ശ്രീനഗര്‍: ആഭ്യന്തര മന്ത്രി അമിത്ഷാ കശ്മീർ സന്ദർശിക്കുന്ന വേളയിൽ തന്നെ വീട്ടു തടങ്കലിലാക്കി എന്ന വാദവുമായി പിഡിപി പ്രസിഡന്‍റ് മെഹ്ബൂബ മുഫ്തി. അകത്തു നിന്നും അടച്ചുപൂട്ടിയ ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് ആരോപണവുമായി മെഹ്ബൂബ മുഫ്തി രംഗത്തു വന്നിരിക്കുന്നത്. ‘കാര്യങ്ങളെല്ലാം പ്രശ്നമില്ലാതെ മുന്നോട്ട് പോകുന്നു എന്ന് വരുത്താന്‍ ആഭ്യന്തരമന്ത്രി കശ്മീരില്‍ ചുറ്റുമ്പോൾ, തന്‍റെ ജോലിക്കാരന്‍റെ വിവാഹത്തിന് പോകണമെന്ന ലളിതമായ ആഗ്രഹം പ്രകടിപ്പിച്ചതിന് തന്നെ വീട്ട് തടങ്കലില്‍ ആക്കിയിരിക്കുകയാണ്’ എന്നാണ് ട്വിറ്ററിൽ മെഹ്ബൂബ മുഫ്തി കുറിച്ചത്.
While HM is going around Kashmir beating drums of normalcy,I am under house arrest for simply wanting to visit Pattan for a worker’s wedding.If an ex CM’s fundamental rights can be suspended so easily, one cant even imagine the plight of a commoner.@AmitShah @manojsinha_ pic.twitter.com/5dYSfk8j1f
— Mehbooba Mufti (@MehboobaMufti) October 5, 2022
ആരോപണം ശരിയാണെന്ന് വരുത്തി തീർക്കുന്നതിനായി ഗേറ്റിന്റെ ചിത്രം മെഹ്ബൂബ മുഫ്തി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അകത്തു നിന്നും താഴിട്ട് പൂട്ടിയിട്ടാണോ വീട്ടുതടങ്കലിൽ ആക്കിയെന്ന കള്ളത്തരം പ്രചരിപ്പിക്കുന്നതെന്ന് ഗേറ്റിന്റെ പുറത്തു നിന്നുള്ള ചിത്രം പങ്കുവെച്ചു കൊണ്ട് ജനങ്ങൾ പരിഹസിച്ചു. സമൂഹമാദ്ധ്യമങ്ങളിൽ മെഹ്ബൂബ മുഫ്തിയ്‌ക്കെതിരെ വിമർശനങ്ങൾ ഉയരുകയാണ്. പട്ടണത്തിലേയ്തക്കുള്ള ഒരു യാത്രയ്‌ക്കും നിയന്ത്രണമില്ലെന്നും തെറ്റായ പ്രചരണമാണ് നടക്കുന്നതെന്നും ശ്രീനഗർ പോലീസ് വ്യക്തമാക്കി. പുറത്തു നിന്നുമുള്ള ഗേറ്റിന്റെ ചിത്രം പങ്കുവെച്ചു കൊണ്ടാണ് മെഹ്ബൂബ മുഫ്തിയുടെ കള്ള പ്രചരണങ്ങൾ പോലീസ് പൊളിച്ചെടുത്തത്.
It is clarified that no restriction of any kind travel to pattan, travel to pattan was at 1 pm as intimated to us. The picture tweeted by her is of inside of the gate with own lock of residents who stay in the bunglow. There is no lock or any restrictions. She is free to travel. https://t.co/YMccUwDSh4 pic.twitter.com/kG5Luhj7Bm
— Srinagar Police (@SrinagarPolice) October 5, 2022
















Comments