റായ്പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും അമ്മയെക്കുറിച്ചും അപകീർത്തികരമായ പരാമശം നടത്തിയതിൽ അപലപിച്ച് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഭൂപേഷ് ഭാഗേൽ. ആംആദ്മി ഗുജറാത്ത് അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ
ആണ് അപകീർത്തികരമായ പരാമർശം നടത്തിയത്. സംഭവത്തിൽ ബിജെപി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗേലും അപലപിച്ചത്. ആം ആദ്മി പാർട്ടി ബിജെപിയെയും കേൺഗ്രസിനെയും നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്‌ട്രീയവുമായി ബന്ധവുമില്ലാത്ത പ്രധാനമന്ത്രിയുടെ അമ്മയെക്കുറിച്ച് ഇറ്റാലിയ ജാതീയമായ പരാമർശങ്ങൾ നടത്തിയെന്നും അദ്ദേഹം പറഞ്ഞു. 100 വയസ്സുള്ള ഒരാളെ അപകീർത്തിപ്പെടുത്തിയത് വളരെ മോശമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ ഫലം ഇറ്റാലിയ അല്ല, പാർട്ടിയാകും അറിയുകയെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിയിലാണ് ആംആദ്മി അദ്ധ്യക്ഷൻ അപകീർത്തിപ്പെടുത്തിയത്. ഇതിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. നേരത്തെ ഇറ്റാലിയൻ വനിത പ്രധാനമന്ത്രിയെ അധിക്ഷേപിച്ചിരുന്നു. ഇപ്പോൾ ഇറ്റാലിയയും അദ്ദേഹത്തെ അധിക്ഷേപിച്ചു. അദ്ദേഹം ആരുടെയും പേര് പരാമർശിച്ചില്ലെങ്കിലും ഇറ്റലിയിൽ ജനിച്ച കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും ആം ആദ്മി പാർട്ടിയുടെ ഗുജറാത്ത് യൂണിറ്റ് തലവൻ ഗോപാൽ ഇറ്റാലിയയെയുമാണ് ലക്ഷ്യം വെച്ചതെന്ന് വ്യക്തമാണ്.
Comments