ജയിലിൽ ദുർഗാ പൂജ നടത്താൻ സമരം ചെയ്ത സ്വാതന്ത്ര്യ പോരാളി; മരണം വരെ കയ്യിലുണ്ടായിരുന്നത് ജപമാലയും ഭഗവദ് ഗീതയും; നേതാജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായം
Saturday, November 8 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ജയിലിൽ ദുർഗാ പൂജ നടത്താൻ സമരം ചെയ്ത സ്വാതന്ത്ര്യ പോരാളി; മരണം വരെ കയ്യിലുണ്ടായിരുന്നത് ജപമാലയും ഭഗവദ് ഗീതയും; നേതാജിയുടെ ജീവിതത്തിലെ അറിയപ്പെടാത്ത അദ്ധ്യായം

Durga Puja was the most important thing for Netaji Subhash, no matter where in the world

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2022, 09:04 pm IST
FacebookTwitterWhatsAppTelegram

നവരാത്രിക്കാലത്ത് മനസ് നിറഞ്ഞ് ശക്തിസ്വരൂപിണിയായ ദുർഗയെ ആരാധിക്കുകയാണ് ഭക്തർ. വ്രതം അനുഷ്ഠിച്ചും ദേവീ പൂജ ചെയ്തും വിശ്വാസികൾ തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ ആഘോഷിക്കുകയാണ്. സിംഹവാഹിനിയായ ദുർഗയെ ആരാധിക്കുന്നത് നിഷേധിച്ച ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ ധീരദേശാഭിമാനി നേതാജിയെന്ന സുഭാഷ് ചന്ദ്രബോസിന്റെ പോരാട്ട കഥയും ഈ നാളുകളിൽ നാം ഓർത്തെടുക്കേണ്ടതുണ്ട്.

നന്നേ ചെറുപ്പത്തിലേ  ദേശീയവാദിയും ആദിപരാശക്തിയുടെ കടുത്ത വിശ്വാസിയുമായിരുന്നു നേതാജി. ബ്രിട്ടീഷുകാർക്കെതിരെ പോരാടാൻ ഇറങ്ങിത്തിരിച്ചപ്പോഴും അദ്ദേഹം എന്നും തികഞ്ഞ ദുർഗാ ഭക്തനായി തുടർന്നു. രാഷ്‌ട്രീയ തടവുകാരനായി ബർമ്മയിലെത്തിയപ്പോഴാണ് ദുർഗാ പൂജ നടത്താനായി അദ്ദേഹം ശബ്ദമുയർത്തിയത്. 1925 ലാണ് അത്. ദുർഗാ പൂജ, ജയിലിൽ നടത്താനായി അദ്ദേഹം നടത്തിയ ഓരോ ചുവടുകളും കുടുംബത്തെ അദ്ദേഹം കത്തുകളിലൂടെ അറിയിച്ചിരുന്നു. ഭാര്യയ്‌ക്കും അമ്മയ്‌ക്കും അയച്ച കത്തുകളിൽ ദുർഗാ പൂജ നടത്താനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം വ്യക്തമായിരുന്നു.

1925 ൽ ജയിലിൽ ദുർഗാഷ്ടമി ആഘോഷിക്കാൻ നേതാജിയും കൂട്ടരും തീരുമാനിക്കുകയുണ്ടായി. ഇതിനായി 800 രൂപയോളം ചെലവ് വരുമെന്ന് അവർ കണക്കുകൂട്ടി. ഇതിനായി വിശ്വാസികളായ തടവുകാരിൽ നിന്നും അവർ 140 രൂപയോളം പിരിച്ചു. ബാക്കി വരുന്ന 660 രൂപ ഗവൺമെന്റിൽ നിന്നും ഗ്രാന്റായി നേതാജി ആവശ്യപ്പെട്ടു.

ക്രിസ്ത്യാനികളായ തടവുകാർക്ക് അവരുടെ മതപരമായ ചടങ്ങുകൾ നടത്തുന്നതിന് സർക്കാർ 1200 രൂപ നൽകുമ്പോൾ ഹിന്ദു മത വിശ്വാസികൾക്ക് എന്തുകൊണ്ട് നൽകിക്കൂടാ എന്നായിരുന്നു നേതാജിയുടെ ചോദ്യം. എന്നാൽ തുക നൽകാൻ ബ്രിട്ടീഷുകാർ തയ്യാറായിരുന്നില്ല. 660 രൂപ നൽകിയാൽ ആ തുക തടവുകാരുടെ അലവൻസിൽ നിന്ന് കുറയ്‌ക്കുമെന്നായിരുന്നു ബ്രിട്ടീഷുകാർ അറിയിച്ചത്.

1925 സെപ്തംബർ 11-ന് നേതാജി തന്റെ ഭാര്യാസഹോദരി വിഭാവതിക്ക് അയച്ച കത്തിൽ ബ്രിട്ടീഷുകാരുമായുള്ള ഈ തർക്കത്തെ കുറിച്ച് പരാമർശിക്കുന്നുണ്ട്. ”ദുർഗാ പൂജയ്‌ക്കുള്ള ഒരുക്കങ്ങൾ ഇവിടെ നടക്കുന്നുണ്ട്. ദേവിയെ പൂജിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എന്നാൽ ചെലവിന്റെ കാര്യത്തിൽ ഉദ്യോഗസ്ഥരുമായി തർക്കമാണ് നടക്കുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് കാണാം. പൂജാ വസ്ത്രങ്ങൾ ഇവിടെ അയക്കാൻ മറക്കരുതെന്ന് അദ്ദേഹം കുറിച്ചു.

പൂജയ്‌ക്ക് പണം നൽകാത്ത ബ്രിട്ടീഷുകാരുടെ ഇരട്ടത്താപ്പിനെതിരെ പോരാടാൻ തന്നെ നേതാജി തീരുമാനിച്ചു. അതിനായി അദ്ദേഹം നിരാഹാര സത്യാഗ്രഹമിരുന്നു. ദേവീപൂജയ്‌ക്കായി നേതാജിയ്‌ക്കൊപ്പം തടവുകാരും നിരാഹാരമിരുന്നു.ദുർഗയുടെ പരമഭക്തനായ നേതാജിയെയും കൂട്ടരെയും പിന്തിരിപ്പിക്കാനാവില്ലെന്ന് മനസിലായ ബ്രിട്ടീഷുകാർ ഒടുവിൽ തോൽവി സമ്മതിച്ചു. ഓരോ തടവുകാർക്കും 30 രൂപ ഗ്രാന്റായി അനുവദിച്ചു. പിന്നാലെ നേതാജിയും കൂട്ടരും ജയിലിൽ നവരാത്രി ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

1925 സെപ്തംബർ 25 ന് അമ്മ ബസന്തിയ്‌ക്ക് എഴുതിയ കത്തിൽ നേതാജി ഇങ്ങനെ കുറിച്ചു. ഇന്ന് മഹാഷ്ടമിയാണ്, ഈ വർഷം ഞങ്ങൾ ഇവിടെ ദുർഗയെ ആരാധിക്കും.ദുർഗാ മാതാവ് ഞങ്ങളെ മറന്നിട്ടുണ്ടാകില്ല. അതുകൊണ്ടാകാം ജയിലറയ്‌ക്കുള്ളിലും ദുർഗയെ ആരാധിക്കാൻ തങ്ങൾക്ക് അവസരം ലഭിച്ചത്. ജയിലിന്റെ ഇരുണ്ടതും നിർജ്ജീവുമായ അന്തരീക്ഷത്തെ ആരാധനയുടെ ഭക്തിസാന്ദ്രവും പ്രസന്നവുമായ ശോഭ ഇല്ലാതാക്കുന്നുണ്ട്. ഇത് എത്രനാൾ തുടരുമെന്ന് എനിക്കറിയില്ല. പക്ഷേ, വർഷത്തിലൊരിക്കലെങ്കിലും ദുർഗാ മാതാവ് ഇങ്ങനെ വന്നുകൊണ്ടിരുന്നാൽ ജയിൽവാസം അത്ര ദുഷ്‌കരമാവില്ലെന്നാണ് കരുതുന്നത്.

ബർമ്മയിലെ ജയലിൽ മാത്രമല്ല, മ്യാൻമറിലെ മണ്ഡേല ജയിലിൽ വെച്ചും അദ്ദേഹം ദുർഗാ പൂജ നടത്താന് ബ്രിട്ടീഷുകാരോട് പോരാടി. ദുർഗാ പൂജ നടത്തുന്നതിനായി അദ്ദേഹം ബംഗാൾ സെക്രട്ടറിയ്‌ക്ക് വരെ കത്തയച്ചിരുന്നു. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചടങ്ങുകൾക്കായി ഒരുക്കങ്ങൾ മുൻകൂട്ടി ചെയ്യേണ്ടതുണ്ട്..അതുകൊണ്ട് അതിന്റെ ഫണ്ട് സർക്കാർ അനുവദിക്കണം. ഇതിനായി ബംഗാളിൽ നിന്നും ഒരു പൂജാരിയെയും കൊണ്ടുവരേണ്ടി വരും. ഇതിനായി ബംഗാളിൽ നിന്ന് പുരോഹിതരെ യഥാസമയം അയക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം.

അങ്ങനെ ദേശത്തിന് വേണ്ടി പോരാടുമ്പോഴും സ്വന്തം മതത്തെയും വിശ്വാസത്തെയും എന്നും മുറുകെ പിടിച്ച വ്യക്തിത്വമായിരുന്നു സുഭാഷ് ചന്ദ്രബോസ് എന്ന ധീരദേശാഭിമാനിയുടേത്.

Tags: SpecialDurga Puja
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

“ആർജെ‍ഡിയുടെ പ്രകടനപത്രികയിൽ കോൺ​ഗ്രസിന് പോലും വിശ്വാസമില്ല; അതിലുള്ളത് മുഴുവൻ നുണകളും പൊള്ളയായ വാ​ഗ്ദാനങ്ങളും മാത്രം”: ആഞ്ഞടിച്ച് പ്രധാനമന്ത്രി

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

Latest News

“സ്ത്രീവിരുദ്ധത പ്രകടിപ്പിച്ച വ്യക്തിയോടൊപ്പം വേദി പങ്കിടില്ല”; രാഹുൽ മാങ്കൂട്ടത്തിൽ പങ്കെടുത്ത പരിപാടിയിൽ നിന്ന് ബിജെപി കൗൺസിലര്‍ ഇറങ്ങിപ്പോയി

“മന്ത്രിസഭാ തീരുമാനം അട്ടിമറിച്ച ധനമന്ത്രി രാജിവയ്‌ക്കണം”: എൻ.ജി. ഒ. സംഘ്

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies