലാ കാര്യങ്ങളും അച്ഛനാണ് നോക്കിയിരുന്നത്. അവന്റെ ഭക്ഷണത്തിലും വ്യായാമത്തിലും അദ്ദേഹം പൂർണ്ണ ശ്രദ്ധചെലുത്തി. പണം കടം വാങ്ങിയാണ് അച്ഛൻ സാങ്കേതിനെ പരിശീലിപ്പിച്ചത് എന്ന് പരിശീലകൻ പറഞ്ഞു.

തന്റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു ഭാരോദ്വഹനത്തിൽ പങ്കെടുക്കണമെന്നത് എന്ന് സാങ്കേതിന്റെ അച്ഛൻ പറയുന്നു. സാമ്പത്തിക പ്രശ്‌നങ്ങൾ കാരണം അത് നിറവേറ്റാനായില്ല. അതുകൊണ്ട് തന്നെ സാങ്കേത് ഇങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ എതിർത്തില്ല. അവന് വേണ്ടി എല്ലാ കാര്യങ്ങളും ചെയ്തുകൊടുത്തു. ചായക്കടയിലൂടെ കാര്യമായി സമ്പാദിക്കാൻ സാധിക്കാറില്ലെന്ന് മാത്രമല്ല മറ്റ് രണ്ട് മക്കളുടെയും വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ടുപോകണമായിരുന്നു. അതുകൊണ്ട് തന്നെ പണം കടം വാങ്ങിയാണ് സാങ്കേതിനെ പരിശീലിപ്പിച്ചത്. തന്റെ ലക്ഷ്യം തന്റെ മകനിലൂടെ യാഥാർത്ഥ്യമാക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോൾ മഹാദേവ്.

ദിഗ് വിജയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെയ്റ്റ്‌ലിഫ്റ്റിംഗിലാണ് സാങ്കേത് പരിശീലനം നടത്തിയത്. 2020 ൽ ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിലും യൂത്ത് ഗെയിംസിലും തകർപ്പൻ പ്രകടനം നടത്തി. തുടർന്ന് പാട്യാലയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സിലേക്ക് പരിശീലനത്തിനായി പോയി.

രാജ്യത്തിന് അഭിമാനമായി വെള്ളി മെഡൽ നേടിയതോടെ നാടെങ്ങും ആഘോഷത്തിലാണ്. സാങ്കേതിനെ വരവേൽക്കാൻ സാംഗ്ലിഒരുങ്ങിക്കഴിഞ്ഞു.

55 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലുമായി 248 കിലോ ഉയർത്തിയായായിരുന്നു 21-കാരനായ സാങ്കേതിന്റെ മെഡൽ നേട്ടം. സ്വർണം പ്രതീക്ഷിച്ചിരുന്നെങ്കിലും അവസാന നിമിഷമുണ്ടായ പരിക്കുകൾ കാരണം താരത്തിന് അത് നഷ്ടപ്പെട്ടു. നേരിയ വ്യത്യാസത്തിലാണ് മലേഷ്യൻ താരം ഒന്നാം സ്ഥാനം നേടിയത്.

Tags: PREMIUM2022MalaysiaCOMMON WEALTH GAMES
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ അളക്കാൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

Latest News

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സ​മീ​ർ താ​ഹി​റിന്റെ സമ്മതത്തോടെ; ഖാ​ലി​ദ് റ​ഹ്മാ​നും അ​ഷ്റ​ഫ് ഹം​സ​യും പ്ര​തി​ക​ളാ​യ ക​ഞ്ചാ​വ് കേ​സ്; എ​ക്സൈ​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ​ഗൗരി കിഷൻ

”മലപ്പുറത്ത് മുസ്ലിം മതാധിപത്യം”, കോൺഗ്രസ് പാർട്ടിയിൽ ആരെയെങ്കിലും ചേർക്കണമെങ്കിൽ പോലും പാണക്കാട്ട് പോയി അനുവാദം വാങ്ങണം: വെള്ളാപ്പള്ളി നടേശൻ

 പൂവാറിൽ ഡിആർഡിഒയുടെ സമുദ്രപര്യവേഷണ കേന്ദ്രം; മുട്ടത്തറ കേന്ദ്രീകരിച്ച് നാവിക ഉപകേന്ദ്രം; തെക്കൻ തീരത്ത് നീരീക്ഷണം ശക്തമാക്കാൻ പ്രതിരോധ മന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies