മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുബീൻ നിരവധി തവണ കേരളത്തിലെത്തിയെന്ന് സ്ഥിരീകരണം; ചികിത്സയ്‌ക്കെന്ന പേരിൽ സംസ്ഥാനത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയതായും സംശയം; അന്വേഷണം ശക്തമാക്കി പോലീസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 28, 2022, 08:44 am IST
FacebookTwitterWhatsAppTelegram

ചെന്നൈ: കോയമ്പത്തൂർ ഉക്കടം ക്ഷേത്രത്തിന് മുൻപിലെ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീൻ പല തവണ കേരളത്തിലെത്തിയതായി സ്ഥിരീകരിച്ചു. ഇയാൾ എത്തിയത് ചികിത്സയ്‌ക്ക് വേണ്ടിയാണെന്ന് സിറ്റി പോലീസ് കമ്മീഷണർ വി. ബാലകൃഷ്ണൻ വ്യക്തമാക്കി. എന്നാൽ ഇതിന് പിറകിൽ ആരെങ്കിലുമുണ്ടോയെന്നും പരിശോധിക്കുന്നതായും അദ്ദേഹം അറിയിച്ചു. ചികിത്സയുടെ മറവിൽ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയിരുന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഭീകരാക്രമണം നടത്താനുള്ള പദ്ധതി ഇട്ടിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കും.

ചില സ്ഥാപനങ്ങൾ തകർക്കാനും കൂട്ടക്കുരുതി നടത്താനും ഭീകരസംഘം പദ്ധതി ഇട്ടിരുന്നതായി അന്വേഷണസംഘം നേരത്തെ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തിന് ഉപയോഗിച്ച സാമാഗ്രികൾ പ്രതികൾ ഓൺലൈനായി വാങ്ങിയതാണെന്നും സ്ഥിരീകരിച്ചു. പ്രതികൾ മറ്റെന്തൊക്കെ വാങ്ങി എന്ന് കണ്ടെത്തുന്നതിനായി ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളിൽ നിന്ന് പോലീസ് വിശദാംശങ്ങൾ ശേഖരിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

കേസിൽ ഇന്ന് കൂടുതൽ അറസ്റ്റിന് സാദ്ധ്യതയുണ്ട്. നിലവിൽ അഞ്ച് പ്രതികൾ കോയമ്പത്തൂർ സിറ്റി പോലീസിന്റെ കസ്റ്റഡിയിലാണ്. ഇവരെയാണ് ഇന്ന് എൻഐഎ ചോദ്യം ചെയ്യുക. പ്രതികളിൽ നാല് പേർ ചേർന്നാണ് മുബിന്റെ വീട്ടിൽ നിന്നും സ്‌ഫോടക വസ്തുക്കൾ കാറിലേക്ക് മാറ്റിയത്. ഇത് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. ഇന്നലെ പിടിയിലായ മുബിന്റെ അടുത്ത സുഹൃത്തും, ഏറ്റവും കൂടുതൽ സഹായിച്ച അഫ്‌സർ ഖാനെ 14 ദിവസത്തേയ്‌ക്ക് റിമാൻഡ് ചെയ്തു. ഈ പ്രതിയെ കൂടി എൻഐഎ ഇന്ന് കസ്റ്റഡിയിൽ ആവശ്യപ്പെടും ഇയാളെ കൂടി ചോദ്യം ചെയ്യുന്നതോടെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അനേഷണ സംഘം. അഫ്‌സറാണ് ഓൺലൈനിലൂടെ സാധനം വാങ്ങാൻ സഹായം ചെയ്‌തെന്നാണ് നിഗമനം. എവിടെ നിന്നാണ് സാമ്പത്തിക സഹായം ലഭിച്ചത് , വിദേശ ബന്ധങ്ങളുണ്ടോയെന്നുള്ള കാര്യവും പരിശോധിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.

കേസ് എറ്റെടുത്ത എൻഐഎ പ്രാഥമിക വിവരശേഖരണം പൂർത്തിയാക്കി. ഇതിനോടകം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്. കേസ് രേഖകൾ കൈമാറുന്നതിനുളള ക്രമീകരണം കോയമ്പത്തൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. പ്രതിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ ലഭിച്ച ലാപ്‌ടോപ്പിന്റെ സൈബർ പരിശോധന ഫലം അടുത്ത ദിവസം തന്നെ അന്വേഷണ സംഘത്തിന് കിട്ടിയേക്കും. ഓൺലൈൻ വഴി ശേഖരിച്ച സ്‌ഫോടക സാമഗ്രികൾ ഈ ലാപ്‌ടോപ്പ് ഉപയോഗിച്ചാണോ വാങ്ങിയത് എന്നറിയാനാണ് പൊലീസ് നീക്കം.

പ്രതികൾക്ക് ശ്രീലങ്കൻ സ്‌ഫോടനക്കേസുമായി ബന്ധമുള്ളതായും കേരളത്തിൽ പല വേരുകളുള്ളതായും കണ്ടെത്തിയിരുന്നു. ഇത്തരം കണ്ടെത്തലുകൾക്കൊടുവിലാണ് എൻഐഎയ്‌ക്ക് കേസ് കൈമാറാൻ തീരുമാനിച്ചത്.

Tags: TRATMENTCoimbatore blast
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies