എറണാകുളം : ആലുവ എടത്തലയിൽ വിദ്യാർത്ഥിനി സ്‌കൂൾ ബസിൽ നിന്ന് തെറിച്ചു വീണ സംഭവത്തിൽ ഡ്രൈവർക്കും സ്‌കൂൾ അധികൃതർക്കും വീഴ്ചപറ്റിയെന്ന് റിപ്പോർട്ട്. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്യേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചു
മോട്ടർ വാഹന വകുപ്പിന്റെ പ്രാഥമിക അന്യേഷണത്തിലാണ് സ്‌കൂൾ മാനേജ് മെന്റിനും ഡ്രൈവർക്കും വീഴ്‌ച്ച പറ്റിയതായി കണ്ടെത്തിയത്. ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാനും വാഹനത്തിന്റെ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാനും മോട്ടർ വാഹന വകുപ്പ് ശുപാർശ ചെയ്തു. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വാഹനത്തിന്റെ ഡോർ അബദ്ധത്തിൽ തുറന്നു പോകുന്നത് തടയാനുള്ള സുരക്ഷ ഗ്ലാസ് ഷീൽഡ് നഷ്ടമായതായി പരിശോധനയിൽ കണ്ടെത്തി. സ്‌കൂളിലെ മറ്റ് ആറ് ബസുകൾക്കും സമാന തകരാറുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ഈ വാഹനങ്ങളിൽ സുരക്ഷ ഫീൽഡ് ഘടിപ്പിച്ചതിനു ശേഷം മാത്രമേ സർവ്വീസ് നടത്താൻ അനുമതിയുള്ളു. വാഹന പരിശോധനക്ക് ശേഷം വിദശമായ റിപ്പോർട്ട് പോലീസ് തയാറാക്കും. വിദ്യാഭ്യാസ വകുപ്പും പ്രാഥമിക അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിച്ചിട്ടുണ്ട്. ബസിൽ അനുവദനീയമായതിലധികം വിദ്യാർത്ഥികളെ കയറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ആലുവ അൽ ഹിന്ദ് സ്‌കൂളിൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ആലുവ സ്വദേശി യൂസഫിന്റെ മകൾ ഫൈസയാണ് അപകടത്തിൽ പെട്ടത്.
Comments