ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ കാക്കിനഡയിൽ സന്യാസി വേഷത്തിലെത്തി ഭിക്ഷ വാങ്ങിയ ശേഷം ടിഡിപി നേതാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. അരിവാൾ കൊണ്ടുള്ള വെട്ടേറ്റ് തലയ്‌ക്കും കൈക്കും പരിക്കേറ്റ ടിഡിപി നേതാവ് ശേഷഗിരി റാവു ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെ റാവുവിന്റെ വീട്ടിൽ വെച്ചായിരുന്നു സംഭവം.
ശേഷഗിരിയെ വെട്ടിയ ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. സംഭവം കണ്ട സ്ത്രീ അലമുറയിട്ട് ആളെ കൂട്ടിയതോടെ, വീട്ടിന് പുറത്ത് നിന്നും ബൈക്കിൽ രണ്ട് പേർ പോകുന്നത് കണ്ടതായി അയൽക്കാർ പോലീസിന് മൊഴി നൽകി. പ്രതി ധരിച്ചിരുന്ന കാഷായ വസ്ത്രത്തിന്റെ ഒരു ഭാഗം വഴിയിൽ നിന്ന് പോലീസിന് ലഭിച്ചതായാണ് വിവരം.
#CCTv :
Attacker came dressed as holyman, seeking alms, suddenly took out weapon and attacked #TeluguDesamParty leader #PolnatiSeshagiriRao on head & neck, grievously injuring him, then escaped on bike, in #Tuni of #Kakinada dist.#AndhraPradesh #TDP pic.twitter.com/80BLUTGE2F— Surya Reddy (@jsuryareddy) November 17, 2022
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. കാഷായ വസ്ത്രവും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നതെന്ന് പോലീസ് വിശദീകരിച്ചു. സംഭവത്തിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരരാകാൻ സാദ്ധ്യതയുണ്ടെന്ന അഭ്യൂഹങ്ങളും ശക്തമാണ്. കൂടുതൽ അന്വേഷണം നടത്തിയാലേ ഇക്കാര്യത്തിൽ എന്തെങ്കിലും പറയാൻ സാധിക്കൂ എന്നാണ് പോലീസിന്റെ നിലപാട്.
Comments