മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്‌ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 08:44 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാൾ എത്തിയത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഇതിന് പിറകിൽ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചികിത്സയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.

ചില സ്ഥാപനങ്ങൾ തകർക്കാനും കൂട്ടക്കുരുതി നടത്താനും ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച സാമാഗ്രികൾ പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പ്രതികൾ മറ്റെന്തൊക്കെ വാങ്ങി എന്ന് കണ്ടെത്തുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് പോലീസ് വിശദാംശങ്ങൾ ശേഖരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ട്. നിലവിൽ അഞ്ച് പ്രതികൾ കോയമ്പത്തൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെയാണ് ഇന്ന് എൻഐഎ ചോദ്യം ചെയ്യുക. പ്രതികളിൽ നാല് പേർ ചേർന്നാണ് മുബിന്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കാറിലേക്ക് മാറ്റിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പിടിയിലായ മുബിന്റെ അടുത്ത സുഹൃത്തും, ഏറ്റവും കൂടുതൽ സഹായിച്ച അഫ്‌സർ ഖാനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. ഈ പ്രതിയെ കൂടി എൻഐഎ ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും ഇയാളെ കൂടി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനേഷണ സംഘം. അഫ്‌സറാണ് ഓൺലൈനിലൂടെ സാധനം വാങ്ങാൻ സഹായം ചെയ്‌തെന്നാണ് നിഗമനം. എവിടെ നിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത് , വിദേശ ബന്ധങ്ങളുണ്ടോയെന്നുള്ള കാര്യവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്‌ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്‌ഫോടക സാമഗ്രികൾ ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം.

പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധമുള്ളതായും കേരളത്തിൽ പല വേരുകളുള്ളതായും കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകൾക്കൊടുവിലാണ് എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തീരുമാനിച്ചത്.

Tags: TRATMENTCoimbatore blast
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

ഫ്ലാറ്റിലെ ലഹരി ഉപയോഗം സമീർ താഹിറിന്റെ സമ്മതത്തോടെ; ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും പ്രതികളായ കഞ്ചാവ് കേസ്; എക്സൈസ് കുറ്റപത്രം സമർപ്പിച്ചു

CPM ഭരണസമിതി 100 കോടി തട്ടിയെന്ന് ആരോപണം: നേമം സഹകരണ ബാങ്കിൽ ഇഡി റെയ്ഡ്: പണം നഷ്ടപ്പെട്ടത് 250ഓളം നിക്ഷേപകർക്ക്

കെഎസ്ആർടിസി ബസിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; എസ്ഡിപിഐ നേതാവ് അറസ്റ്റില്‍

ഭാരമെത്രയെന്ന് വൃത്തിക്കെട്ട ചിരിയോടെ യൂട്യൂബറുടെ ചോദ്യം; ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് കരുതരുത്; ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies