ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; 'പ്രേം രാജ്' എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News India

ഐഎസിൽ നിന്ന് പ്രചോദനം; സവർക്കറുടെ ഫോട്ടോ വെച്ചതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷത്തിന്റെ സൂത്രധാരൻ; ‘പ്രേം രാജ്’ എന്ന ഹിന്ദു നാമത്തിൽ പ്രവർത്തനം; സ്‌ഫോടനത്തിന് മുമ്പ് ആലുവയിൽ താമസിച്ചത് 7 ദിവസം; മംഗളൂരു സ്ഫോടനക്കേസിലെ പ്രതി ഷാരിഖിനെപ്പറ്റി അറിയേണ്ടത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 22, 2022, 08:53 pm IST
FacebookTwitterWhatsAppTelegram

മംഗളൂരു: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി മംഗളൂരു സ്‌ഫോടനക്കേസ് പ്രതി മുഹമ്മദ് ഷാരിഖ്. ഐഎസ് തന്നെ സ്വാധീനിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്‌തുവെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ഷാരിഖ് പറഞ്ഞു. ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശിയാണ് ഈ 24-കാരൻ. കുക്കറിൽ ബോംബ് നിർമ്മിച്ച് നഗൂരി ബസ് സ്റ്റാൻഡിൽ സ്‌ഫോടനം നടത്താനായിരുന്നു ഇയാൾ പദ്ധതിയിട്ടിരുന്നത്. എന്നാൽ ഓട്ടോറിക്ഷയിൽ പോകുന്ന വഴി പൊട്ടിത്തെറിക്കുകയായിരുന്നു. തീർത്ഥഹള്ളി, ശിവമോഗ, ഭദ്രാവതി എന്നിവിടങ്ങളിൽ യുവാക്കളെ ഐഎസിലേയ്‌ക്ക് ആകർഷിക്കാനും തീവ്രവാദ പ്രവർത്തനങ്ങൾ ചെയ്യാനും ഷാരിഖ് പ്രേരിപ്പിച്ചുവെന്നും കണ്ടത്തിയിട്ടുണ്ട്.‌

മുഹമ്മദ് ഷാരിഖിനെപ്പറ്റി ചിലതറിയാം,

ഐഎസിൽ നിന്ന് പ്രചോദനം- ഒരുപറ്റം ആൾക്കാർക്കൊപ്പം ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രത്യയശാസ്ത്രങ്ങൾ പ്രചരിപ്പിക്കുകയും തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ഗൂഢാലോചന നടത്തുകയും ഷാരിഖ് ചെയ്തു. പ്രദേശത്തെ യുവാക്കളോട് നിരന്തരമായി ജിഹാദിന്റെ ആശയങ്ങളും അജണ്ടകളും ഇയാൾ ചർച്ച ചെയ്തു. തീവ്രവാദം, ഐഎസിന്റെയും മറ്റ് ഭീകര സംഘടനകളുടെയും പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പിഡിഎഫ് ഫയലുകൾ, വീഡിയോ, ഓഡിയോ എന്നിവ വാട്‌സ്ആപ്പ് ​ഗ്രൂപ്പ് ഉണ്ടാക്കി മറ്റുള്ളവർക്ക് ഇയാൾ അയച്ചിരുന്നു.

പേര് മാറ്റി- സ്‌ഫോടനത്തിന് മുമ്പ് മൈസൂരിലെ കെആർ മൊഹല്ലയിലുള്ള മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ പരിശീലനത്തിലായിരുന്നു ഷാരിഖ്. പ്രേം രാജ് എന്ന പേരിലായിരുന്നു ഇയാളുടെ പ്രവർത്തനം. താൻ ഒരു കോൾ സെന്ററിൽ ജോലി അന്വേഷിക്കുകയാണെന്നും അതുവരെ മൊബൈൽ റിപ്പയറിംഗ് ജോലി ചെയ്യണമെന്നും പറഞ്ഞാണ് ഷാരിഖ് മൊബൈൽ റിപ്പയർ ട്രെയിനിം​ഗ് സെന്ററിൽ ചേർന്നത്. തീവ്രവാദ സംഘടനകളുടേതുൾപ്പെടെ തന്റെ എല്ലാ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും “പ്രേം രാജ്” എന്നാണ് ഷാരിഖ് പേര് ഇട്ടിരുന്നത്. സ്‌ഫോടനത്തിന് മുമ്പ് സെപ്റ്റംബർ 13 മുതൽ 18 വരെ ആലുവയിലായിരുന്നു ഷാരിഖ് താമസിച്ചിരുന്നത്.

മറ്റ് കേസുകളിൽ പ്രതി- ഓഗസ്റ്റ് 15-ന് ജില്ലാ ആസ്ഥാനമായ ശിവമോഗയിലെ പൊതുസ്ഥലത്ത് വി.ഡി സവർക്കറുടെ ഫോട്ടോ വെച്ചതിനെച്ചൊല്ലിയുണ്ടായ സംഘർഷത്തിലെ പ്രധാന സൂത്രധാരനായിരുന്നു ഷാരിഖ്. സംഭവത്തിൽ ഇയാളുടെ പേര് ഉയർന്നു കേട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാരിഖിനെ ഒളിവിൽ താമസിപ്പിക്കാൻ സഹായിച്ച ചാർബി എന്ന മുഹമ്മദ് സാബിഹുള്ള, സയ്യിദ് യാസിൻ, മാസ് മുനീർ അഹമ്മദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. ഷാരിഖ് തങ്ങളെ ഭീകരപ്രവർത്തനം ചെയ്യാൻ പ്രലോഭിപ്പിച്ചു എന്ന് അറസ്റ്റിലായവർ തുറന്നു പറഞ്ഞു.

ഷാരിഖിന്റെ വസതിയിൽ നിന്നും ബോംബ് നിർമാണ സാമഗ്രികൾ കണ്ടെടുത്തു- നിരവധി സ്ഥലങ്ങളിൽ നടത്തിയ റെയ്ഡിനൊടുവിലാണ് ഷാരിഖിന്റെ മൈസൂരിലെ വാടക വീട്ടിൽ നിന്നും ബോംബ് നിർമാണത്തിനുള്ള സാമഗ്രികൾ കണ്ടെടുത്തത്. ബോംബിന് ആവശ്യമായ ടൈമർ റിലേ സർക്യൂട്ടുകൾ, ബൾബുകൾ, തീപ്പെട്ടികൾ, വയറുകൾ, ബാറ്ററികൾ, സൾഫർ, സ്‌ഫോടക വസ്തുക്കൾ, 14 മൊബൈലുകൾ, രണ്ട് ലാപ്‌ടോപ്പുകൾ, പെൻഡ്രൈവ്, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയാണ് ഇയാളുടെ വസതിയിൽ നിന്ന് കണ്ടെടുത്തത്.

Tags: Mangaluru blastShariq
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

More News from this section

പാകിസ്ഥാൻ നിയമവിരുദ്ധമായി ആണവായുധങ്ങൾ പരീക്ഷിച്ചുവെന്ന് രൺധീർ ജയ്സ്വാൾ; പ്രതികരണം ട്രംപിന്റെ പരാമർശത്തിന് പിന്നാലെ

“ആത്മവിശ്വാസവും പ്രയത്നവും പ്രശംസനീയം”, രസകരമായ ചോദ്യങ്ങളും ഉത്തരങ്ങളുമായി 2 മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച, പ്രധാനമന്ത്രിയുമായി സംവദിച്ച് ലോകകപ്പ് കിരീടം നേടിയ വനിതാ ക്രിക്കറ്റ് ടീം

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

Latest News

ശബരിമല സ്വർണക്കൊള്ള ; തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയെ മാറ്റും, പ്രശാന്തിനെ വീണ്ടും നിയമിക്കില്ലെന്ന് തീരുമാനം

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലിന്റെ വീട്ടിൽ വൻ മോഷണം; 20 കോടിയുടെ വസ്തുക്കൾ നഷ്ടമായി

ചെറിയ ഷാംപൂ പാക്കറ്റുകൾ നിരോധിച്ചു; രാസ കുങ്കുമത്തിന്റെ വിൽപനയും ഹൈക്കോടതി തടഞ്ഞു

വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ പള്ളിയിൽ സ്ഫോടനം; 55 ഓളം വിദ്യർത്ഥികൾക്ക് പരിക്കേറ്റു

കൊല്ലത്ത് തെരുവുനായ ആക്രമണം; ഏഴ് പേർക്ക് കടിയേറ്റു; നായയെ നാട്ടുകാർ തല്ലിക്കൊന്നു

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies