ഭോപ്പാൽ : ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം രാജ്യത്തെത്തിയ ചീറ്റപ്പുലികളെ ഭാരത മണ്ണിലേക്ക് തുറന്നുവിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. മദ്ധ്യപ്രദേശിലെ കുനോ നാഷണൽ പാർക്കിൽ എത്തിയാണ് അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിട്ടത്. എട്ട് ചീറ്റപ്പുലികൾ ഇനി ഇന്ത്യൻ മണ്ണിൽ വസിക്കും.
1952 ൽ രാജ്യത്ത് വംശനാശം സംഭവിച്ച ചീറ്റപ്പുലികളെ പ്രധാനമന്ത്രിയുടെ പിറന്നാൾ ദിനത്തിലാണ് ഇന്ത്യയിൽ എത്തിച്ചത് എന്നതും ശ്രദ്ധേയമാണ്. ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം രാജ്യത്ത് തിരിച്ചെത്തിയ അദ്ദേഹം ചീറ്റപ്പുലികളെ തുറന്നുവിടാൻ നേരിട്ടെത്തുകയായിരുന്നു. തുറന്നുവിട്ടശേഷം പുലികളുടെ ചിത്രങ്ങൾ പ്രധാനമന്ത്രി സ്വന്തം ക്യാമറയിൽ പകർത്തി. മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാനും ചടങ്ങിൽ പങ്കെടുത്തു.
ആഫ്രിക്കയിലെ നമീബിയയിൽ നിന്നുള്ള ചീറ്റപ്പുലികളെയാണ് ഇന്ന് രാജ്യത്തെത്തിച്ചത്. വിമാനമേറി വന്ന എട്ട് പുലികൾക്ക് ചെറിയ ക്ഷീണമുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെടാനും സമയമെടുക്കും.
















Comments