ടെഹ്‌റാൻ: ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ ഇറാനിൽ മഹ്‌സ അമീനിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. യുവതിയുടെ മരണത്തിന് കാരണക്കാരയായവരെ പിടികൂടാത്തതും പ്രാകൃത നിയമങ്ങൾ അടിച്ചേൽപ്പക്കുന്നതുമാണ് വനിതകളെ തെരുവിലിറക്കുന്നത്.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ഒരു യുവതി നടുറോഡിലൂടെ ഓടി നടന്ന് മുടി വെട്ടുന്നതിന്റെ വീഡിയോ ഇപ്പോൾ വൈറലാവുകയാണ്. തെരുവിൽ യുവതി പ്രതിഷേധിക്കുന്നത് ശ്രദ്ധയിൽപ്പെട്ട ആളുകൾ പ്രത്യേക താളത്തിൽ ഹോൺ മുഴക്കി പിന്തുണയ്‌ക്കുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
കഴിഞ്ഞ ദിവസം ഒരു സംഘം വനിതകൾ ചേർന്ന് നടത്തിയ ഹിജാബ് വിരുദ്ധപോരാട്ടം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൊതുസ്ഥലങ്ങളിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമാണ് അവർ പ്രതിഷേധിച്ചത്.ടെഹ്‌റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികളും തെരുവിലിറങ്ങിയിട്ടുണ്ട്. നിരവധി സ്ത്രീകൾ നിരത്തിലിറങ്ങിയതോടെ സുരക്ഷാ ഉദ്യോഗസ്ഥർ ഇവർക്കെതിരെ വെടിയുതിർത്തിർത്തെങ്കിലും തളരാതെ പ്രതിഷേധം തുടരുകയായിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് 22 വയസുകാരിയായ അഹ്സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തത്. മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദ്രത്തിലെത്തിച്ച് ക്രൂരമർദ്ദനത്തിന് ഇരയാക്കുകയുമായിരുന്നു.യുവതിയുടെ സഹോദരനെയും സംഘം ക്രൂരമായി ആക്രമിച്ചിരുന്നു.
















Comments