രാജ്യദ്രോഹക്കേസ്; സിഎ റൗഫിനെ ചോദ്യം ചെയ്ത് ഐബിയും; നീക്കം ഭീകര സംഘടനാ ബന്ധം വ്യക്തമായതോടെ
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News Kerala

രാജ്യദ്രോഹക്കേസ്; സിഎ റൗഫിനെ ചോദ്യം ചെയ്ത് ഐബിയും; നീക്കം ഭീകര സംഘടനാ ബന്ധം വ്യക്തമായതോടെ

Janam Web Desk by Janam Web Desk
Nov 12, 2022, 07:10 am IST
FacebookTwitterWhatsAppTelegram

എറണാകുളം: രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയായിരുന്ന സി എ റൗഫിനെ ചോദ്യം ചെയ്ത് ഇന്റലിജൻസ് ബ്യൂറോ. എൻ ഐ എ കസ്റ്റഡിയിലിരിക്കെയാണ് ഐ ബി ഉദ്യോഗസ്ഥരും വിശദമായി ചോദ്യം ചെയ്തത്. എൻ ഐ എ കസ്റ്റഡി കാലാവധി പൂർത്തിയായ റൗഫ് വീണ്ടും റിമാന്റിലാണ്.

രാജ്യദ്രോഹക്കേസിൽ അറസ്റ്റിലായ പോപ്പുലർ ഫ്രണ്ട് നേതാക്കളെ ചോദ്യം ചെയ്തപ്പോൾ പാലക്കാട്ടെ ആർ എസ് എസ് നേതാവായിരുന്ന എ ശ്രീനിവാസൻ കൊലപാതകക്കേസിൽ സി എ റൗഫിനുള്ള പങ്കാളിത്തവും വ്യക്തമായിരുന്നു. കൊലപാതകക്കേസിൽ സി എ റൗഫുമായി പാലക്കാട് ജില്ലാ ആശുപത്രി പരിസരത്തും എൻ ഐ എ തെളിവെടുപ്പ് നടത്തിയിരുന്നു. വിവിധ കേസുകളിൽ നിരോധിത ഭീകര സംഘടനാ നേതാവ് സി എ റൗഫിനുള്ള പങ്കാളിത്തം വ്യക്തമായതോടെയാണ് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥരും കൊച്ചി എൻ ഐ എ ഓഫീസിലെത്തി സി എ റൗഫിനെ ചോദ്യം ചെയ്തത്.

രാജ്യദ്രോഹം, കൊലപാതകം, ഭീകരവാദ ബന്ധം, ഭീകരവാദ റിക്രൂട്ടിംഗ്, കള്ളപ്പണ ഇടപാടുകൾ എന്നിവയുമായി ബന്ധപ്പെട്ടാണ് ഐ ബി യും റൗഫിനെ ചോദ്യം ചെയ്തത്. നിരോധിത ഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തനങ്ങൾ രഹസ്യമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമങ്ങളുണ്ടെന്നും, രഹസ്യ കേന്ദ്രങ്ങളിൽ പലതവണ പ്രധാന നേതാക്കൾ പങ്കെടുത്ത യോഗങ്ങൾ നടന്നിരുന്നെന്നുമുള്ള വിവരം ഐ ബി ക്കും, എൻ ഐ എ യ്‌ക്കും ലഭിച്ചിരുന്നു. ഇതു സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങളും ഐ ബിക്ക് ലഭിച്ചു.

തിങ്കളാഴ്ച മുതൽ ആറ് ദിവസത്തെ കസ്റ്റഡിയിൽ പ്രത്യേക കോടതി എൻ ഐ എ യ്‌ക്ക് സി എ റൗഫിനെ വിട്ടു നൽകിയിരുന്നു. ഈ ദിവസങ്ങളിൽ എൻ ഐ എ യും, റൗഫിനെ വിശദമായി ചോദ്യം ചെയ്തു. നിരോധനത്തിന് പിന്നാലെ ഹർത്താലിന്റെ മറവിൽ നടന്ന വ്യാപക കലാപത്തിന് ആഹ്വാനം ചെയ്തതും റൗഫായിരുന്നു. ഒക്ടോബർ 28 ന് പുലർച്ചെ പട്ടാമ്പിയിലെ വീട് വളഞ്ഞായിരുന്നു എൻ ഐ എ റൗഫിനെ പിടികൂടിയത്.

Tags: PFIIBrauf
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

ഭക്ഷണം നൽകിയില്ല; പൊള്ളലേൽപ്പിച്ചു; ഓട്ടിസം ബാധിച്ച ആറുവയസുകാരന് ക്രൂര മര്‍ദ്ദനം; രണ്ടാനമ്മ അറസ്റ്റിൽ

ഭർത്താവ് വീട്ടിൽ കൊണ്ടുവിട്ടു, പിന്നാലെ മടങ്ങിപ്പോയി ; നവവധു മുറിക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ ബു​ധ​നാ​ഴ്ച ന​ട​പ്പാ​ക്കി​ല്ല; നീ​ട്ടി​വ​ച്ചെ​ന്ന് സ്ഥിരീകരിച്ച് കേന്ദ്രസർക്കാർ

ചിക്കൻപീസ് അധികമായി ചോദിച്ചു; യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

Latest News

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

മദ്രസാ വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ ; ദുരൂഹത; അന്വേഷണം ആരംഭിച്ച് പൊലീസ്

ആനന്ദക്കണ്ണീരും അഭിമാനവും; ആക്സിയം-4 ദൗത്യം പൂർത്തിയാക്കിയ ശുഭാംശു ശുക്ലയുടെ തിരിച്ചുവരവ് ആഘോഷമാക്കി കുടുംബം

ഇന്ത്യയിലെ രണ്ടാമത്തെ വലിയ കേബിൾ പാലം കർണാടകയിലെ ശരാവതിയിൽ; ഉദ്‌ഘാടനം ചെയ്ത് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

“ആത്മസമർപ്പണവും ധൈര്യവും ഭാരതീയർക്ക് എന്നെന്നും പ്രചോദനം”; ശുഭാംശു ശുക്ലയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

പഠിക്കാനുള്ള നോട്ട് തരാമെന്ന് പറഞ്ഞ് വിദ്യാർത്ഥിനിയെ വിളിപ്പിച്ചു, പിന്നാല പീഡനം, 2 കോളേജ് ലക്ചറർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

എന്തും വിളിച്ച് പറയാമെന്നാണോ? പ്രധാനമന്ത്രിയെയും RSSനെയും അധിക്ഷേപിച്ച് പോസ്റ്റിട്ട കാർട്ടൂണിസ്റ്റിന് സുപ്രീംകോടതിയുടെ ശകാരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies