ഷീ ഭരണത്തിന് അന്ത്യമോ ; ബീജിംഗിലേക്ക് ഇരച്ചെത്തി ലിബറേഷൻ ആർമി; ഷീ ജിൻ പിംഗ് വീട്ടുതടങ്കലിൽ ?- Chinese President, Xi Jinping, China
Monday, July 14 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News World

ഷീ ഭരണത്തിന് അന്ത്യമോ ; ബീജിംഗിലേക്ക് ഇരച്ചെത്തി ലിബറേഷൻ ആർമി; ഷീ ജിൻ പിംഗ് വീട്ടുതടങ്കലിൽ ?- Chinese President, Xi Jinping, China

Janam Web Desk by Janam Web Desk
Sep 24, 2022, 05:46 pm IST
FacebookTwitterWhatsAppTelegram

ബെയ്ജിംഗ്: ചൈനയിൽ വലിയ അട്ടിമറി നടക്കുന്നതായുള്ള വാർത്തകളാണ് പുറത്തു വരുന്നത്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിം​ഗും കമ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് ചൈനീസ് പ്രസിഡന്റിനെ സൈന്യം വീട്ടു തടങ്കലിലാക്കി എന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ഇത് സംബന്ധിച്ച് ഔദ്യോ​ഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ലെങ്കിലും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും ചൈനീസ് പ്രസിഡന്റ് തടങ്കിലാക്കപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വാർത്തകൾ പ്രചരിക്കുന്നുണ്ട്. സമർഖണ്ഡിൽ ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ യോഗത്തിൽ പങ്കെടുത്ത് സെപ്റ്റംബർ 16-ന് തിരിച്ചെത്തിയ ഷീ ജിൻപിംഗിനെ സൈന്യത്തിന്റെ ചുമതലയിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടി നീക്കിയെന്നും തുടർന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്നുമാണ് പ്രചരിക്കുന്ന വാർത്തകൾ.

കമ്മ്യൂണിസ്റ്റ് പാർട്ടി പുനഃസംഘടന നടക്കാൻ ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ പ്രസിഡന്റ് ഷീ ജിൻപിം​ഗിന്റെ ചില രാഷ്‌ട്രീയ നീക്കങ്ങളും നിലപാടുകളും കമ്യൂണിസ്റ്റ് പാർട്ടിയെ ചൊടിപ്പിച്ചിരുന്നു. ഒക്‌ടോബർ 16-ന് ബീജിംഗിൽ ചേരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ സമ്മേളനത്തിൽ അടുത്ത അഞ്ച് വർഷത്തേക്കുള്ള പാർട്ടിയുടെ നേതൃനിരയെ തീരുമാനിക്കും. അതേസമയം, മൂന്നാം തവണയും ഷീ ജിൻപിം​ഗ് അധികാരത്തിലെത്തുമെന്ന് വാർത്തകളും വന്നിരുന്നു. എന്നാൽ, പാർട്ടിയിലെ ചില ഉന്നത ഉദ്യോ​ഗസ്ഥർക്ക് തന്റെ അധികാരം ഉപയോ​ഗിച്ച് ഷി ജിൻപിം​ഗ് ശിക്ഷ വിധിച്ചതോടെ കമ്യൂണിസ്റ്റ് പാർട്ടി അദ്ദേ​ഹവുമായി ഇട‍ഞ്ഞുവെന്നാണ് വിലയിരുത്തപ്പെടുന്നത്. പാർട്ടിയ്‌ക്ക് മേൽ അധികാരം നേടിയെടുക്കാനും പാർട്ടിയുടെ ഏക നേതാവായി സ്വയം ഉയർത്തപ്പെടാനും വേണ്ടിയുള്ള ശ്രമമാണ് ഷീ ജിൻപിം​​ഗ് നടത്തിയെതെന്ന് വിമർശനം ഉയർന്നു.

ദശലക്ഷക്കണക്കിന് കൈക്കൂലി വാങ്ങി, ഓഹരി വിപണിയിൽ കൃത്രിമം കാട്ടി, അനധികൃതമായി ആയുധങ്ങൾ കൈവശം വെച്ചു എന്നിങ്ങനെയുള്ള കുറ്റങ്ങൾ ആരോപിച്ച് മുൻ പൊതുസുരക്ഷാ മന്ത്രി സൺ ലിജുനെ പാർട്ടിയിൽ നിന്ന് പുറത്താക്കുകയും വധ ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. പിന്നാലെ വധശിക്ഷയിൽ ഇളവു വരുത്തി ജീവപര്യന്തമാക്കി മാറ്റി. ഇദ്ദേഹത്തെ കൂടാതെ, മുൻ നീതിന്യായ മന്ത്രി ഫു ഷെങ്‌ഹുവ, ജിയാങ്‌സുവിലെ മുതിർന്ന ഉദ്യോഗസ്ഥനായിരുന്ന വാങ് ലൈക്ക്, മൂന്ന് പോലീസ് മേധാവികൾക്കും തടവ് ശിക്ഷ ലഭിച്ചു. പാർട്ടിയുടെ നയങ്ങളെക്കുറിച്ച് അടിസ്ഥാനരഹിതമായ വിമർശനങ്ങൾ ഉയർത്തിയെന്നും രാഷ്‌ട്രീയ കിംവദന്തികൾ പ്രചരിപ്പിച്ചുവെന്നും ഇവർക്കെതിരെ ആരോപിച്ചു.

അതേസമയം, രാജ്യത്തെ ബാധിച്ച സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിലും കൊറോണ പ്രതിസന്ധി ഫലപ്രദമായി കൈകാര്യം ചെയ്യുന്നതിലും പ്രസിഡന്റ് ഷീ ജിൻപിം​ഗ് പരാജയപ്പെട്ടുവെന്ന ആരോപണം ജനങ്ങൾക്കിടയിൽ നിന്നും പാർട്ടിക്കുള്ളിൽ നിന്നും ശക്തമായിരുന്നു. ഫലപ്രദമായ പരിഹാരം കണ്ടെത്താതെ രാജ്യത്ത് നടപ്പാക്കിയ കർശനമായ കൊറോണ ലോക്ക്ഡൗൺ മൂലം ജനങ്ങൾ ദുരിതത്തിലായി. ജനങ്ങളുടെ ശക്തമായ എതിർപ്പ് ഉയർന്നതോടെ ഷീ ജിൻപിംഗ് പദവി ഒഴിയുമെന്ന് കിംവദന്തികൾ വന്നിരുന്നു. ഇപ്പോൾ, തന്റെ കുറ്റങ്ങളെല്ലാം മറയ്‌ക്കുന്നതിനും അടുത്ത അഞ്ച് വർഷത്തേയ്‌ക്കുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തെ തീരുമാനിക്കാനുള്ള സമ്മേളനത്തിന് മുന്നോടിയായി അധികാരം വീണ്ടും നിലനിർത്തുന്നതിന് വേണ്ടിയുമാണ് പാർട്ടിയിലെ ചില ഉന്നത ഉദ്യോ​ഗസ്ഥർക്കെതിരെ ഷീ ജിൻപിംഗ് ശിക്ഷ നടപടി സ്വീകരിച്ചിരിക്കുന്നതെന്നാണ് ആരോപണം. പാർട്ടിയിലെ ഉന്നത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും ശിക്ഷ വിധിക്കുകയും ചെയ്യുന്നതിലൂടെ താൻ ആദർശവാനായ ഒരു ഭരണാധികാരിയാണെന്ന് പാർട്ടി അണികളെ ബോധ്യപ്പെടുത്താനും അതിലൂടെ അധികാരം നിലനിർത്താനുമാണ് ഷീ ജിൻപിംഗ് ശ്രമിച്ചത്.

എന്തായാലും, ഷീ ജിൻപിം​ഗും പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്ന വാർത്തകൾ പ്രചരിക്കുന്നതോടെ വലിയ ചർച്ചകൾക്കാണ് വഴി തുറന്നിരിക്കുന്നത്. പ്രസിഡന്റ് ഷീ ജിൻപിം​ഗിനെതിരെ കമ്യൂണിസ്റ്റ് പാർട്ടി കടുത്ത നിലപാടാണ് എടുക്കുമോ എന്നും ഷീ ജിൻപിം​ഗിന്റെ അനുകൂലികൾ ആ നടപടികൾക്കെതിരെ എങ്ങനെ പ്രതികരിക്കും എന്നുമാണ് ജനങ്ങൾ നോക്കുന്നത്. പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) ഷീ ജിൻപിം​ഗിനെ വീട്ടു തടങ്കലിലാക്കി എന്ന വാർത്തകൾ ശരി വെയ്‌ക്കുന്ന തരത്തിലുള്ള ദൃശ്യങ്ങൾ സമൂമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചൈനയിലെ ഏതാണ്ട് 60% വിമാന സർവ്വീസുകളും യാതൊരു വിശദീകരണവും നൽകാതെ നിർത്തി വെച്ചിരിക്കുന്നു എന്നുമാണ് സൂചനകൾ. ഇതെല്ലാം സൂചിപ്പിക്കുന്നത് ചൈനയിൽ വലിയ അട്ടിമറി പുകയുന്നു എന്നാണ്.

Tags: Chinaxi jinpingChinese presidentHouse Arrest
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

അഭിമാനം, ആകാംക്ഷ; ആക്സിയം-4 ദൗത്യം, വിജയകരമായി പൂർത്തിയാക്കിയത് 60-ലധികം പരീക്ഷണങ്ങൾ; ശുഭാംഷുവിനെ കാത്ത് കുടുംബവും ഭാരതവും

ബംഗ്ലാദേശിൽ ഹിന്ദു വ്യപാരിയെ കോൺക്രീറ്റ് സ്ലാബ്‌ കൊണ്ട് ഇടിച്ച് കൊന്നു; മൃതദേഹത്തിന് പുറത്ത് കയറി നൃത്തം ചെയ്ത് അക്രമികൾ; പ്രതിഷേധം

8 ഖാലിസ്ഥാനി ഭീകരരെ അറസ്റ്റ് ചെയ്ത് FBI; ഇന്ത്യയുടെ ‘Most Wanted’ ഭീകരൻ പവിത്തർ സിംഗ് ബടാലയും കസ്റ്റഡിയിൽ

“ഇന്ത്യക്കെതിരെ ആണവായുധങ്ങൾ ഉപയോ​ഗിച്ചിട്ടില്ല, അസിം മുനീർ പ്രസിഡന്റാകുമെന്നത് അഭ്യൂഹം മാത്രം” : അവകാശവാദങ്ങളുമായി ഷെ​ഹ്ബാസ് ഷെരീഫ്

ശരീരത്തിനകത്ത് പ്രാണികൾ, അവയവങ്ങൾ കറുത്തു, മസ്തിഷ്കം പൂർണമായും അഴുകിയ നിലയിൽ; പാക് നടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട്

ആത്മീയതനേടി യാത്ര, ​2 പെൺമക്കളുമായി ഗുഹയിൽ താമസം; കർണാടകയിലെ ഉൾവനത്തിൽ നിന്നും റഷ്യൻ യുവതിയെയും മക്കളെയും കണ്ടെത്തി

Latest News

പൊലീസ് ഉന്നതൻ ശബരിമലയിലേക്ക് ട്രാക്ടർ യാത്ര നടത്തിയെന്ന വാർത്ത; സ്പെഷ്യൽ കമ്മീഷണർ പ്രാഥമിക അന്വേഷണം തുടങ്ങി

വിണ്ണിൽ നിന്ന് മണ്ണിലേക്ക്; ശുഭാംശുവും സംഘവും ലക്ഷ്യം കണ്ട് മടങ്ങുന്നു, ബഹിരാകാശനിലയത്തിൽ നിന്നും പേടകം വേർപെട്ടു

എപിജെ അബ്ദുൾ കലാമിന്റെ പത്താം ചരമവാർഷികം; ‘കലാം കോ സലാം’ ക്യാമ്പയിനുമായി ബിജെപി; ജൂലൈ 27 ന് തുടക്കം

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

അനുവാദമില്ലാതെ ​ഗാനം ഉപയോ​ഗിച്ചു, സിനിമ വിലക്കണം; ഇളയരാജയുടെ ആവശ്യം തള്ളി മദ്രാസ് ഹൈക്കോടതി

ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; മുതിർന്ന കുട്ടികളുടെ പീഡനം സഹിക്കാനാവുന്നില്ലെന്ന് പരാതി

വിവാഹസൽക്കാരത്തിനിടെ സംഘർഷം; ചിക്കൻകറി ചോദിച്ചതിന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി

ഹരിയാനക്കും ഗോവയ്‌ക്കും പുതിയ ഗവർണർമാർ; ലഡാക്കിന്റെ ചുമതല മുൻ ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies