മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്‌ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 08:44 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാൾ എത്തിയത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഇതിന് പിറകിൽ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചികിത്സയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.

ചില സ്ഥാപനങ്ങൾ തകർക്കാനും കൂട്ടക്കുരുതി നടത്താനും ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച സാമാഗ്രികൾ പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പ്രതികൾ മറ്റെന്തൊക്കെ വാങ്ങി എന്ന് കണ്ടെത്തുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് പോലീസ് വിശദാംശങ്ങൾ ശേഖരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ട്. നിലവിൽ അഞ്ച് പ്രതികൾ കോയമ്പത്തൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെയാണ് ഇന്ന് എൻഐഎ ചോദ്യം ചെയ്യുക. പ്രതികളിൽ നാല് പേർ ചേർന്നാണ് മുബിന്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കാറിലേക്ക് മാറ്റിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പിടിയിലായ മുബിന്റെ അടുത്ത സുഹൃത്തും, ഏറ്റവും കൂടുതൽ സഹായിച്ച അഫ്‌സർ ഖാനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. ഈ പ്രതിയെ കൂടി എൻഐഎ ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും ഇയാളെ കൂടി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനേഷണ സംഘം. അഫ്‌സറാണ് ഓൺലൈനിലൂടെ സാധനം വാങ്ങാൻ സഹായം ചെയ്‌തെന്നാണ് നിഗമനം. എവിടെ നിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത് , വിദേശ ബന്ധങ്ങളുണ്ടോയെന്നുള്ള കാര്യവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്‌ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്‌ഫോടക സാമഗ്രികൾ ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം.

പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധമുള്ളതായും കേരളത്തിൽ പല വേരുകളുള്ളതായും കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകൾക്കൊടുവിലാണ് എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തീരുമാനിച്ചത്.

Tags: TRATMENTCoimbatore blast
ShareTweetSendShare

More News from this section

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

Latest News

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies