ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതി മസ്ജിദ്-ഇ-അല , നിർമ്മിച്ചത് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഹനുമാൻ വിഗ്രഹം നീക്കം ചെയ്ത് : കോടതിയിൽ തെളിവുകൾ നൽകാൻ ഹൈന്ദവ സംഘടനകൾ
Thursday, July 17 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതി മസ്ജിദ്-ഇ-അല , നിർമ്മിച്ചത് ഹിന്ദുക്കളെ ഭീഷണിപ്പെടുത്തി ഹനുമാൻ വിഗ്രഹം നീക്കം ചെയ്ത് : കോടതിയിൽ തെളിവുകൾ നൽകാൻ ഹൈന്ദവ സംഘടനകൾ

Janam Web Desk by Janam Web Desk
Nov 7, 2022, 04:28 pm IST
FacebookTwitterWhatsAppTelegram

ബെംഗളൂരു : കർണാടകയിലെ ശ്രീരംഗപട്ടണത്തിൽ വിവാദമായ ടിപ്പു സുൽത്താന്റെ ജാമിയ മസ്ജിദ് ക്ഷേത്രം തകർത്താണ് നിർമ്മിച്ചതെന്നതിന്റെ തെളിവുകൾ കൈമാറാൻ ഹൈന്ദവ സംഘടനകൾ .

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തുള്ള ജാമിയ മസ്ജിദിൽ പ്രാർത്ഥിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നവംബർ 4 ന് കർണാടക ഹൈക്കോടതിയിൽ വിശ്വഹിന്ദു പരിഷത്ത്, ബജ്‌റംഗ് ദൾ, ശ്രീരാം സേന എന്നിവയുടെ പിന്തുണയുള്ള ബജ്‌റംഗ് സേന 108 ഹർജികൾ സമർപ്പിച്ചു. ഹർജിയിൽ ഇതൊരു ഹനുമാൻ ക്ഷേത്രമാണെന്നും , ഭൂമി ഹൈന്ദവ ആരാധനയ്‌ക്കായി വിട്ടു നൽകണമെന്നും ആവശ്യപ്പെടുന്നുണ്ട്.

മേലുകോട് ചളുവനാരായണ സ്വാമി ക്ഷേത്രത്തിലെ പൂജാരിമാരും സുത്തൂർ മഠത്തിലെ ശ്രീ ശിവരാത്രി ദേശികേന്ദ്ര മഹാസ്വാമികളും ശ്രീരംഗപട്ടണത്തെ മസ്ജിദ് അടച്ചുപൂട്ടുകയും ഹനുമാൻ ജയന്തിക്ക് മുമ്പ് സ്ഥലം ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കുകയും വേണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്

അതേസമയം പ്രദേശത്ത് മാണ്ഡ്യ പോലീസ് സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട് . ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ, ബെംഗളൂരു സർക്കിൾ പറയുന്നതനുസരിച്ച്, 1454 ൽ വിജയനഗര സാമ്രാജ്യത്തിന്റെ കീഴിലുള്ള സൈനിക മേധാവി തിമ്മണ്ണ നായകയാണ് ശ്രീരംഗപട്ടണം കോട്ട ആദ്യമായി നിർമ്മിച്ചത്. എങ്കിലും, 1495-ൽ ഈ കോട്ട ആർക്കോട്ട് നവാബുകളുടെ നിയന്ത്രണത്തിലായി, തുടർന്ന് വോഡയാർ, മറാത്ത, എന്നിവരുടെയും 1782-ൽ ടിപ്പു സുൽത്താന്റെയും കൈവശമായിരുന്നു. നിലവിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന മസ്ജിദ് കോട്ടയ്‌ക്കകത്താണ് സ്ഥിതി ചെയ്യുന്നത്. മൈസൂരു ഭരണാധികാരിയായിരുന്ന ടിപ്പു സുൽത്താന്റെ സ്വപ്ന പദ്ധതിയായിരുന്നു മസ്ജിദ്-ഇ-അല എന്നറിയപ്പെടുന്ന ജാമിയ മസ്ജിദ്.

അക്കാലത്തെ മറ്റ് പള്ളികളിൽ നിന്ന് വ്യത്യസ്തമായി, ശ്രീരംഗപട്ടണത്തിലെ ജാമിയ മസ്ജിദ് രണ്ട് നിലകളുള്ളതും താഴികക്കുടമില്ലാത്തതുമാണ്. പകരം, വലിയ പ്രാർത്ഥനാ ഹാൾ കമാനങ്ങളുടെ പിന്തുണയോടെ പരന്ന മേൽക്കൂരയാൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

1782-ൽ തന്റെ പിതാവ് ഹൈദരാലിയുടെ പിൻഗാമിയായി അധികാരമേറ്റ ടിപ്പു സുൽത്താൻ, കോട്ടയിൽ നിന്ന് ഹനുമാൻ വിഗ്രഹം നീക്കം ചെയ്യാൻ ഹിന്ദുക്കളെ നിർബന്ധിക്കുകയും പിന്നീട് ക്ഷേത്രത്തിന് മുകളിൽ ജാമിയ മസ്ജിദ് സ്ഥാപിക്കുകയും ചെയ്തുവെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. 1935-ൽ പ്രസിദ്ധീകരിച്ച മൈസൂരിലെ പുരാവസ്തു വകുപ്പിന്റെ വാർഷിക റിപ്പോർട്ട് ഈ വാദത്തെ ഊട്ടിയുറപ്പിക്കുന്നു.

1958-ലെ സംരക്ഷിത സ്മാരക നിയമത്തിന് കീഴിൽ വരുന്നതിനാൽ കോട്ട സമുച്ചയവും മസ്ജിദും ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയാണ് പരിപാലിക്കുന്നത്. എന്നാൽ, കർണാടകയിലെ സംസ്ഥാന വഖഫ് ബോർഡ് ദൈനംദിന പരിപാടികൾ ഇവിടെ നടത്തുന്നുണ്ട്.

ആർക്കിയോളജി സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കോട്ട പരിരക്ഷിക്കാൻ ഓരോ മാസവും 10 ലക്ഷം രൂപയിലധികം കേന്ദ്രസർക്കാർ ചെലവഴിക്കുന്നു. എന്നാൽ ഇവിടെ മസ്ജിദ് അധികൃതർ അനുമതിയില്ലാതെ മദ്രസ നടത്തുകയാണ്.

“അയോദ്ധ്യയിൽ സത്യം സ്ഥാപിക്കാൻ, അധികാരികൾക്ക് പള്ളിയുടെ അടിയിൽ കുഴിക്കേണ്ടി വന്നു, പക്ഷേ, നമ്മുടെ ശ്രീരംഗപട്ടണത്തിൽ അതിന്റെ ആവശ്യമില്ല, പള്ളിയിലേക്ക് നോക്കുന്ന ഏതൊരു ആൾക്കും തൂണുകൾ, നാഗ ദേവര കട്ടെ എന്നിവ കണ്ട് തിരിച്ചറിയാൻ കഴിയും ഇത് ഒരു ക്ഷേത്രമാണെന്ന് ‘ ഹൈന്ദവ സംഘടന നേതാക്കൾ പറഞ്ഞു.

 

 

Tags: tipu sulthan
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ആകാശത്തെ പ്രതിരോധക്കോട്ട! ആകാശ് പ്രൈം വ്യോമപ്രതിരോധ സംവിധാനത്തിന്റെ പരീക്ഷണം വിജയം

കർണാടകയിലെ സർക്കാർ സ്കൂളിൽ ഉച്ചഭക്ഷണം കഴിച്ച 25 കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം

കാർഷിക മേഖലയ്‌ക്ക് പുത്തൻ ഊർജം: പ്രധാനമന്ത്രി ധൻ-ധാന്യ കൃഷി യോജനയ്‌ക്ക് കേന്ദ്രമന്ത്രിസഭാ അംഗീകാരം

പറന്നുയർന്ന പിന്നാലെ പാരാഗ്ലൈഡർ തകർന്ന് വീണു; വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം; വീഡിയോ

ആറുവയസുകാരിയെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്‌ക്കൾ, നിലത്തുവീണ കുട്ടിയെ കാലിൽ കടിച്ച് വലിച്ചിഴച്ചു; ഞെട്ടിക്കുന്ന വീഡിയോ

‘പേനയും പേപ്പറും കയ്യിലുണ്ട്, പരസ്പരവിരുദ്ധമായാണ് സംസാരം; സീരിയൽ അഭിനയിക്കുന്നുണ്ടെന്ന് പറഞ്ഞു’; നടിയെ ഷെൽട്ടർ ​ഹോമിലേക്ക് മാറ്റി 

Latest News

മദ്യം നൽകി പീഡനം; വയനാട്ടിൽ 16 കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; രണ്ട് പേർ അറസ്റ്റിൽ

ആറാം ക്ലാസ് വിദ്യാർഥിനികൾക്ക് മുന്നിൽ നഗ്നതാപ്രദർശനം; പിന്തിരിഞ്ഞോടിയ കുട്ടികൾക്ക് നേരെ അസഭ്യ വർഷം; 35കാരൻ അറസ്റ്റിൽ

മുൻമന്ത്രി സി വി പത്മരാജൻ അന്തരിച്ചു

രാജ്യത്തെ മിക്കസംസ്ഥാനങ്ങളും വിലക്കയറ്റത്തെ നേരിട്ടപ്പോൾ സംസ്ഥാനത്ത് വിലക്കയറ്റം അതിരൂക്ഷം; സർക്കാരിനെ മാറ്റാതെ രക്ഷയില്ല : രാജീവ് ചന്ദ്രശേഖർ

പുസ്തക പ്രകാശനത്തിന് പിന്നാലെ എഴുത്തുകാരി വിനീത കുട്ടഞ്ചേരി‌ ജീവനൊടുക്കിയ നിലയിൽ

വിപഞ്ചികയ്‌ക്ക് നീതി ഉറപ്പാക്കണം; സർക്കാർ കർശന നടപടി ഉറപ്പാക്കണം: വി.മുരളീധരൻ

ഇരട്ട ന്യൂനമർദ്ദം,കേരളത്തിൽ കനത്തമഴയ്‌ക്ക് സാധ്യത, ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോടതിയെ നിരന്തരമായി സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു: ആലങ്ങാട് സ്വദേശിക്ക് തടവു ശിക്ഷ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies