തൃശൂർ : റീജിണൽ തിയറ്ററിൽ നടത്തിയ രാമായണ ഫെസ്റ്റിൽ ആദരവ് ഏറ്റുവാങ്ങി ദേശീയ പുരസ്‌കാര ജേതാവ് നഞ്ചിയമ്മ. നഞ്ചിയമ്മയുടെ നെഞ്ചിൽ നിന്ന് പുറത്തു വന്ന വാക്കുകൾ സദസ്സ് നെഞ്ചോട് ചേർത്തു.
‘ഇത്ര ഏറെ സാറമ്മാരെ കണ്ട് എന്റെ കണ്ണ് നെറഞ്ഞ്.എത്രയോ പരിപാടിക്ക് പോയി എന്റെ ശബ്ദം പോയി. എല്ലാ മക്കളും സാറമ്മാരും എന്നോട് ക്ഷമിക്കണം’ നഞ്ചിയമ്മ പറഞ്ഞു.
എല്ലാവർക്കും മധുരം നൽകിയ ശേഷം പാടാൻ ക്ഷണിച്ചപ്പോഴായിരുന്നു നഞ്ചിയമ്മയുടെ ഈ വാക്കുകൾ. രാമായണകാവ്യശീലുകളും നടനവും മഹനീയ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും വേദിയിൽ ഉണ്ടായിരുന്നു.പരിപാടിയിൽ കവി മധുസൂദനൻ നായർക്ക് വാൽമീകി പുരസ്‌കാരം സമ്മാനിച്ചു. വിദ്യാധരൻ മാസ്റ്ററെയും ചടങ്ങിൽ ആദരിച്ചു.
പരിപാടിയിൽ പ്രഫ.എം.കെ.സാനു, കവിപ്രഫ.കെ.മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു. കൂടാതെ മാർ അപ്രേം തിരുമേനി, വി.കെ. വിശ്വനാഥൻ, അക്കീരമൺ ഭട്ടതിരിപ്പാട്, അഡ്വ. സജി നാരായണൻ, തുടങ്ങിയവരും പരിപാടിയിൽ സംബന്ധിച്ചു. ഇതിന് പുറമെ രാമായണ പാരായണവും നൃത്തച്ചുവടുകളും വേദിക്ക് മാറ്റ് കൂട്ടിയിരുന്നു.
Comments