മുംബൈ: അമീർ ഖാന്റെ സിനിമയ്‌ക്ക് നേരെയുണ്ടായ ഉപരോധങ്ങളോടുള്ള ഇരട്ടതാപ്പിനെതിരെ വിമർശനവുമായി വിവേക് അഗ്നിഹോത്രി. വൻ താരങ്ങളേയും ചില ശക്തരായ സംഘത്തിന്റേയും സിനിമകളോട് കാണിക്കുന്ന സ്‌നേഹം എന്തുകൊണ്ട് മികച്ച ചെറിയ സിനിമകളോട് കാണിക്കുന്നില്ലെന്ന ചോദ്യമാണ് സംവിധായകനായ വിവേക് അഗ്നിഹോത്രി ചോദിക്കുന്നത്. അമീർ ഖാന്റെ സിനിമയ്‌ക്കായി കരീനാ കപൂർ നടത്തുന്ന സമൂഹമാദ്ധ്യമ ഇടപെടലുകളിലെ ആത്മാർത്ഥത തന്റെ സിനിമയോട് എന്തുകൊണ്ട് കാണിച്ചില്ലെന്നും അഗ്നിഹോത്രി ചോദിക്കുന്നു.
അമീർഖാന്റെ സിനിമയായ ലാൽ സിംഗ് ഛദ്ദയ്‌ക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ഉപരോധ ആഹ്വാനം വന്നപ്പോഴാണ് ബോളീവുഡ്ഡിലെ പ്രമുഖരെല്ലാം രംഗത്ത് വന്നിരിക്കുന്നത്. ഇതേ അനുഭവം തന്റെ ചിത്രമായ കശ്മീർ ഫയൽസിന് ഉണ്ടായപ്പോൾ ഒരു പ്രമുഖ നടനേയോ സംവിധായകരേയോ കണ്ടില്ലെന്നതാണ് അഗ്നിഹോത്രി ചൂണ്ടിക്കാട്ടുന്നത്.
”ട്വിറ്ററിലൂടെയാണ് വിവേക് അഗ്നിഹോത്രി ഹിന്ദി സിനിമാ ലോകത്തിലെ ഇരട്ടത്താപ്പുകളെ രൂക്ഷമായി വിമർശിക്കുന്നത്. തന്റെ ചിത്രമായ കശ്മീർ ഫയൽസിനെതിരെ കൂട്ടംചേർന്നുള്ള ആക്രമണമാണ് നടന്നത്. മികച്ച ഇതിവൃത്തമുള്ള ചെറു സിനിമകൾ വന്നാൽ അവ വെളിച്ചം കാണാതിരിക്കാൻ കടന്നാക്രമിക്കുന്ന വൻകിട നടന്മാരും അവരുടെ സംഘവുമാണ് ബോളിവുഡ്ഡിലുള്ളത്. ബോളിവുഡിലെ താരരാജാക്കന്മാരാണ് ഏത് ചിത്രം പുറത്തിറങ്ങണമെന്ന് പോലും തീരുമാനിക്കുന്നത്. മൾട്ടിപ്ലക്‌സുകളിവർ നിയന്ത്രിക്കുകയാണ്. ഇതിനിടെ 250 പാവപ്പെട്ട സിനിമാ പ്രവർത്തകരുടെ അധ്വാനം ആരും കാണുന്നില്ല.’
ഇന്ത്യയിലെ സാധാരണക്കാർ ബോളീവുഡ്ഡിലെ താര രാജാക്കന്മാരുടെ ധിക്കാരപരമായ, ഏകാധിപത്യ പ്രവണതയും, ഹിന്ദുഫോബിയയും തിരിച്ചറിയുമെന്നും അവരെ ബഹിഷ്‌ക്കരിക്കുന്ന കാലം എത്തുമെന്നും അഗ്നിഹോത്രി പറഞ്ഞു.
Comments