മലപ്പുറം : കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. മലപ്പുറം തിരൂരിലാണ് സംഭവം. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റേയും ആമിനയുടേയും മകൻ മുഹമ്മദ് അഷ്മിൽ (11), കെട്ടിയോട്ട് വളപ്പിൽ സിദ്ദിഖിന്റെയും സാബിറയുടേയും മകൻ അജ്‌നാസ് (12) എന്നിവരാണ് മരിച്ചത്.
അയൽവാസികളും കൂട്ടുകാരുമായി കുളിക്കാൻ ഇറങ്ങിയതായിരുന്നു ഇരുവരും. കനാലിൽ കുളിക്കുന്നതിനിടെ നിറമരുതൂർ കാളാട് ഭാഗത്ത് വെച്ച് കുട്ടികൾ മുങ്ങിത്താഴ്ന്നു. വിവരം അറിഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടികളെ കരയ്‌ക്കെത്തിച്ചത്. അപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. മൃതദേഹം തിരൂർ ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Comments